ജാലകം നിത്യജീവൻ: 2019

nithyajeevan

nithyajeevan

Saturday, December 21, 2019

ഉപവാസം സ്വീകാര്യമാകണമെങ്കിൽ..

ഈശോ പറയുന്നു: "നിങ്ങൾ ഉപവസിക്കുന്ന ദിവസം, കോപം, മുറുമുറുപ്പ്, കുറ്റപ്പെടുത്തൽ എന്നിവ വർജിക്കണം. കൂടാതെ നാവിനെയും അധരങ്ങളെയുംവ്രതാനുഷ്ഠാനത്തിൽ ഉൾപ്പെടുത്തണം. ആ ദിവസം ശാരീരിക വെടിപ്പിൽ ജീവിക്കണം. ഇപ്രകാരമല്ലാതെയുളള നിങ്ങളുടെ ഉപവാസവും പ്രാർത്ഥനയും നിഷ്ഫലമായിരിക്കും. നിങ്ങൾ കൈവിരിച്ചു പ്രാർത്ഥിച്ചാലും ഞാൻ കേൾക്കുകയില്ല."

Saturday, August 17, 2019

കർത്താവിൻ്റെ ദിനം കളളനെപ്പോലെ വരും

(യുഗാന്ത്യത്തെപ്പറ്റിയുളള സന്ദേശങ്ങളിൽ നിന്ന്)


    "എൻ്റെ കരുണയുടെ കാലഘട്ടം അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭൂമിയിലെ എൻ്റെ ഭരണത്തിൻ്റെ കാലം സമീപിച്ചു കൊണ്ടിരിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നതിനു വേണ്ടി നിങ്ങളുടെ ദൈവമായ ഞാൻ ദൂതന്മാരെ അയച്ചുകൊണ്ടിരിക്കുന്നു. എൻ്റെ സ്നേഹത്തെക്കുറിച്ച്‌ "ഭൂമിയിലുളളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും" (വെളിപാട്14:6) സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടി ഞാൻ എൻ്റെ ദൂതന്മാരെ അയയ്ക്കുന്നു. "ലോകത്തിൻ്റെ ഭരണാധികാരം, ഉന്നതത്തിലെ എൻ്റെ ഭരണാധികാരം പോലെ എന്നേക്കും എൻ്റെ ആത്മാവിൻ്റേതായിരിക്കും" (വെളിപാട്‌ 11:15) എന്നുളളതു പ്രഖ്യാപിക്കുന്നതിനുവേണ്ടിയും അവസാന നാളുകളിലെ അപ്പസ്തോലന്മാരായി എൻ്റെ ദൂതന്മാരെ ഞാനയയ്ക്കുന്നു. 
  "എന്നെ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുവിൻ; എന്തെന്നാൽ, എൻ്റെ വിധിയുടെ സമയം വന്നുകഴിഞ്ഞു"   (വെളിപാട്‌14:7) എന്ന്‌ ഈ മരുഭൂമിയിൽ നിങ്ങളോടു വിളിച്ചു പറയുന്നതിനു വേണ്ടി എൻ്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാനയയ്ക്കുന്നു.
   എൻ്റെ രാജ്യം നിങ്ങളിൽ ഉടനെ വന്നെത്തും. ഇക്കാരണത്താൽ, അവസാനം വരെ നിങ്ങൾക്ക്‌ സ്ഥിരതയും വിശ്വാസവും ഉണ്ടായിരിക്കണം.
    എൻ്റെ കുഞ്ഞുങ്ങളേ, തൻ്റെ നാശത്തെക്കുറിച്ച്‌ ബോധവാനല്ലാത്ത പാപിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ. സമാധാനത്തിനും ആത്മാക്കളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുവിൻ.
    ലോകം തീവ്രദു:ഖത്തിലും അന്ധകാരത്തിലും കഠിനവേദനയിലും ആയിത്തീരുന്ന മണിക്കൂർ ആസന്നമായിരിക്കുന്നു..   "കാർമേഘങ്ങളുടെയും കൂരിരുട്ടിൻ്റെയും ദിനം! ഇതുപോലൊന്ന്‌ ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല." (ജോയേൽ 2:2) അതേ, ഇത് ആസന്നമായിരിക്കുന്നു..."

(message of Jesus given to Vassula Ryden)

Friday, August 16, 2019

കർത്താവിനു നന്ദി പറയുവിൻ


കർത്താവ് എന്നെ സന്ദർശിച്ചു; ഒരു കൊടുങ്കാറ്റു പോലെ 
അവിടുത്തെ ആത്മാവ്‌ എന്നെ പൊക്കിയെടുത്ത്, അവിടുത്തെ മുഖം
എനിക്കു കാണിച്ചുതന്നു.
കാരുണ്യവും സ്നേഹവും അനന്തമായ നന്മയും
അവിടുന്നെന്നോടു കാണിച്ചു..
അതിനുശേഷം അവിടുന്ന്‌ എൻ്റെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയും 
എൻ്റെ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്ക്‌ സമൃദ്ധമായി മന്നാ (പരിശുദ്ധാത്മാഭിഷേകം) 
നൽകുകയും ചെയ്തു.
വിസ്മൃതിയുടെ ദേശത്തിലൂടെ അവിടുന്ന്‌ എന്നോടൊപ്പം നടന്നു; മൃതരുടെ ഇടയിൽ നിന്ന്‌ അവിടുന്ന് എന്നെ പൊക്കിയെടുത്തു..
എൻ്റെ ആത്മാവിന്‌ ഓർമ്മ തിരിച്ചു നൽകിക്കൊണ്ട്‌ അവിടുത്തെ വിസ്മരിക്കുന്നവരുടെയിടയിൽ നിന്ന്‌
അവിടുന്നെന്നെ ഉയിർപ്പിച്ചു.
ഓ,കർത്താവായ ദൈവമേ, ഞാൻ എപ്രകാരം കൃതജ്ഞതയുളളവളാണ്‌! ഓ, കർത്താവേ, അങ്ങയുടെ സ്നേഹമാധുര്യം ഞങ്ങൾ എല്ലാവരുടെമേലും ഉണ്ടായിരിക്കട്ടെ! കർത്താവ് എന്നേക്കും പുകഴ്ത്തപ്പെടട്ടെ.
ആമേൻ.


("ദൈവത്തിലുളള യഥാർത്ഥജീവിതം" എന്ന സ്ന്ദേശ ഗ്രന്ഥത്തിൽ നിന്ന്‌)

Sunday, August 11, 2019

ജപമാല പ്രാർത്ഥനയുടെ ശക്തി

(ഈശോയിൽ നിന്നും മാതാവിൽ നിന്നും സന്ദേശങ്ങൾ സ്വീകരിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം)

     ഒരു ദിവസം ആരാധനയ്ക്കായി പരിശുദ്ധ ദിവ്യകാരുണ്യത്തിൻ്റെ മുമ്പിലിരിക്കുമ്പോൾ, വളരെ വർഷങ്ങൾക്കു മുമ്പ്‌, ഇരുപത്തിയെട്ടാം വയസ്സിൽ കൊക്കെയിൻ അമിതമായി കഴിച്ചതു മൂലം മരണപ്പെട്ട എൻ്റെ ഒരു സ്നേഹിതൻ്റെ ഓർമ്മ എന്നിലേക്കു കടന്നുവന്നു. മരണത്തിനു മുൻപ് അനുതപിക്കാനുളള സമയം  കിട്ടിക്കാണാൻ വഴിയില്ലാഞ്ഞതിനാൽ ഈ സ്നേഹിതൻ്റെ ആത്മരക്ഷയെപ്പറ്റി എനിക്ക് ഒട്ടുംതന്നെ ഉറപ്പില്ലായിരുന്നു. എന്നാൽ ആ ആത്മാവ് നശിച്ചുപോയി എന്നു  ചിന്തിക്കാനും എനിക്കു  കഴിഞ്ഞിരുന്നില്ല..
  വളരെക്കാലത്തിനുശേഷം ഇദ്ദേഹത്തെപ്പറ്റി ഓർക്കാൻ കാരണമെന്തെന്നു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്‌ ഞാനൊരു ദർശനം കാണുകയാണ്‌... എൻ്റെ സ്നേഹിതൻ ഈശോയുടെ മുമ്പിൽ തൻ്റെ വിധി കാത്തു നിൽക്കുന്നു.. ഈശോയുടെ വലതു വശത്തായി ഒരു മാലാഖ കൈയിൽ ഒരു ത്രാസും പിടിച്ച്‌ നിൽപ്പുണ്ട്‌. ഈശോയുടെ ഇടതു വശത്ത് സാത്താൻ നിൽക്കുന്നു.. എൻ്റെ സ്നേഹിതൻ ചെയ്ത പാപങ്ങൾ ഓരോന്നോരോന്നായി സാത്താൻ ഫറഞ്ഞുകൊണ്ടിരിക്കുമ്പോൾ ത്രാസിൻ്റെ ഒരു തട്ട്‌ താണുകൊണ്ടിരുന്നു..  ഒടുവിൽ അതു നിലംമുട്ടി.. ഇതിനിടയിൽ, പരിശുദ്ധ അമ്മ കടന്നു വന്ന്‌ എൻ്റെ സ്നേഹിതൻ്റെ അരികിലായി നിലയുറപ്പിച്ചിരുന്നു.. സാത്താൻ്റെ വാദം അവസാനിച്ചപ്പോൾ അമ്മ മുമ്പോട്ടുവന്ന്‌ ത്രാസിൻ്റെ മറ്റേ തട്ടിൽ ഒരു ജപമാല വച്ചു. ആ യുവാവിനു വേണ്ടി അവൻ്റെ അമ്മ ചൊല്ലിക്കൂട്ടിയ എല്ലാ ജപമാലകളുടേയും പ്രതീകമായിരുന്നു ആ ഒരൊറ്റ ജപമാല. ജപമാല   തട്ടിൽ വച്ചു കഴിഞ്ഞപ്പോൾ മറ്റേ തട്ട് ഉയരുകയും ജപമാലയുടെ തട്ട് താഴുകയും ചെയ്തു.. അങ്ങനെ, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ സ്നേഹിതൻ നിത്യശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്ന്‌ ഞാൻ മനസ്സിലാക്കി.  ദൈവത്തിന്‌ ഞാൻ നന്ദിയർപ്പിച്ചു..

Thursday, August 8, 2019

വി.ഡൊമിനിക്ക്‌

            ഇന്ന്‌ വി.ഡൊമിനിക്കിൻ്റെ തിരുനാൾ.


            സ്പെയിനിലെ കലരോഗ എന്ന സ്ഥലത്ത് 1170 ൽ, ഒരു സമ്പന്ന കുടുംബത്തിൽ വി.ഡൊമിനിക്‌ ജനിച്ചു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ദൈവഭക്തരായിരുന്നു. അമ്മ ജോവാന്നയെ 1828 ൽ, ലിയോ പന്ത്രണ്ടാമൻ പാപ്പാ വാഴ്ത്തപ്പെട്ടവളായി  പ്രഖ്യാപിക്കുകയുണ്ടായി.
     മതപ്രസംഗം നടത്തുന്ന സന്യാസിമാർ (Order of Preachers) എന്ന സന്യാസസഭയുടെ സ്ഥാപകനാണ് വി. ഡൊമിനിക്.
                                    പരിശുദ്ധ    ജപമാലയുടെ ഉത്ഭവചരിത്രവും വി.ഡൊമിനിക്കുമായുളള  ബന്ധം സുവിദിതമാണ്‌.  അൽബിജൻസിയൻസിനെയും
 മറ്റ് പാഷണ്ഡികളെയും മാനസാന്തരപ്പെടുത്തുന്നതിനുളള ശക്തമായ ഒരു ഉപാധിയായി പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു    വി.ഡൊമിനിക്കിനു ലഭിച്ച  പ്രാർത്ഥനയാണ്‌ ജപമാല.

Wednesday, August 7, 2019

ദൈവപിതാവിൻ്റെ തിരുനാൾ

  (മദർ എവുജീനിയാ എലിസബത്താ റവാസിയോയിലൂടെ പിതാവായ ദൈവം മാർപ്പാപ്പായ്ക്കു നൽകിയ സന്ദേശം.)


                 ഞാൻ എൻ്റെ പ്രിയപുത്രനും വികാരിയുമായ അങ്ങയെ ഒരു ചുമതല ഏൽപ്പിക്കുകയാണ്‌. അങ്ങയുടെ ജോലികളിൽ ഇതിനു പ്രഥമസ്ഥാനം നൽകണം.  എനിക്കു വേണ്ടത് ഇതാണ്‌.
           ഒരു ദിവസം, ഒരു ഞായറാഴ്ച, എൻ്റെ ബഹുമാനത്തിനായി പ്രതിഷ്ഠിക്കപ്പെടണം. മുഴുവൻ മനുഷ്യരാശിയുടേയും പിതാവ്‌ എന്ന പ്രത്യേക അഭിധാനത്തിലായിരിക്കണം ഈ പ്രതിഷ്ഠ. ഈ തിരുനാളിന്‌ വിശേഷാൽ ദിവ്യബലിയും ഒപ്പീസും വേണം. ഇതിനു വേണ്ട പ്രാർത്ഥനകൾ വിശുദ്ധ ലിഖിതങ്ങളിൽ നിന്നു കിട്ടാൻ പ്രയാസമില്ല.  ഈ പ്രത്യേക ഭക്തിക്കു തെരഞ്ഞെടുക്കുന്നത് ഒരു ഞായറാഴ്ചയാണെങ്കിൽ, അത് ഓഗസ്റ്റ്‌ മാസത്തിലെ ആദ്യ ഞായറാഴ്ചയാകുന്നതാണ്‌ എനിക്കിഷ്ടം.  ഇടദിവസമാണെങ്കിൽ, എല്ലാ വർഷവും ഓഗസ്റ്റ് 7 ആയിരിക്കട്ടെ.
              
             പ്രിയ മകനേ,  അങ്ങേയ്ക്ക്‌ എൻ്റെ അനുഗ്രഹങ്ങൾ! എൻ്റെ മഹത്വത്തിനായി അങ്ങ്‌ ചെയ്യുന്നവയ്ക്കെല്ലാം നൂറുമടങ്ങ്‌ പ്രതിഫലം ഞാൻ വാഗ്ദാനം ചെയ്യുന്നു.

Tuesday, August 6, 2019

ദൈവരാജ്യം - ഈശോയുടെ പ്രബോധനം

   
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)

     ഗറേസാ പട്ടണത്തിന്റെതെക്കുകിഴക്കു ഭാഗത്തു നിന്നുകൊണ്ട് ഈശോ  പ്രസംഗം ആരംഭിച്ചു. 

                 "ജീവിച്ചിരിക്കുന്ന ഏതൊരു മനുഷ്യനും ഒരാത്മാവുണ്ട്. ശരീരത്തോടൊപ്പം ആത്മാവ് മരിക്കുന്നില്ല.  അത്  ശരീരത്തെ അതിജീവിക്കുന്നു. ഓരോ മനുഷ്യനും ആത്മാവിനെ നൽകിയ സ്രഷ്ടാവായ ദൈവത്തിന്റെ ആഗ്രഹം, ഈ ആത്മാക്കളെല്ലാം  ഒരു സ്ഥലത്ത് ചെന്നു ചേരണമെന്നാണ്; അതായത് സ്വർഗ്ഗത്തിൽ.  അതിലെ ആനന്ദഭരിതരായ പ്രജകൾ  ഭൂമിയിൽ പരിശുദ്ധമായ ജീവിതം നയിച്ചവരും പാതാളത്തിൽ സമാധാനപൂർണ്ണമായ പ്രതീക്ഷയിൽ പാർത്തവരുമായ മനുഷ്യരാകുന്നു. ഭിന്നിപ്പും എതിർപ്പുമുണ്ടാക്കാൻ സാത്താൻ വന്നു.  നാശം വിതച്ച് ദൈവത്തെയും അരൂപികളെയും ദുഃഖിപ്പിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനായി അവൻ മനുഷ്യ ഹൃദയത്തിൽ പാപം ഒരുക്കി വച്ചു. പാപത്തോടു കൂടെ ശരീരത്തിന് മരണവും അവൻ വരുത്തി. അരൂപിയേയും കൊല്ലാമെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാൽ അരൂപിയുടെ (ആത്മാവിന്റെ) മരണം എന്നു പറയുന്നത് അതിന്റെ നാശമാണ്; അപ്പോഴും അതിന് അസ്തിത്വമുണ്ട്. എന്നാൽ നിത്യജീവനും സന്തോഷവുമില്ല. ദൈവത്തെക്കാണാൻ കഴിയാതെ, നിത്യമായ പ്രകാശത്തിൽ അവിടുത്തെ സ്വന്തമാക്കുവാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. മനുഷ്യവർഗ്ഗം ഭിന്നമായ താൽപ്പര്യങ്ങൾ  നിമിത്തം വിഭജിക്കപ്പെട്ടുപോയി. പരസ്പര വിരുദ്ധമായ ലക്ഷ്യങ്ങൾ നിമിത്തം പട്ടണവാസികൾ ഭിന്നിച്ചു പോകുന്നതു പോലെ. അങ്ങനെ മനുഷ്യ വംശം നാശത്തിൽ നിപതിച്ചു.

ഞാൻ വന്നിരിക്കുന്നത് ദൈവം സൃഷ്ടിച്ച മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം നിമിത്തമാണ്. വിശുദ്ധമായ രാജ്യം ഒന്നുമാത്രമേ ഉള്ളൂവെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. അതായത് ദൈവരാജ്യം മാത്രം. നല്ലയാളുകൾ അതിലേക്ക് നീങ്ങുന്നതിനായി ഞാൻ പ്രസംഗിക്കുന്നു. ഓ! എല്ലാവരും, ഏറ്റം ദുഷ്ടരായവർ പോലും, തങ്ങളെ ബന്ധനസ്ഥരാക്കി വച്ചിട്ടുള്ള സാത്താന്റെ പിടിയിൽ നിന്ന് സ്വതന്ത്രരായി, മാനസാന്തരപ്പെട്ടു്, അതിലേക്കു വരണമെന്നാണെന്റെ ആഗ്രഹം. പിശാചിന്റെ ആധിപത്യം ശരീരത്തിലും അരൂപിയിലുമാകാം; അതിനാലാണ് രോഗികൾക്കു സൗഖ്യം നൽകിയും പിശാചുക്കളെ ബഹിഷ്കരിച്ചും പാപികളെ മാനസാന്തരപ്പെടുത്തിയും സുവിശേഷം പ്രസംഗിച്ചു് ഞാൻ എല്ലായിടത്തും   സഞ്ചരിക്കുന്നത്.   ദൈവം എന്നോടു കൂടെയുണ്ടെന്നു  നിങ്ങളെ  ബോദ്ധ്യപ്പെടുത്താനാണ്  ഞാൻ അത്ഭുതങ്ങൾ ചെയ്യുന്നത്.   കാരണം, ദൈവത്തെ തന്റെ സ്നേഹിതനാക്കിയിട്ടില്ലാത്ത ഒരുവനും  അത്ഭുതങ്ങൾ ചെയ്യാൻ കഴിയില്ല. അതിനാൽ ദൈവത്തിന്റെ ശക്തിയാൽ ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുമ്പോൾ, രോഗികൾക്കു  സൗഖ്യം നൽകുമ്പോൾ, കുഷ്ഠരോഗികളെ ശുചിയാക്കുമ്പോൾ, പാപികളെ മാനസാന്തരപ്പെടുത്തുമ്പോൾ, ദൈവരാജ്യം അറിയിച്ചു് അതേക്കുറിച്ച് പ്രസംഗിക്കുമ്പോൾ, ദൈവനാമത്തിൽ ആളുകളെ ദൈവരാജ്യത്തിലേക്കു വിളിക്കുമ്പോൾ,  ദൈവം എന്നോടു കൂടെയുണ്ടെന്നുള്ള സത്യം അവിതർക്കിതമാണ്; വ്യക്തമാണ്. അവിശ്വസ്തരായ ശത്രുക്കൾ മാത്രമേ അതിനെതിരായി പറയുകയും പ്രവർത്തിക്കുകയും ചെയ്കയുള്ളൂ. ഇതെല്ലാം ദൈവരാജ്യം നിങ്ങളിലാണെന്നും അതു സ്ഥാപിക്കപ്പെടാനുള്ള സമയം ഇതാണെന്നും മനസ്സിലാക്കാനുള്ള അടയാളങ്ങളാണ്.

                      ദൈവരാജ്യം ലോകത്തിലും മനുഷ്യഹൃദയങ്ങളിലും എങ്ങനെയാണ്   സ്ഥാപിക്കപ്പെടുക?   മോശയുടെ നിയമത്തിലേക്ക് തിരിച്ചുപോയിക്കൊണ്ട്; അതേക്കുറിച്ച് അറിഞ്ഞുകൂടെങ്കിൽ അതു പഠിച്ചുകൊണ്ട്; എന്നാൽ എല്ലാറ്റിനും ഉപരിയായി നമ്മുടെ ജീവിതത്തിന്റെ എല്ലാ സംഭവങ്ങളിലും അവയനുസരിച്ച്   ജീവിച്ചുകൊണ്ട്.   ആ  നിയമം പ്രായോഗികമാക്കാന്‍  കഴിയാത്തവണ്ണം അത്ര കഠിനമാണോ? അല്ല, അത് എളുപ്പമുള്ള പത്ത് വിശുദ്ധ പഠനങ്ങളാണ്. അവ ഇവയാണ്."

തുടർന്ന് ഈശോ പത്തുകൽപ്പനകൾ ഓരോന്നും വിശദീകരിക്കുന്നു.

Sunday, August 4, 2019

വി.ജോൺ മരിയ വിയാനി

ഇന്ന്‌ ഇടവക വൈദികരുടെ സ്വർഗീയ  മദ്ധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ.


     ഫ്രാൻസിലെ ഡാർഡിലി എന്ന ഗ്രാമത്തിൽ, 1786 മെയ് 8 ന്‌ മാതാപിതാക്കളുടെ നാലാമത്തെ സന്താനമായിട്ടാണ്‌ അദ്ദേഹം ജനിച്ചത്. മാതാവിനോട്‌  അതിയായ ഭക്തിയും സ്നേഹവും നന്നേ ചെറുപ്പത്തിൽത്തന്നെ ജോണിനുണ്ടായിരുന്നു. എന്നാൽ പഠനത്തിൽ അവൻ തീരെ പുറകിലായിരുന്നു. 
     സെമിനാരിയിൽ ചേരുമ്പോൾ ജോണിന് 19 വയസ്സുണ്ടായിരുന്നു. ചില കൂട്ടുകാർ പഠനത്തിൽ സഹായിച്ചെങ്കിലും അദ്ദേഹത്തിന് കാര്യമായൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും നിരാശനാകാതെ പഠനം തുടർന്നു. ദൈവത്തോടു മുട്ടിപ്പായി പ്രാർത്ഥിച്ചു.  പഠനം പൂർത്തിയായപ്പോൾ പരീക്ഷ നടത്തിയ പണ്ഡിതരായ വൈദികർ ഇങ്ങനെ വിധിയെഴുതി: "മറ്റേതെങ്കിലും രൂപതയിലെ മെത്രാന് ഈ ചെറുപ്പക്കാരന് പട്ടം കൊടുക്കാൻ മനസ്സുണ്ടെങ്കിൽ അവിടെ പൊയ്ക്കൊളളട്ടെ.." എന്നാൽ പണ്ഡിതന്മാരെന്നതിനെക്കാൾ  കൂടുതലായി ഭക്തരായ വൈദികരാണ് സഭയുടെ ആവശ്യമെന്നു മനസ്സിലാക്കിയിരുന്ന ലയൺസ്‌ രൂപതയുടെ മെത്രാൻ, ജോണിനു പട്ടം നൽകുകയായിരുന്നു. 
    1815 ഓഗസ്റ്റ്‌ 13ന്‌ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.  ഇന്ന് ലോകപ്രശസ്തമായിത്തീർന്ന ആർസ് എന്ന കുഗ്രാമമായിരുന്നു വിയാനിയച്ചൻ്റെ സേവനരംഗം. അവിടത്തെ ഇടവകപ്പളളിയിലേക്കു നിയോഗിച്ചുകൊണ്ട്‌ മെത്രാൻ പറഞ്ഞു: "ദൈവസ്നേഹം മങ്ങിയ ഒരു നാടാണ്‌ ആർസ്‌.  അത്‌ കുറച്ചെങ്കിലും അവിടെ കാണിക്കൂ.." 
    ആർസിലേക്കുളള വഴിയറിയുവാൻ വിയാനിയച്ചൻ  ഒരു ഇടയക്കുട്ടിയുടെ സഹായം തേടി. അവനോട് അദ്ദേഹം പറഞ്ഞു: "കുഞ്ഞേ, നീ എനിക്ക്‌ ആർസിലേക്കുളള വഴി കാണിച്ചുതരൂ.. നിനക്കു ഞാൻ സ്വർഗത്തിലേക്കുളള വഴി കാണിച്ചുതരാം. 
    ആർസിലെ ഇടവകജനം സാമ്പത്തികമായും ധാർമികമായും ക്ഷയിച്ച ഒരു സമൂഹമായിരുന്നു. അവരുടെ അജ്ഞതയാണ് അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഈ ലോകത്തിൽ ജീവിക്കുന്നതെന്തിനെന്നു പോലും അറിവില്ലാത്ത അനേകം ക്രിസ്ത്യാനികളുണ്ടല്ലോയെന്ന് അദ്ദേഹം ഖേദിച്ചു. 
   ഉപദേശങ്ങളും മാതൃകയും കൊണ്ട് ആ പാവങ്ങളെ സമുദ്ധരിക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിൻ്റെ ലളിതസുന്ദരങ്ങളായ പ്രസംഗങ്ങൾ മെല്ലെ മെല്ലെ ഫലം കണ്ടുതുടങ്ങി..
    വിയാനിയച്ചൻ്റെ ജീവിതമായിരുന്നു ഏറ്റവും വലിയ പ്രസംഗം. പ്രാർത്ഥനയായിരുന്നു അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ആനന്ദം. അദ്ദേഹത്തിൻ്റ ജീവിതത്തിൻ്റെ സിംഹഭാഗവും അദ്ദേഹം കുമ്പസാരക്കൂട്ടിലാണ്‌ കഴിച്ചുകൂട്ടിയത്.  അദ്ദേഹം പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതം പാപികളുടെ മാനസാന്തരമാണ്‌. 
   വിയാനിയച്ചൻ്റെ ആത്മീയ ജീവിതവും അദ്ദേഹം മൂലം അനേകരിലുണ്ടായ മാനസാന്തരവും പിശാചുക്കളെ കോപാകുലരാക്കി.  തന്മൂലം ധാരാളം പൈശാചിക ഉപദ്രവങ്ങൾ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നു.  എന്നാൽ അതുകൊണ്ടൊന്നും അദ്ദേഹം അധീരനായില്ല. ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടി എന്തും സഹിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു.  ക്ഷമയും സഹനവുമായിരുന്നു അദ്ദേഹത്തിൻ്റെ ആയുധങ്ങൾ. 
     73 വയസ്സുവരെ ആ പുണ്യജീവിതം നീണ്ടുനിന്നു.  1859 ഓഗസ്റ്റ് നാലാം തിയതി അദ്ദേഹത്തിൻ്റെ ആത്മാവ് നിത്യസമ്മാനത്തിനായി യാത്രയായി..
   1925 മെയ്‌ 31 ന് പതിനൊന്നാം പീയൂസ്‌ മാർപ്പാപ്പാ അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയർത്തി.

Friday, August 2, 2019

യേശുവിൻ്റെ രണ്ടാമത്തെ ആഗമനം

(പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബിയ്ക്കു നൽകിയ സന്ദേശത്തിൽ നിന്ന്)
        
       "പ്രിയസുതരേ, യേശുവിൻ്റെ രണ്ടാമത്തെ വരവ് ആദ്യവരവു പോലെ തന്നെയായിരിക്കും. യേശുവിൻ്റെ ജനനം ക്രിസ്മസ്‌ രാത്രിയിൽ എങ്ങനെ നടന്നുവോ അതുപോലെ തന്നെയായിരിക്കും, അവസാന വിധി നടത്താനായി പിതാവിൻ്റെ നിഗൂഢ രഹസ്യങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മണിക്കൂറിൽ, മഹിമപ്രതാപത്തോടെ എഴുന്നെളളുന്നതിനു മുമ്പ്‌ അവൻ നടത്താനിരിക്കുന്ന തൻ്റെ രണ്ടാമത്തെ ആഗമനവും.
    
          ലോകം മുഴുവനും അന്ധകാരത്താൽ മൂടപ്പെടും. ദൈവനിഷേധത്തിൻ്റെയും ദൈവ നിരാകരണത്തിൻ്റെയും  അന്ധകാരം ലോകത്തെ ആവരണം ചെയ്യും.
     ഈ രണ്ടാമത്തെ ആഗമനത്തിലും പുത്രൻ തൻ്റെ അമ്മയിലൂടെയായിരിക്കും നിങ്ങളുടെ പക്കലേക്കു വരിക.

പ്രിയസുതരേ, ഞാൻ ചെയ്തതുപോലെ അവനെ സ്വീകരിക്കാൻ നിങ്ങളും ഒരുങ്ങണം."
      ഇനി നിങ്ങൾ ജീവിക്കാനിരിക്കുന്ന വിനാഴികകൾ ഏറ്റവും പ്രാധാന്യമേറിയതും വേദനാനിർഭരവുമായിരിക്കും. നിങ്ങളുടെ മാതാവായ എന്നോടൊന്നിച്ച്‌ പ്രാർത്ഥിക്കുക, ത്യാഗം ചെയ്യുക, സമർപ്പണം നടത്തുക, പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക.
     ഭക്തിരാഹിത്യം, അശുദ്ധി, അനീതി, സ്വാർത്ഥത, വിദ്വേഷം, അക്രമം എന്നിവയുടേയും പാപത്തിൻ്റേയും തിന്മയുടേയും അത്യഗാധ ഗർത്തത്തിലാണ്ടു കിടക്കുന്ന ഈ ലോകത്തിൻ്റെ രക്ഷയ്ക്കു വേണ്ടി നിങ്ങൾ    എന്നോടൊന്നിച്ച് പ്രാർത്ഥിക്കുക.
     യേശുവിൻ്റെ ദ്വിതീയാഗമനം സമീപിച്ചിരിക്കുന്നു എന്ന സത്യം ചൂണ്ടിക്കാട്ടുന്ന വിശുദ്ധഗ്രന്ഥത്തിലെ അടയാളങ്ങൾ മനസ്സിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം.
     സുവിശേഷങ്ങളിലും പത്രോസ്‌, പൗലോസ്‌ ശ്ലീഹന്മാരുടെ ലേഖനങ്ങളിലും ഈ അടയാളങ്ങളെക്കുറിച്ച്‌ വ്യക്തമായ പ്രതിപാദനമുണ്ട്‌.
   വിശ്വാസത്തെയും മതത്തെയും ഉപേക്ഷിക്കുവാൻ തക്ക രീതിയിലുളള തെറ്റായ പ്രബോധനങ്ങളാണ് ഒന്നാമത്തെ അടയാളം.
    വ്യാജഗുരുക്കന്മാരും സുവിശേഷസത്യങ്ങൾക്കനുസൃതമായി ഒരിക്കലും പഠിപ്പിക്കാത്ത വേദപണ്ഡിതന്മാരുമാണ്‌ തെറ്റായ പഠനങ്ങളെ പ്രചരിപ്പിക്കുന്നത്.  ഇത് വിനാശകരമായ പാഷണ്ഡതക്ക്‌ വഴി തെളിക്കുന്നു.  "ആരും നിങ്ങളെ വഴി തെറ്റിക്കാതെ സൂക്ഷിച്ചു കൊളളുവിൻ. പലരും എൻ്റെ നാമത്തിൽ വന്ന്‌, ഞാൻ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും."  (Mt.24:4,5).
    "വിശ്വാസത്യാഗം സംഭവിക്കുന്നതു വരെ കർത്താവിൻ്റെ ദിവസം സമാഗതമാവുകയില്ല."
 (2 Th 2:3)
     "നിങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാരുണ്ടാകും. തങ്ങളെ വില കൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിച്ചുകൊണ്ട് തങ്ങൾക്കുമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന അവർ, വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കും. പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യമാർഗം നിന്ദിക്കപ്പെടും. അവർ അതിമോഹത്തോടെ വ്യാജം പറഞ്ഞ്‌ നിങ്ങളെ ചൂഷണം ചെയ്യും." (2 Pet 2:1-3)
   സഹോദരൻ്റെ വധത്തിനായുളള ചരിത്രവും യുദ്ധങ്ങളുടെ പൊട്ടിപ്പുറപ്പെടലുമാണ് രണ്ടാമത്തെ അടയാളം. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പങ്ങളും ഉണ്ടാകും. അധർമ്മം വർദ്ധിക്കുക നിമിത്തം മിക്കവരുടേയും സ്നേഹം തണുത്തുറഞ്ഞു പോകും. അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്പെടും.
   സുവിശേഷത്തോടും യേശുവിനോടും വിശ്വസ്തത പുലർത്തുന്നവരും സത്യവിശ്വാസത്തിൽ നിലനിൽക്കുന്നവരുമായ വ്യക്തികളുടെ രക്തരൂക്ഷിതമായ പീഢനമാണ്‌ മൂന്നാമത്തെ അടയാളം. വി.മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 9 മുതൽ 14 വരെയുളള തിരുവചനങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു.
   വിശുദ്ധ വസ്തുക്കളോടുളള അവഹേളനമാണ്‌ നാലാമത്തെ അടയാളം. ക്രിസ്തുവിനെ എതിർക്കുന്ന അന്തിക്രിസ്തുവാണ്‌ ഈ കർമ്മം നിർവഹിക്കുന്നത്‌. അവൻ ദൈവത്തിൻ്റെ ആലയത്തിലേക്കു പ്രവേശിക്കുകയും അവിടുത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാവുകയും ചെയ്യും. പരിശുദ്ധ സ്ഥലത്തുവച്ച്‌ വിശുദ്ധവസ്തുക്കളെ അവൻ അവഹേളിക്കുന്നത്‌ നിങ്ങൾ കാണും.ദാനിയേൽ പ്രവാചകൻ ഇതു പറഞ്ഞിട്ടുണ്ട്‌.
(ദാനിയേൽ 12:9-12).
       വിശുദ്ധ കുർബാനയാണ് അനുദിനബലി. ഈ ബലിയർപ്പണം തിരുസഭയിൽ നിർത്തലാക്കപ്പെടും. ഇതിലൂടെ എൻ്റെ ശത്രുവായ അന്തിക്രിസ്തു  ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുളള  ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും.
     അഞ്ചാമത്തെ അടയാളം, അകാശത്ത്‌ പ്രത്യക്ഷപ്പെടുന്ന അസാധാരണ പ്രതിഭാസങ്ങളിലാണ് അടങ്ങിയിരിക്കുന്നത്‌.
   ആ ദിവസങ്ങളിലെ ദുരിതത്തിനു ശേഷം സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശിക്കില്ല. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു വീഴും. ആകാശശക്തികൾക്ക്‌ ഇളക്കം തട്ടും.
    ഫാത്തിമയിൽ, എൻ്റെ അവസാനത്തെ പ്രത്യക്ഷപ്പെടലിൻ്റെ വേളയിൽ സൂര്യനിൽ സംഭവിച്ച അത്ഭുതം, യേശുവിൻ്റെ മഹത്വപൂർണമായ പ്രത്യാഗമനം അടുത്തുവെന്ന്‌ നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു.
    അന്തി ക്രിസ്തു തൻ്റെ ശക്തിപ്രഭാവം മുഴുവൻ കാട്ടുന്ന സമയം ഇതാ സമാഗതമായിക്കൊണ്ടിരിക്കുന്നു..
      ആകയാൽ നിങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ഞാൻ ആവശ്യപ്പെടുന്നു. വിശ്വാസത്തിൻ്റെയും ആർദ്രമായ പരസ്നേഹത്തിൻ്റെയും അരൂപിയിൽ നിങ്ങൾ ജീവിക്കുക. നിങ്ങളെ വഴി നടത്താൻ എന്നെ അനുവദിക്കുക.


Thursday, August 1, 2019

വി.അൽഫോൻസ് ലിഗോരി

       ഇന്ന്, മെത്രാനും വേദപാരംഗതനും ദിവ്യരക്ഷകസഭാസ്ഥാപകനുമായ വി.അൽഫോൻസ് ലിഗോരിയുടെ തിരുനാൾ




Wednesday, July 31, 2019

നല്ല മരണം എന്നാലെന്താണ്‌ ?


       (ഭക്തയായ ഒരു സ്ത്രീയ്ക്ക് അവളുടെ അമ്മയുടെ മരണസമയത്തെ അനുഭവങ്ങൾ ഈശോ വിശദീകരിച്ചു കൊടുക്കുന്നു:)


ആദ്യം  അമ്മയുടെ മരണരംഗം ദർശനമായി അവളെ കാണിച്ചു. (മരണശേഷം 10 ദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്.)  

 അവളുടെ വിവരണം:-
                "അമ്മ വലതുവശത്തേക്കു തിരിഞ്ഞ് കിടക്കയിൽ കിടക്കുകയാണ്.   അമ്മയുടെ മൂക്കിൽ നിന്നൊഴുകുന്ന രക്തം ഞാൻ തുടച്ചു കൊടുത്തുകൊണ്ടിരുന്നു.  ആസമയം അമ്മ എന്റെ തലയ്ക്കു മുകളിലൂടെ ജനാലയ്ക്കലേക്ക് നോക്കി, എന്റെ കൈ പിടിച്ചമർത്തിക്കൊണ്ടു പറഞ്ഞു; "എനിക്ക് നിങ്ങളുടെ കൂടെ ആയിരിക്കണം.."
"അമ്മയ്ക്ക് പേടിയാകുന്നുണ്ടോ? ആശങ്കയോടെ ഞാൻ ചോദിച്ചു:
"ഇല്ല; എനിക്കു പേടിയില്ല; എന്നാൽ, ഞാൻ നിങ്ങളുടെ കൂടെ ആയിരിക്കാൻ ആഗ്രഹിക്കുന്നു.."
അപ്പോൾ  എന്റെ പിന്നിൽ നിന്ന് ഏതാനുംപേർ മുൻപോട്ടുവന്ന് അമ്മയുടെ വലതുവശത്തായി നിലയുറപ്പിച്ചു. 
അക്കൂട്ടത്തിൽ വിശുദ്ധ യൌസേപ്പിനെയും വിശുദ്ധ അന്തോനീസിനേയും വിശുദ്ധ ഡൊമിനിക്കിനെയും വി. സിൽവസ്റ്ററിനെയും ലിമായിലെ വി.റോസിനെയും ഞാൻ തിരിച്ചറിഞ്ഞു. അവർ അമ്മയുടെ തലക്കു പിന്നിലായി, അമ്മയുടെ കാവൽ  മാലാഖയുടെ അടുത്താണ്‌ നിന്നിരുന്നത്. അമ്മയുടെ കാവൽ  മാലാഖ, അമ്മയുടെ തലയിൽ  തലോടിക്കൊണ്ട് പ്രാർത്ഥനയോടെ മുട്ടിന്മേൽ നില്ക്കുകയായിരുന്നു...
           കൂട്ടത്തിലുണ്ടായിരുന്ന മറ്റാളുകൾ, ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ ഏകദേശം 40 പേർ, അവരും  പ്രാർത്ഥനയോടെ നിന്നു. അവരിൽ, വെള്ളവസ്ത്രം ധരിച്ച്, കൈയിൽ ചെറിയൊരു  സുവർണ ചഷകവുമായി നിന്ന ഒരു ചെറുപ്പക്കാരൻ, പ്രാർഥനയോടെ  ഇടയ്ക്കിടെ തന്റെ കൈ ചഷകത്തിൽ മുക്കുന്നതും കൈ പുറത്തെടുത്ത്   കുന്തിരിക്കധൂപം പോലെ പുക മുകളിലേക്കുയർത്തുന്നതും ഞാൻ കണ്ടു.  അപ്പോൾ,  മരിക്കുന്ന അമ്മയുടെ പക്കലേക്ക് അടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കുറെ ഇരുണ്ട രൂപങ്ങൾ പേടിച്ച്  പിന്നിലേക്കു വലിയുന്നതു കണ്ടു.  അമ്മയുടെ കിടക്കയ്ക്കു ചുറ്റുമായി  നിന്നിരുന്നവരെ  ആ പുക വലയത്തിൽ ഒതുക്കിക്കൊണ്ട് അയാൾ അവർക്കു ചുറ്റും സഞ്ചരിച്ചു. അത്രയധികം ആളുകളെ അവിടെക്കണ്ട് ഞാൻ അത്ഭുതപ്പെടുമ്പോൾ ഈശോ സംസാരിക്കാൻ തുടങ്ങി: 
" ഈ ആളുകളിൽ, വിശുദ്ധരായവർ, നിന്റെ അമ്മയുടെ സ്വർഗ്ഗീയ മധ്യസ്ഥരാണ്.  അമ്മയുടെ പ്രാർഥനയും പരിത്യാഗവും വഴി അവർ രക്ഷിച്ചെടുത്ത ആളുകളാണ് മറ്റുള്ളവർ നിന്റെ അമ്മ ഈ ആളുകളെ അറിയില്ലെങ്കിലും, അവളുടെ അവസാനയാത്രയിൽ അവളോടൊപ്പം ആയിരിക്കാനായി അവർ വന്നിരിക്കയാണ്."
           ഈ സമയം, ഞങ്ങൾ അമ്മയെ ഇടതുവശത്തേക്കു തിരിച്ചുകിടത്തി. അപ്പോൾ എന്റെ തോളിനുമുകളിലൂടെ നോക്കിക്കൊണ്ട്‌ അമ്മ പറഞ്ഞു; "എനിക്ക് അവരുടെ കൂടെ പോകേണ്ട സമയമായി.."
അമ്മയോട് ശാന്തമായി കിടക്കാൻ പറഞ്ഞശേഷം ഞങ്ങൾ സങ്കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി.  വിസ്മയകരമായതെന്തോ കണ്ടതുപോലെ അമ്മ മിഴികൾ  വിടർത്തി എന്തിനെയോ നോക്കിക്കൊണ്ടു പറഞ്ഞു; "ലൈറ്റ് ഇടൂ.." ഞങ്ങൾ അപ്രകാരം ചെയ്തു. അപ്പോൾ, എന്റെ കൈ പിടിച്ചമർത്തിക്കൊണ്ട് അമ്മ പറഞ്ഞു; "പരിശുദ്ധനായ ദൈവമേ.. ഇപ്പോൾ... പരിശുദ്ധനായ ദൈവമേ.. ഇപ്പോൾ.." ആ ചെറു പ്രാർത്ഥന ചൊല്ലാൻ അമ്മ എന്നോട് പറയുകയാണെന്ന് എനിക്കുതോന്നി.   പരിശുദ്ധനായ ദൈവമേ.. പരിശുദ്ധനായ ബലവാനെ ..  പരിശുദ്ധനായ അമർത്യനെ ... ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ..  
  ഞങ്ങൾ  ചൊല്ലിക്കൊടുത്തത്  ആവർത്തിച്ചു പറയുന്നതിനിടയിലും "എനിക്കു പോകണം, എന്നെ തടയാതെ" എന്ന് ഇടയ്ക്കിടെ  അമ്മ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ കരുണക്കൊന്ത ചൊല്ലാൻ തുടങ്ങി.. അമ്മ വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി: "പിതാവേ....എൻ്റെ ആത്മാവിനെ .... ഇപ്പോൾ... " ആ പ്രാർത്ഥന മുഴുവനായി ചൊല്ലാൻ അമ്മയ്ക്ക് ഓർമ്മ കിട്ടുന്നുണ്ടായിരുന്നില്ല. അതിനാൽ അമ്മയ്ക്കു വേണ്ടി ഞങ്ങൾ അതു ചൊല്ലാൻ തുടങ്ങി.
      ഈ സമയം, ഞങ്ങളുടെ പുറകിൽ നിന്നും വേറൊരു ഗണം ആൾക്കാർ വന്ന് അമ്മയുടെ ഇടതുവശത്തായി നിന്നു. അക്കൂട്ടത്തിൽ എൻ്റെ പിതാവിനെയും അമ്മൂമ്മമാരിൽ ഒരാളെയും ഞങ്ങളോടൊപ്പം താമസിച്ചിരുന്ന ഒരു അമ്മായിയെയും ഞാൻ തിരിച്ചറിഞ്ഞു. മറ്റുളള മുഖങ്ങൾ അത്ര വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.
    ഈ സമയം,  ഒരു കൂട്ടം മാലാഖമാർ, സ്വർഗീയ സംഗീതത്തിൻ്റെ അകമ്പടിയോടു കൂടി കടന്നുവന്ന് ഞങ്ങൾക്കു ചുറ്റും മുകളിലായി നിരന്നു നിന്നു. അന്തരീക്ഷം അങ്ങേയറ്റം ഭക്തിസാന്ദ്രമായി.. പെട്ടെന്ന് അമ്മ പറഞ്ഞു: "ആദ്യം എനിക്ക് പരിശുദ്ധ അമ്മയെ കാണണം.." ഞങ്ങളോടാണ് അമ്മ സംസാരിക്കുന്നതെന്നു കരുതി എൻ്റെ സഹോദരൻ പറഞ്ഞു: "അമ്മേ, ഈശോ ഇവിടെയുണ്ടല്ലോ.. അവിടുന്ന് അമ്മയെ കാത്തിരിക്കുകയാണ്‌.." അമ്മ വീണ്ടും പറഞ്ഞു: "എനിക്ക് അമ്മയെ കാണണം.." 
             (ജപമാല ചൊല്ലിക്കൊണ്ട് മരണമടയുന്ന ആത്മാക്കളെ കൂട്ടിക്കൊണ്ടുപോകാൻ പരിശുദ്ധ അമ്മ തന്നെ വരുമെന്ന ആഴമായ വിശ്വാസം അമ്മയ്ക്കുണ്ടായിരുന്നതിനാലായിരിക്കണം 
അമ്മ അങ്ങനെ പറഞ്ഞത്‌. )
    ഞങ്ങൾ മാതാവിൻ്റെ ഒരു ചിത്രം അമ്മയെ കാണിച്ചു..
  





വി.ഇഗ്നേഷ്യസ് ലയോള

   
ഇന്ന് വി.ഇഗ്നേഷ്യസ്‌ ലയോളയുടെ തിരുനാൾ


Tuesday, July 30, 2019

പൂർവികശാപത്തിൽ നിന്നു മോചനം ലഭിക്കുന്നതിനുളള പ്രാർത്ഥന



      (നൈജീരിയായിലെ ബർണബാസ്‌ നോയെ എന്ന യുവാവിന്‌ ഈശോ പ്രത്യക്ഷപ്പെട്ടു നൽകിയ തിരുരക്തഭക്തി പ്രാർത്ഥനകളോടനുബന്ധിച്ച് ഉളളതാണ് ഈ പ്രാർത്ഥന.)


  ഈശോ പറയുന്നു: "എൻ്റെ കുഞ്ഞുങ്ങളേ, ഈ പ്രാർത്ഥന പ്രാർത്ഥിക്കുകയും ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്യുക. ശാപങ്ങളിൽ കഴിയുന്നവർ നിരന്തരമായി ഈ പ്രാർത്ഥന ചൊല്ലുകയാണെങ്കിൽ അവർക്ക്‌ അതിൽ നിന്ന്‌
 മോചനം നേടാൻ സാധിക്കും. പൂർവികരുടെ പാപങ്ങൾ നിമിത്തം ഏതെങ്കിലും കുടുംബം വേദനിക്കുന്നെങ്കിൽ ഈ പ്രാർത്ഥനയിലൂടെ 144 ദിവസം നീളുന്ന നൊവേന ചൊല്ലിയാൽ അവർ മോചിപ്പിക്കപ്പെടും.

       നിത്യപിതാവേ, അങ്ങു മാത്രമാണ്‌ മരണമില്ലാത്ത ദൈവം, സ്നേഹമായ ദൈവം. കരുണയും അനുകമ്പയുമുളളവൻ. അങ്ങയുടെ ഏകജാതനായ യേശുക്രിസ്തുവിനെ നോക്കുകയും ഞങ്ങളോടു കരുണ കാണിക്കുകയും ചെയ്യണമേ. പൂർവികരുടെ പാപങ്ങളും അവർ അങ്ങയുമായി ചെയ്ത ഉടമ്പടി ലംഘിച്ച അനുസരണക്കേടും മൂലം ശാപത്തിൻ്റെ ഭാരം പേറുന്ന അങ്ങയുടെ സകല ജനത്തിനും വേണ്ടി, യേശുക്രിസ്തുവിനെ കൽത്തൂണിൽ കെട്ടിയിട്ട് അടിച്ചപ്പോഴുണ്ടായ വേദനകളും മുറിവുകളും തിരുരക്തവും അങ്ങേയ്ക്കു ഞാൻ സമർപ്പിക്കുന്നു. അങ്ങ്‌ അവിടുത്തെ പുത്രൻ്റെ അടിപ്പിണരുകളാൽ ഞങ്ങളെ സ്വതന്ത്രരാക്കുകയും അമൂല്യമായ അവിടുത്തെ തിരുരക്തത്താൽ ഞങ്ങളെ രക്ഷിക്കുകയും ചെയ്യട്ടെ:  ആമേൻ.

    ഈശോമിശിഹായുടെ അമൂല്യമായ തിരുരക്തമേ, ശാപങ്ങളിൽ നിന്ന്‌ ഞങ്ങളെ മോചിപ്പിക്കണമേ.

ഈശോമിശിഹായുടെ തിരുമുറിവുകളേ, ഞങ്ങളുടെ മുറിവുകൾ ഉണക്കേണമേ.

അങ്ങയുടെ അടിപ്പിണരുകളാൽ ഞങ്ങളെ മുദ്ര വയ്ക്കേണമേ.  ആമേൻ.

Monday, July 29, 2019

യഥാർഥ ആരാധന


                     

John 4:19-26

നമുക്ക് വളരെ പരിചിതമായ ഒരു വചനഭാഗമാണ് യോഹ.4:19-26. ഈശോയും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള സംവാദം..  സമരിയാക്കാരി സ്ത്രീയെ രക്ഷയിലേക്കു നയിച്ച സംവാദം..  ഇന്നും അനേകരെ രക്ഷയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ഒരു വചനഭാഗം.. 
  ഇവിടെ ഈശോ ആരാധനയെപ്പറ്റിയാണ് - ദൈവാരാധനയെപ്പറ്റിയാണ്- പറയുന്നത്. യഹൂദരുടെ  ദൈവാരാധനയെ ഈശോ നിശിതമായി വിമർശിക്കുന്നത് സുവിശേഷത്തിൽ പലയിടത്തും നമുക്ക് കാണാം.. മത്തായി 15: 8-9 ഇപ്രകാരം പറയുന്നു; "കപടനാട്യക്കാരേ, ഏശയ്യ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു -  ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു ; എന്നാൽ അവരുടെ ഹൃദയങ്ങൾ എന്നിൽ നിന്നും വളരെ അകലെയാണ്. അവർ മാനുഷിക നിയമങ്ങൾ പ്രമാണങ്ങളാക്കി പഠിപ്പിച്ചുകൊണ്ട് വ്യർധമായി എന്നെ ആരാധിക്കുന്നു.." ഫരിസേയരെയും നിയമജ്ഞരെയും പറ്റിയാണ് ഈശോ ഇവിടെ പറയുന്നത് - അവരുടെ ആരാധന വ്യർത്ഥമാണെന്നാണ് ഈശോ പറയുന്നത് - അവർ,  അവരുടെ വായ്‌ കൊണ്ട് - അവരുടെ വാക്കുകൾ കൊണ്ട്  ദൈവത്തെ ആരാധിക്കുന്നു.. എന്നാൽ, അവരുടെ പ്രവർത്തികൾ ദൈവത്തിനു വെറുപ്പുളവാക്കുന്നവയാണ്- എന്താണവർ ചെയ്യുന്നത്?  മാതാപിതാക്കളെ ബഹുമാനിക്കണം എന്ന് ദൈവം കൽപ്പിച്ചിരിക്കുന്നു - ദൈവകൽപ്പനയാണത് .. എന്നാൽ, യഹൂദർ വേറൊരു  നിയമം ഉണ്ടാക്കി വെച്ചിട്ടുണ്ട് ; അതായത് ,ഒരാൾ  തന്റെ മാതാപിതാക്കന്മാരോട് ഇപ്രകാരം പറയുകയാണ്‌ - നിങ്ങൾക്ക് എന്നിൽ നിന്നും കിട്ടാനുള്ളതൊക്കെ വഴിപാടായി ഞാൻ നല്കിക്കഴിഞ്ഞു എന്നുപറഞ്ഞാൽ പിന്നെ അവൻ അവരെ സംരക്ഷിക്കേണ്ടതില്ല  എന്ന് - ഇതാണ് മാനുഷിക നിയമം .. ഈ മാനുഷിക നിയമം കൊണ്ട് അവർ ദൈവകല്പ്പനയെ മറികടക്കുകയാണ് - ഇപ്രകാരം ദൈവകല്പ്പനയ്ക്ക് വിരുദ്ധമായ പ്രവർത്തികൾ ചെയ്തിട്ട് പോയി ദൈവത്തെ ആരാധിച്ചാൽ അത്  വ്യർത്ഥമാണെന്ന് വളരെ വ്യക്തമായി ഈശോ പഠിപ്പിക്കുകയാണ് ഇവിടെ.. ഇതല്ല ദൈവാരാധന - പിന്നെയെന്താണ് ?
 സമരിയാക്കാരിയോട് ഈശോ പറയുകയാണ്‌ - സ്ത്രീയേ, എന്നെ വിശ്വസിക്കുക; ഈ മലയിലോ ജരുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത ഒരു സമയം വരുന്നു .. ഈ മലയിലോ ജെരുസലേമിലോ  അല്ല പിതാവിനെ ആരാധിക്കേണ്ടത് -  ദൈവം ആത്മാവാണ് - ദൈവം അരൂപിയാണ് .. ഏതെങ്കിലും ഒരു സ്ഥലത്ത് - ഗരിസിം മലയിലോ അല്ലെങ്കിൽ ജെറുസലേം ദേവായലത്തിലോ  ദൈവത്തെ  ഒതുക്കി നിർത്താനാവില്ല .. ആരാധനയ്ക്ക് ഈശോ ഒരു പുതിയ മാനം നല്കുകയാണിവിടെ .. ആരാധന നടത്തുന്ന സ്ഥലത്തിനല്ല പ്രാധാന്യം - പിന്നെയോ,  എങ്ങിനെയാണ് ആരാധന നടത്തേണ്ടത് 
എന്ന് ഈശോ പഠിപ്പിക്കയാണ്  ..  ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത് ..   ദൈവകൽപ്പനകൾ അനുസരിച്ച് ദൈവത്തിന്റെ പ്രീതിയിൽ നാം ജീവിക്കുമ്പോൾ നമ്മുടെജീവിതം  ആത്മാവിനാൽ നയിക്കപ്പെടുന്നതായിത്തീരുന്നു..   അങ്ങനെ ആത്മാവിൽ നിറഞ്ഞു ജീവിക്കുമ്പോൾ സ്ഥലത്തിനും കാലത്തിനും അതീതനായ ദൈവത്തെ- യഥാർത്ഥദൈവത്തെ- സത്യദൈവത്തെ   ഈശോയിൽ കണ്ടെത്തുവാനും  അവിടുത്തെ ആരാധിക്കുവാനും നാം പ്രാപ്തരാകും.  ഇതാണ് യഥാർഥ ആരാധന ..

                       ഈശോ ഇതിനായി   സമരിയാക്കാരി സ്ത്രീക്ക് തന്നെത്തന്നെ വെളിപ്പെടുത്തുകയാണ് - അവിടുന്നു പറയുന്നു;  "നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു ; ഞങ്ങൾ അറിയുന്നതിനെയും .. രക്ഷ യഹൂദരിൽ നിന്നാണ്.." അതായത് രക്ഷ ക്രിസ്തു വഴിയാണ് എന്ന് ഈശോ അവളെ അറിയിക്കുകയാണ് .. റോമാ 9: 4-5  പറയുന്നു; "അവർ ഇസ്രായേൽ മക്കളാണ് . പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ് .. പൂർവ പിതാക്കന്മാരും അവരുടേത്. ക്രിസ്തുവും വംശമുറക്ക് അവരിൽനിന്നുള്ളവൻ തന്നെ .. അവൻ സർവാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്." രക്ഷ യഹൂദരിൽ നിന്നാണ് എന്നു പറഞ്ഞുകൊണ്ട്  രക്ഷകനെപ്പറ്റിയുള്ള സൂചന ഈശോ അവൾക്കു നല്കുകയാണ് ..

സമരിയക്കാരി പറയുന്നു; "മിശിഹാ - ക്രിസ്തു വരുമെന്നും അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കുമെന്നും എനിക്കറിയാം .."
ഈശോ മറുപടി നല്കുന്നു: "നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.." 
രക്ഷയുടെ അനുഭവത്തിലേക്കു വന്ന ഈ സമരിയാക്കാരി സ്ത്രീയുടെ സാക്ഷ്യം മൂലം അനേകം സമരിയാക്കാർ ഈശോയിൽ വിശ്വസിക്കുന്നവരായി മാറി എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് .  ഈശോ രക്ഷകനാണെന്നും യഥാർഥദൈവമാണെന്നും അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞതുകൊണ്ടാണ് ശക്തയായ ഒരു സാക്ഷിയായി മാറാൻ അവൾക്കുസാധിച്ചത്. 

നമുക്കും സമരിയാക്കാരി സ്ത്രീയെപ്പോലെ നമ്മുടെ ജീവിതം കൊണ്ട് ഈശോയ്ക്കു സാക്ഷ്യം നല്കുന്നവരായി മാറാം ..ആത്മാവിൽ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനും   പിതാവായ ദൈവത്തെ, പുത്രനായ ഈശോയിലൂടെ   പരിശുധാത്മാവിന്റെ ശക്തിയാൽ  ആരാധിച്ചു കൊണ്ട്  ത്രിയേക ദൈവത്തിന് അർഹമായ യഥാർഥ ആരാധന -  ആത്മാവിലും സത്യത്തിലുമുള്ള ആരാധന അർപ്പിക്കുവാനും നമുക്ക് പരിശ്രമിക്കാം.. അതിനുള്ള കൃപയ്ക്കായി പ്രാർഥിക്കാം. 

ആമേൻ 


ഭവനങ്ങളുടെ വെഞ്ചരിപ്പ്‌



                  തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പാ പങ്ങളും പാപത്താല്‍ ബന്ധിക്കപ്പെട്ടവരുടെ സമ്പര്‍ക്കങ്ങളും ദുഷ്ടാരൂപികള്‍ക്ക് കടന്നുവരാന്‍ വാതിലുകള്‍ തുറന്നു കൊടുക്കും. ദൈവകല്പനയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്തു നടക്കുമ്പോള്‍ അവിടെ ദൈവികസാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാകാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ധിക്കും. അതുപോലെതന്നെ അന്ധകാരശക്തികളുടെ നേരിട്ടുള്ള ആക്രമണങ്ങളും ദുഷ്ടമനുഷ്യരിലൂടെയുള്ള പ്രവര്‍ ത്തനങ്ങളും എവിടെയും എപ്പോഴും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തി യുംകൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്റെ വെഞ്ചരിപ്പുവഴി ലഭിക്കുന്ന അനുഗ്രഹങ്ങള്‍ വിവരണാതീതമാണ്. ഭവനങ്ങള്‍ വെഞ്ചരിക്കുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാകുന്നതും അനേകരുടെ ജീവിതാനുഭവമാണ്. കൃഷിനാശം, ബിസിനസിലെ തകര്‍ച്ചകള്‍ ഇവയൊക്കെ പൗരോഹിത്യത്തിന്റെ അധികാരശക്തിയാല്‍ വെഞ്ചരിപ്പിലൂടെ മാറിപ്പോകുന്നുണ്ട്. പലപ്പോഴും വീട് വെഞ്ചരിപ്പ് വെറുമൊരു ചടങ്ങായിട്ടാണ് അറിവില്ലാത്ത വിശ്വാസികള്‍ കാണുന്നത്. സഭയുടെ അധികാരവും ശക്തിയും മുഖേന ദൈവത്തിന്റെ അഭിഷിക്തനിലൂടെ ലഭിക്കുന്ന ഈ വലിയ അവസരം വേണ്ടവിധം ഉപയോഗിച്ചിരുന്നെങ്കില്‍ തിന്മയുടെ എത്രയോ പ്രവര്‍ത്തനങ്ങള്‍ നിര്‍വീര്യമാക്കപ്പെടുമായിരുന്നു!

എല്ലാ വെഞ്ചരിപ്പു കര്‍മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്രകുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്.









Sunday, July 28, 2019

ത്രിദിനാന്‌ധകാരം (The Three day's darkness)

            യുഗാന്ത്യത്തോടനുബന്ധിച്ച്‌  സംഭവിക്കാനിരിക്കുന്ന   മൂന്നു   ദിവസത്തെ  അന്‌ധകാരത്തെപ്പറ്റി ധാരാളം വെളിപ്പെടുത്തലുകൾ പരിശുദ്ധ അമ്മയിലൂടെയും പല   വിശുദ്ധരിലൂടെയും നമുക്ക്‌ ലഭിച്ചിട്ടുണ്ട്‌.  1988 ൽ സമാധാനരാജ്ഞിയായി അംഗ്വേറ (The Queen of Peace in Anguera ) യിൽ പ്രത്യക്ഷപ്പട്ട മാതാവ് ഇപ്രകാരം സന്ദേശം നൽകി: "താമസിയാതെ ഭൂമിയിൽ  ത്രിദിനാന്ധകാരം ആഗതമാകും. ഈ പ്രതിഭാസത്തിനു വിശദീകരണം നൽകാൻ  നിങ്ങളുടെ ശാസ്ത്രത്തിനു കഴിയില്ല.  ഭൂവാസികളെല്ലാം വലിയ ഞെരുക്കങ്ങൾ അനുഭവിക്കും.  എന്നാൽ എന്നോടു ചേർന്നു നിൽക്കുന്നവരെ ഞാൻ നയിക്കും.  നിങ്ങളുടെ ഭവനങ്ങളിൽ വെഞ്ചരിച്ച മെഴുകുതിരികൾ കരുതി വയ്ക്കണം. ജാഗ്രതയോടെയിരിക്കുക. എപ്പോഴും പ്രാർത്ഥനാനിരതരായിരിക്കുക.
 ത്രിദിനാന്ധകാരത്തെ  നേരിടാൻ ചില വഴികൾ  വി.പാദ്രേ പിയോയിലൂടെ  ഈശോ പറഞ്ഞു തരുന്നു.  അതിപ്രകാരമാണ്‌.
       "ശൈത്യമേറിയ ഒരു രാവിലായിരിക്കും ഇതു തുടങ്ങുന്നത്. ഇതിനു മുന്നോടിയായി ഭയാനകമായ ഒരു ഭൂമികുലുക്കം അനുഭവപ്പെടും. ഒരു ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതിനെ തുടർന്നായിരിക്കും ഇത്. ഈ അടയാളങ്ങൾ കാണുമ്പോൾ നിങ്ങൾ വീടിനുളളിൽ പ്രവേശിച്ച് വീടിൻ്റെ എല്ലാ വാതിലുകളും ജനാലകളും അടക്കണം. വീടിനു പുറത്തുള്ള ഒരാളോടും സംസാരിക്കരുത്‌. കൊടുംകാറ്റും തീയും  ഭൂമികുലുക്കവും മറ്റും ഉണ്ടാകുമ്പോൾ പുറത്തേക്കു നോക്കരുത്‌. കാരണം എൻ്റെ പിതാവിൻ്റെ ക്രോധത്തെ നേരിടാനുള്ള ശക്തി നിങ്ങൾക്കില്ല.
    വെഞ്ചരിച്ച മെഴുകുതിരികൾ കത്തിച്ചുവച്ച്  ക്രൂശിതരൂപത്തിനു മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുക. കരങ്ങൾ വിരിച്ചുപിടിച്ചും സാഷ്ടാംഗം പ്രണമിച്ചുമൊക്കെ പ്രാർത്ഥിക്കുന്നതു വഴി  അനേകം ആത്മാക്കളെ നിത്യനാശത്തിൽ നിന്നു രക്ഷിക്കുവാൻ നിങ്ങൾക്കു കഴിയും.
         മൂന്നാമത്തെ രാത്രിയിൽ ഇതെല്ലാം ശമിക്കുകയും  പിറ്റേ ദിവസം സൂര്യൻ വീണ്ടും ഉദിക്കുകയും ചെയ്യും.
         മനുഷ്യവംശത്തിൻ്റെ മൂന്നിലൊരു ഭാഗം നശിക്കും. ഈ ദിനങ്ങൾ വളരെ അടുത്തിരിക്കുന്നു.  മൂന്നു ദിനങ്ങൾ സമ്പൂർണ്ണാന്ധകാരത്തിൽ കഴിയുന്നതിനായി നിങ്ങൾ നിങ്ങളെത്തന്നെ ഒരുക്കുക. മെയ്മാസത്തിൽ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കുക.
       മൂന്നു മാസത്തേക്കെങ്കിലുമുളള ഭക്ഷണപദാർത്ഥങ്ങൾ സംഭരിച്ചു വയ്ക്കുക.
     എപ്പോഴും പരസ്പരം സഹായിച്ചും സഹകരിച്ചും കഴിയുക. കാരണം നിങ്ങൾക്ക് അന്യോന്യ സഹായം ഏറ്റവുമധികം വേണ്ടിവരുന്ന സന്ദർഭമായിരിക്കും അത്‌."
 
                             1991 നവംബർ മാസത്തിൽ ഈശോ വാസുല റിഡനു നൽകിയ സന്ദേശം.

                                      "മണിക്കൂറുകൾ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചു മനുഷ്യർ മാത്രമേ അവശേഷിക്കുകയുള്ളൂ.
                   ശുദ്ധീകരണത്തിനു മുമ്പുളള അവസാന നാളുകളിലാണ്‌ നിങ്ങൾ ജീവിക്കുന്നത്‌. ഒരിക്കലും പ്രാർത്ഥന     നിർത്താതെ     രാവും    പകലും ജാഗ്രതയുളളവരായിരിക്കുക.
                             ജപമാല ചൊല്ലി പ്രാർത്ഥിക്കുക. ഈ     ചെറിയ    മാലയായിരിക്കും.    സാത്താനെ ബന്ധിക്കുന്നതും    പരാജയപ്പെടുത്തുന്നതുമായ ചങ്ങല."




Saturday, July 27, 2019

The Annunciation

(From the Poem of the Man - God)

Mary , a very young girl, who looks fifteen years old at most, is in a small rectangular room. She is sitting on a low stool, spinning some linen. Her beautiful young face is slightly bent forward and she is smiling gently as if she were caressing or following some sweet thought.
Mary begins to sing in a low voice, then she raises Her voice slightly.. lt must be a sacred song, perhaps a Psalm. Her face is beautifully flushed and Her eyes are lost behind..
The song changes into a prayer.. She remains absorbed in it..
The curtain of the little room moves fast..And a pearl white light mixed with pure silver makes the slightly yellow walls clearer and makes the colours of the cloths brighter and Mary's raised face more spiritual. And in such light, while the curtain is still drawn on the mystery to be accomplished, the Archangel prostates himself.
"Hail Mary, full of Grace, Hail!"
Mary is startled and lowers Her head. And She is even more startled when She sees the shining creature kneeling at about a metre from Her and looking at Her with infinite veneration, his hands crossed over his chest.
Mary jumps to Her feet and She squeezes against the wall.
"Do not fear. The Lord is with You! You are blessed amongst all women!"
But Mary continues to be afraid.
"Do not fear, Mary!" repeats the Archangel. "I am Gabriel, the angel of God. My Lord has sent me to You. Do not be afraid, because You have found Grace in the eyes of God. And You will conceive and bear a son and You will call Him Jesus. He will be great and will be called Son of the Most High. And the Lord God will give Him the throne of His Ancestor David and He will rule over the house of Jacob for ever, and His reign will have no end.."
"How can this come about, since I do not know man? Perhaps the Lord God will no longer accept the offer of His maidservant and does not want Me a virgin for His love?"
"Not by deed of man You will be a mother, Mary. You are the eternal virgin, the Holy Virgin of God. The Holy Spirit will come upon You and the power of the Most High will cover You with its shadow. So the Child born of You will be called Holy and Son of God. Our Lord can do everything. Elizabeth, the barren one, in her old age has conceived a son who will be the prophet of Your Son and will prepare His ways. Elizabeth is in her sixth month.. Nothing is impossible to the Lord. Mary, full of grace, what shall I tell my Lord? The world, Heaven and the Eternal Father are awaiting Your word!"
Mary crosses Her hands over Her breast and bowing down deeply, says: I am the handmaid of the Lord. Let what you have said be done to Me."
     The angel shines out of joy. He kneels in adoration because he sees the Spirit of God descent upon the virgin bent down in assent and he disappears without moving the curtain, but leaves it well drawn over the Holy Mystery.