ജാലകം നിത്യജീവൻ: ഇമ്മാനുവേലെ വരിക

nithyajeevan

nithyajeevan

Wednesday, August 24, 2011

ഇമ്മാനുവേലെ വരിക


ഇമ്മാനുവേലെ വരിക,  
ൻ്റെ പ്രിയപ്പെട്ടവനേ വരിക.
വന്ന് എൻ്റെ ആത്മാവിനെ പുനരുദ്ധരിക്കുക,
വന്ന് എൻ്റെ ആത്മാവിനെ ജീവൻ കൊണ്ട് നിറയ്ക്കുക!

    ഓ! പിതാവിൻ്റെ വാത്സല്യവാനേ,
ഞാൻ എൻ്റെ ഹൃദയവാതിൽ തുറന്നിരിക്കുന്നു.
അവിടുന്നെൻ്റെ ഹൃദയത്തിനുള്ളിൽ പ്രവേശിക്കുവാൻ
ഞാൻ അധികനേരം കാത്തിരിക്കണമോ?
അവിടുന്നെൻ്റെ  ഹൃദയത്തിൽ ഒരു പ്രാവശ്യം
  കടന്നാൽപ്പോലും
ഏറ്റവും വിശിഷ്ടമായ പരിമളത്തിന്റെ സുഗന്ധം
അതെന്നിൽ അവശേഷിപ്പിക്കും.
എന്തെന്നാൽ അവിടുത്തെ സ്നേഹം
ൻ്റെ ദരിദ്രമായ ആത്മാവിനെ പുനരുദ്ധരിക്കും.
സ്നേഹത്തിൻ്റെ ആത്മാവേ,
എനിക്കുള്ള അവിടുത്തെ സ്നേഹത്തിൻ്റെ ഓഹരി എനിക്കു
                  നൽകണമേ!

ഇമ്മാനുവേലെ വരിക,
പരിശുദ്ധനായവനേ വരിക.
വന്ന് എൻ്റെ ആത്മാവിനെ മുഴുവനായി 
കീഴ്‌പ്പെടുത്തേണമേ.
അല്ലെങ്കിൽ ദുരിതപൂർണ്ണമായ എൻ്റെ ഹൃദയം
            അനാഥമായിപ്പോകും.

ഓ! പിതാവിൻ്റെ വാത്സല്യവാനേ,
അവിടുന്നെത്ര സൗന്ദര്യപൂർണ്ണനാണ്!
അത്യുന്നതൻ്റെ പുത്രനേ,
അവിടുത്തോടു തുല്യനായി ആരുള്ളൂ?
വന്ന് അവിടുത്തെ പാദമുദ്രകളിൽ എന്നെ നടത്തണമേ,
നമുക്ക് ഒന്നിച്ച് പ്രയാണം ചെയ്യാം;
അവിടുത്തെ  പിതാവിൻ്റെ കരങ്ങൾ
ആനന്ദങ്ങളുടെ പറുദീസായിലേക്ക് ഇട്ടിട്ടുള്ള അടയാളങ്ങളെ
നമുക്കു പിന്തുടരാം.

ൻ്റെ വാത്സല്യവാനേ, നമുക്കൊന്നിച്ച്
ഒരേ ഹൃദയത്തോടും ഒരേ മനസ്സോടും
അവിടുത്തെ പിതാവ് എന്നെ പ്രോത്സാഹിപ്പിക്കാനായി
എനിക്കായി ഒരുക്കിയിരിക്കുന്ന

പരിമളപൂരിതമായ വഴിത്താരയിലൂടെ മുന്നോട്ടു പോകാം.

അവിടുന്ന് നീലരത്നങ്ങൾ കൊണ്ട് എൻ്റെ പാതയെ
പൊതിഞ്ഞിരിക്കുന്നു;
അവിടുന്ന് എന്നെ ധൈര്യപ്പെടുത്തുവാനായി തൈലം കൊണ്ട്
           അവിടുത്തെ  പരിശുദ്ധനാമം
ൻ്റെമേൽ മുദ്ര കുത്തിയിരിക്കുന്നു.

ഓ! പിതാവിൻ്റെ വാത്സല്യവാനേ,
അവിടുത്തെ കരങ്ങളിൽ നിന്ന്
അവിടുത്തെ പുനരുത്ഥാനത്തിനു ശേഷം
ഇപ്പോഴും മീറാ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നവനേ,
വന്ന് അവിടുത്തെ ഒരൊറ്റ നോട്ടത്താൽ
ൻ്റെ ആത്മാവിനെ മുഴുവനായി 
കീഴ്‌പ്പെടുത്തേണമേ. 
ൻ്റെ ആത്മാവിനെ ശാന്തമാക്കാൻ
അതു മതിയാകുന്നതാണ്.
അവിടുത്തെ സാന്നിധ്യത്തിൽ
ൻ്റെ കണ്ണുകൾ ആനന്ദിക്കുവാൻ
അതു മതിയാകുന്നതാണ്.

(ദൈവത്തിലുള്ള യഥാര്‍ഥ ജീവിതം  Vol.7)