ജാലകം നിത്യജീവൻ: August 2021

nithyajeevan

nithyajeevan

Saturday, August 21, 2021

എൻ്റെ പാപ്പാമാരെ പിന്താങ്ങുക

ഈശോയുടെ  11 - 08 - 2018 ലെ  സന്ദേശം 


എൻ്റെ അജഗണമേ, സമാധാനം നിങ്ങളോടുകൂടെ !

                         സഭയ്‌ക്കെതിരായ ആക്രമണങ്ങളും  കർദിനാളന്മാരുടെ നിസ്സഹകരണവും നിമിത്തം, ഭൂമിയിലെ എൻ്റെ ഇപ്പോഴത്തെ വികാരി ഈസമയം നിശബ്‌ദസഹനങ്ങളിലൂടെ കടന്നുപോവുകയാണ്.  അനേകം കർദിനാളന്മാരും ബിഷപ്പുമാരും വൈദികരും അദ്ദേഹത്തെ അനുസരിക്കുന്നില്ല. കർദിനാളന്മാരുടെ സംഘം വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ മാർപാപ്പായെ പിന്താങ്ങുമ്പോൾ മറ്റൊരു കൂട്ടർ അദ്ദേഹത്തെ എതിർക്കുന്നു. നിലവിലെ പാപ്പായ്‌ക്കെതിരായ ഉപജാപങ്ങളും ഭിന്നതയും അവരുടെയിടയിൽ നിലനിൽക്കുന്നു.  

അധികാരികൾക്കു വഴങ്ങാത്ത വഴക്കാളികളായ ഒരു കൂട്ടം കർദിനാളന്മാർ, നിലവിലെ മാർപാപ്പാ രാജി വെച്ച് പുതിയ കോൺക്ളേവ് കൂടി മറ്റൊരു പാപ്പായെ തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടർക്ക് വഴങ്ങിക്കൊണ്ട് പുതിയ പാപ്പായെ തെരഞ്ഞെടുക്കുമ്പോൾ,  ഇനി ആരാണ് പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ പോകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുക.  

ആകയാൽ, എൻ്റെ അജഗണമേ, കാനോനികമായി തെരെഞ്ഞെടുക്കപ്പെട്ട ഇപ്പോഴുള്ള എൻ്റെ രണ്ടു വികാരിമാർക്കും വേണ്ടി പ്രാർഥിക്കുക.  കാരണം സഭ പിളർക്കപ്പെടുമ്പോൾ ഈ രണ്ടു പാപ്പാമാരുടെയും ജീവൻ അപകടത്തിലാകും.  കാരണം ഇവർ രണ്ടുപേരും വത്തിക്കാനുള്ളിൽ പൂർണമായ സ്വീകാര്യതയുള്ളവരല്ല. 

സഭ ആടിയുലയുകയാണ്; എന്നാൽ, അതു വീണുപോകാൻ ഞാൻ അനുവദിക്കില്ല.  അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ഭിന്നിപ്പിനും കലാപത്തിനുമിടയ്ക്ക് പുതിയൊരു മാർപ്പാപ്പാ തെരെഞ്ഞെടുക്കപ്പെടും; എന്നാൽ, അത് എൻ്റെ പാപ്പായായിരിക്കുകയില്ല!  ഈ എതിർപാപ്പാ വന്നുകഴിയുമ്പോൾ എൻ്റെ ആലയങ്ങൾ അടയ്ക്കപ്പെടുകയും എൻ്റെ  സക്രാരികൾ അശുദ്ധമാക്കപ്പെടുകയും ചെയ്യും.  ദൈനംദിനബലി നിർത്തലാക്കപ്പെടും; എൻ്റെ ജനം പീഡിപ്പിക്കപ്പെടുകയും അവരിൽ അനേകം പേർ രക്തസാക്ഷികളാവുകയും ചെയ്യും.  എതിർപാപ്പാ തെരെഞ്ഞെടുക്കപ്പെട്ടു കഴിയുന്നതോടെ ഇപ്പോഴുള്ള മാർപാപ്പായ്ക്ക് റോമിൽനിന്ന് പലായനം ചെയ്യേണ്ടിവരും; എൻ്റെ 'അമ്മ ഫാത്തിമയിൽ വെച്ചു പ്രവചിച്ച കാര്യങ്ങൾ അതിൻ്റെ പൂർണതയിൽ നിറവേറുന്നത് നിങ്ങൾ  കാണും.

എൻ്റെ അജഗണമേ,    എൻ്റെ സഭയ്ക്കും  എൻ്റെ വികാരിയ്ക്കും കുടിക്കാനുള്ള  കയ്പ്പ് നിറഞ്ഞ കാസായെ പ്രതി  നിങ്ങൾ പ്രാർഥിക്കുകയും  ഉപവസിക്കുകയും  പരിഹാരം ചെയ്യുകയും ചെയ്യുക.  സഭ ആത്മീയമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സഭയുടെ ഈ ശുദ്ധീകരണ നാളുകളിൽ നിങ്ങൾ അപാരമായ ധൈര്യവും അടിപതറാത്ത വിശ്വാസവും ഉള്ളവരായിരിക്കണമെന്ന്  ഞാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ എൻ്റെ സുവിശേഷത്തിൽ നിന്നും ക്രിസ്തീയ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരാകാതിരിക്കട്ടെ!  

എൻ്റെ സഭയുടെ കാൽവരി യാത്ര തുടങ്ങിക്കഴിഞ്ഞു. എൻ്റെ പാപ്പാമാരെ നിങ്ങളുടെ പ്രാർത്ഥനയാൽ പിന്താങ്ങുക;  ഒരിക്കലും സഭ വിട്ടുപോകരുത്.  ലോകം മുഴുവനും വ്യാപിക്കുന്ന പ്രാർത്ഥന കൊണ്ട് - വിശേഷിച്ചും എൻ്റെ അമ്മയോടു ചേർന്നുള്ള ജപമാല പ്രാർഥന കൊണ്ട് സഭയ്ക്ക് സഭയ്ക്ക് സംരക്ഷണം തീർക്കുക; നരകകവാടങ്ങൾ അവൾക്കെതിരേ പ്രബലപ്പെടാതിരിക്കട്ടെ!! വി.മിഖായേലിനോടുള്ള പ്രാർത്ഥന ഒഴിവാക്കരുത്.   

     ഭയപ്പെടാതിരിക്കുക; എൻ്റെ അജഗണമേ, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം നിറവേറേണ്ടിയിരിക്കുന്നു. ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എൻ്റെ വാക്കുകൾ കടന്നുപോകയില്ല!

അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുവിൻ; എന്തെന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു..


Wednesday, August 18, 2021

മൈക്രോ ചിപ്പുകൾ

 മൈക്രോ ചിപ്പുകളെ സംബന്ധിച്ച ദൈവിക സന്ദേശങ്ങൾ 


30 - 07 - 2017  - പരിശുദ്ധ മാതാവ് 

     നിങ്ങളുടെ ശരീരത്തിൽ ഒരുതരത്തിലുള്ള ചിപ്പുകളും നിവേശിപ്പിക്കുവാൻ അനുവദിക്കരുത്. മനുഷ്യശരീരത്തിൽ മൈക്രോചിപ്പു കൊണ്ടു മുദ്രകുത്തി  ലോകത്തെ അടക്കി ഭരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അന്തിക്രിസ്തുവിൻ്റെ ആധിപത്യത്തിന് നാന്ദി കുറിക്കുന്ന ഒരു കാര്യമായിരിക്കും അത്.

മൈക്രോചിപ്പ് വഴി മനുഷ്യശരീരത്തിൽ മുദ്ര കുത്തുന്നതിലൂടെ  സാത്താൻ   അവരുടെ ചിന്താശക്തിയെ  ദുർബലമാക്കുകയും എൻ്റെ പുത്രൻ അവർക്കു നൽകിയ സ്വാതന്ത്ര്യം അപഹരിക്കുകയും ചെയ്യും. അന്തിക്രിസ്തുവിൻ്റെ പരസ്യ പ്രവേശനത്തിൻ്റെ ഏറ്റവും പ്രകടമായ അടയാളമായിരിക്കും മൈക്രോചിപ്പ്.

വിശ്വാസമുള്ളവരായിക്കുക; എൻ്റെ പുത്രനും ഞാനും,  ഞങ്ങളുടെ പ്രിയപ്പെട്ട മക്കൾ  അന്തിക്രിസ്തുവിൻ്റെ അനുയായികളുടെ കൂട്ടത്തിൽ അണി നിരക്കുന്നവരായി കാണപ്പെടുവാൻ ഒരിക്കലും അനുവദിക്കുകയില്ല. 

 

Tuesday, August 17, 2021

ഡയാനാ രാജകുമാരിയുമായുള്ള കണ്ടുമുട്ടൽ

 (വാലൻറ്റീന  പാപ്പാഗ്നയുടെ   23-07-2017 ലെ  വിവരണത്തിൽ നിന്ന്)

 



       1997 ഓഗസ്റ്റ് 31 - ഞായറാഴ്ച..    അന്നു കാലത്ത് ഞാൻ പള്ളിയിൽ പോയി. ഡയാനാ രാജകുമാരിക്കു പാരീസിൽവെച്ചു നേരിട്ട കാറപകടത്തെപ്പറ്റിയുള്ള വാർത്ത ഞങ്ങളുടെ നാട്ടിലുമെത്തിയിരുന്നു.  പള്ളിയിൽനിന്ന് തിരിച്ചുവന്നപ്പോൾ തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന എൻ്റെ സഹോദരി, ഡയാനായുടെ മരണവിവരം എന്നെ അറിയിച്ചു. അവൾ കരയുകയായിരുന്നു. 




       ഞാനും കരയാൻ തുടങ്ങി. എനിക്കയ്ക്കവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.  എന്നാൽ, പെട്ടെന്നുതന്നെ ഞാനോർമിച്ചു; അവർക്ക് വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്.. അവിചാരിതമായും ഒരുക്കമില്ലാതേയും മരണമടയുന്ന ആത്മാക്കൾക്ക് വളരെയേറെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ  എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണിത്.  പെട്ടെന്നുതന്നെ ഞാനവൾക്കുവേണ്ടി ഒരു തിരി കത്തിച്ചു; കൊന്ത ചൊല്ലാൻ തുടങ്ങി. അവളുടെ ആത്മാവി
ൻ്റെ മേൽ കരുണയായിരിക്കണമേ എന്ന് ഈശോയോട് മുട്ടിപ്പായി പ്രാർഥിച്ചു.. 

                                പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയാകാറായപ്പോൾ വലിയൊരു ശബ്‌ദം  കേട്ട് ഞാനുണർന്നു.  ശ്വാസംമുട്ടലുള്ള ഒരാൾ വളരെ വിമ്മിഷ്ടപ്പെട്ട് ശ്വാസം കഴിക്കുന്നതുപോലെയുള്ള ഒരു സ്വരമായിരുന്നു അത്. 

                 ഞാൻ കണ്ണുതുറന്നപ്പോൾ എൻ്റെ കിടക്കയ്ക്ക് അരികിലായി ഡയാനാ രാജകുമാരിയെക്കണ്ടു. പെട്ടെന്നുതന്നെ ഞാനവളെ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളൊഴികെ മുഖത്തിൻ്റെ ബാക്കിഭാഗങ്ങൾ ഒരു മുഖംമൂടികൊണ്ടെന്നപോലെ മറഞ്ഞിരുന്നു.

ഞാനവളോടു പറഞ്ഞു; ഡയാനാ,  നീ പോകൂ.. കർത്താവിന്റെ അടുത്തേക്കു പോകൂ.. നിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ..

എന്നാലവൾ പോയില്ല. ഞാൻ വീണ്ടും വീണ്ടും ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.. എനിക്കു പേടി തോന്നി; എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ ബെഡ്ഷീറ്റ് തലവഴി മൂടിയിട്ട് ഈശോയെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. 

അവസാനം, ഏറെ സമയത്തിനു ശേഷം അവൾ പോയി.. ഞാൻ ആശ്വസിച്ചു... കുരിശുവരച്ചതിനു ശേഷം ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി.  അന്നത്തെ  പ്രഭാതബലിയിൽ  പ്രത്യേകമായി അവൾക്കുവേണ്ടി പ്രാർഥിച്ചു.  എൻ്റെ ആത്മീയപിതാവായ ഫാ. വലേറിയനോട് എൻ്റെ അനുഭവം പങ്കുവെച്ചു.  അവൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടോ എന്ന് ഫാ.വലേറിയൻ ചോദിച്ചു.  ഇല്ലെന്നും എന്നാൽ  ആസ്മാരോഗമുള്ള ഒരാൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതുപോലെ വളരെ  ബുദ്ധിമുട്ടിയാണ്  അവൾ ശ്വാസമെടുത്തിരുന്നത് എന്നും ഞാൻ പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു; "അവൾ വളരെയധികം സഹിക്കുന്നുണ്ട്; അതാണവൾക്കു സംസാരിക്കാൻ സാധിക്കാതിരുന്നത്."

ആ നിമിഷം മുതൽ ഞാൻ ഡയാനാ രാജകുമാരിക്കുവേണ്ടി എന്നും തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി..

ഡിസംബർ മാസമായി..  ഞാൻ ക്രിസ്തുമസ്സിനായി ഒരുങ്ങുകയായിരുന്നു.  എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുമായി ക്രിസ്മസ് കാർഡുകൾ അയയ്ക്കാനാരംഭിച്ചു.

രാത്രികളിൽ ഞാൻ വളരെ വൈകിയാണ് ഉറങ്ങാറുള്ളത്.  പ്രാർത്ഥനകളൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ മിക്കപ്പോഴും ഒന്നര മണിയൊക്കെയാകും.

ഡിസംബറിലെ ഒരു രാത്രിയിൽ എൻ്റെ കിടപ്പുമുറിയിൽ ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എൻ്റെ പിന്നിൽനിന്ന് ആരോ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

"വാലൻറ്റീനാ  !  എനിക്കും ഒരു ക്രിസ്മസ് കാർഡ് അയയ്ക്കുമോ?"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ രൂപം  കണ്ടു.  

അവൾ മനോഹരിയായി കാണപ്പെട്ടു. ആദ്യം കണ്ടപ്പോൾ അവളുടെ മുഖത്തു ഞാൻ കണ്ട മുഖംമൂടി ഇപ്പോഴുണ്ടായിരുന്നില്ല... 

വീണ്ടും അവൾ അഭ്യർഥിച്ചു; "പ്ലീസ്, വാലൻറ്റീനാ !  ദയവായി എനിക്കുകൂടി ഒരു  ക്രിസ്മസ് കാർഡ് അയയ്ക്കൂ.."

ഞാൻ ആശയക്കുഴപ്പത്തിലായി.. ഞാൻ ചോദിച്ചു; "പക്ഷെ,  എങ്ങോട്ടേക്കാണ് അയയ്‌ക്കേണ്ടത്?"

പെട്ടെന്ന് അവൾ അപ്രത്യക്ഷയായി!

കിടക്കാൻപോകുമ്പോഴും ഇതുതന്നെയായിരുന്നു എൻ്റെ ചിന്ത. എന്തുകൊണ്ടാണ് തനിക്കൊരു ക്രിസ്മസ് കാർഡയയ്ക്കാൻ ഡയാന ആവശ്യപ്പെട്ടത്? എങ്ങോട്ടേക്കാണ് അത് അയയ്‌ക്കേണ്ടത്? എൻ്റെ ചിന്തകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈശോ ഒരു മറുപടിയും തന്നില്ല.  മൂന്നാം ദിവസം പ്രഭാതത്തിൽ ഞാൻ ബലിയർപ്പണത്തിനായി  പോയി.  കുർബാനസമയത്തും ഇക്കാര്യം എൻ്റെ ചിന്തയിൽനിന്നു വിട്ടുപോയില്ല.  

"എന്തുകൊണ്ടായിരിക്കാം ഡയാന അങ്ങനെ പറഞ്ഞത്? എന്താണിതിൻ്റെയൊക്കെ അർത്ഥം ?"

ഒരു ഉത്തരവും കിട്ടിയില്ല.

ക്രിസ്മസ് സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ക്രിസ്മസ് കാർഡുകൾ അയയ്‌ക്കുന്നത്‌ തുടർന്നു.

ഒരു രാത്രിയിൽ പ്രാർത്ഥനയ്ക്കു ശേഷം  വളരെ വൈകി ഞാൻ കിടക്കാനൊരുങ്ങുമ്പോൾ  ഈശോയുടെ മനോഹരമായ തിരുഹൃദയ രൂപത്തിലേക്കുനോക്കി അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു.  പെട്ടെന്ന് എനിക്കു പിടികിട്ടി, ഡയാന എന്നോട് എന്താണ് ആവശ്യപ്പെട്ടതെന്ന്..

ഞാൻ ഉച്ചത്തിൽ എന്നോടുതന്നെ പറഞ്ഞു; എന്തൊരു മണ്ടിയാണു ഞാൻ!

ഈശോയോടായി ഞാൻ പറഞ്ഞു: "ക്രിസ്മസ് കാർഡ് എങ്ങോട്ടാണ് അയയ്‌ക്കേണ്ടതെന്ന് എനിക്കു മനസ്സിലായി.. കർത്താവേ, ഡയാനാ രാജകുമാരിക്കല്ല, ഞാനത് അവിടുത്തേക്കാണ് അയയ്ക്കാൻ പോകുന്നത്...

ഇതാണെൻ്റെ അപേക്ഷ:

എൻ്റെ സ്നേഹമുള്ള ഈശോയേ,  എൻ്റെ പേരിലും ഡയാനാ രാജകുമാരിയുടെ പേരിലും ഞാനവിടുത്തോട് അപേക്ഷിക്കുന്നു; ഈ ക്രിസ്മസ്സിന് സ്വർഗ്ഗത്തിലെത്താനുള്ള കൃപ അവൾക്കു നൽകണമേ.. നന്ദി ഈശോയെ.."

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു.  ഇത് മനസ്സിലാക്കാൻ ഇത്രയും സമയം എടുത്ത ഞാൻ എന്തൊരു മണ്ടിയാണ്? എന്തായാലും പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു. 

അവസാനം ഞാൻ കിടക്കാനൊരുങ്ങി.  സുഖമായൊരുറക്കം  പ്രതീക്ഷിച്ചാണ് ഞാൻ കിടന്നത്. പക്ഷേ, അതല്ല സംഭവിച്ചത്.  ഡയാനയ്ക്കുവേണ്ടിയുള്ള എൻ്റെ പ്രാർത്ഥന സമർപ്പിച്ച് അരമണിക്കൂറിനകം എനിക്ക് ശരീരത്തിൽ അസ്വസ്ഥതകളനുഭവപ്പെടാൻ തുടങ്ങി. കടുത്ത പനിയും ശരീരനൊമ്പരവും മൂലം ഞാൻ വലഞ്ഞു. മരിക്കാൻ പോകുന്നതുപോലെ എനിക്ക് തോന്നി.  എൻ്റെ മകനെപ്പോലും  ഒന്നുവിളിക്കാൻ പറ്റാതെ മരിക്കേണ്ടി വരുമല്ലോ എന്നു  ഞാൻ ചിന്തിച്ചു. ഈശോയെയും മാതാവിനെയും മാറി മാറി വിളിച്ച് ഞാൻ പ്രാർത്ഥനയോടെ കിടന്നു. ആരും എൻ്റെ സഹായത്തിനു വന്നില്ല. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഈശോ പ്രത്യക്ഷനായി. മൃദുവായ ഒരു പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു:  വാലൻറ്റീനാ,  നീ ഇത്രമാത്രം സഹിക്കേണ്ടി വരുന്നതിൽ എനിക്കു ദുഃഖമുണ്ട്.  എന്നാൽ, നീ മരിക്കുകയില്ല.  നീ അപേക്ഷിച്ച കൃപ ലഭിക്കുന്നതിന് നീ സഹിക്കേണ്ടതുണ്ട്."

അവിടുന്ന് വീണ്ടും പറഞ്ഞു: "നന്നായി സഹിക്കുക! സന്മനസ്സോടെ സഹിക്കുക!"

ഇതു പറഞ്ഞിട്ട് അവിടുന്ന് അപ്രത്യക്ഷനായി !

രാത്രി മുഴുവൻ എൻ്റെ വേദനകളും സഹനവും  തുടർന്നു.   രാവിലെ ഏഴുമണിയായപ്പോൾ ഈശോ വീണ്ടും വന്നു. അവിടുത്തെ  പരിശുദ്ധമായ കരങ്ങൾ  എൻ്റെ ശിരസ്സിൽ വച്ചു. തൽക്ഷണം എൻ്റെ വേദനയും അസ്വസ്ഥതകളും മാറി! എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ കുഞ്ഞേ, ഈ സഹനങ്ങളെ പ്രതി ഞാൻ നിനക്കു നന്ദി പറയുന്നു. ഇനി ശാന്തമായി അൽപ്പം  വിശ്രമിക്കൂ.."

ഇതിനായിട്ടാണ് ഡയാനാ രാജകുമാരി എൻ്റെയരികിൽ വന്നതെന്ന് എനിക്കു മനസ്സിലായി. 

പൂജ്യരാജാക്കന്മാരുടെ തിരുനാളിനുശേഷം, മാലാഖ എൻ്റെയടുത്ത് വന്നുപറഞ്ഞു: "വരൂ, നീ പ്രാർത്ഥനയാൽ സഹായിച്ച ഒരാളിനെ ഞാൻ കാണിച്ചുതരാം.."

പെട്ടെന്നുതന്നെ ഞങ്ങൾ മനോഹരമായ ഒരുദ്യാനത്തിലെത്തി.  മാലാഖ പറഞ്ഞു: " ഇതാണ് ഡയാനാ രാജകുമാരിയുടെ അന്ത്യവിശ്രമസ്ഥലം.  അവളിപ്പോൾ സ്വർഗത്തിലാണ്.."

          എനിക്ക് അത്യധികമായ സന്തോഷം അനുഭവപ്പെട്ടു.  എൻ്റെ ചെറിയൊരു സഹായവും  സഹനവും  കൊണ്ട് അവളെ സഹായിക്കാൻ  അനുവദിച്ചതിന് ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.

എന്നെങ്കിലും അവളുടെ പുത്രന്മാരെ കാണാനിടവരികയാണെങ്കിൽ ഈ അനുഭവം അവരോടു  പറയുവാൻ ഞാനാഗ്രഹിക്കുന്നു.  അവർക്കിത് സന്തോഷകരമാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.  

അവളുടെ മരണത്തിൻ്റെ ഇരുപതാം വാർഷികത്തിൽ  ഇത് പരസ്യമാക്കാൻ ആഴമായ ഒരു ദൈവികപ്രേരണ   ലഭിച്ചതിനാലാണ് ഇത് എഴുതിയത്.

ഈശോ  പറഞ്ഞു:  "നിൻ്റെ അനുഭവങ്ങൾ നീ പങ്കുവെച്ചത്  എന്തുകൊണ്ടും നന്നായി. ഇത് അനേകരെ സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്യും. മരണമെന്നത് ആരുടേയും  അവസാനമല്ലെന്നും പുതിയൊരു ജീവിതത്തിൻ്റെ ആരംഭമാണെന്നും അവർ മനസ്സിലാക്കും."

ഡയാനാ രാജകുമാരി ഒരിക്കൽക്കൂടി എനിക്ക് പ്രത്യക്ഷയായി. ഇപ്രാവശ്യം ഒരു മാലാഖയും അവളോടൊപ്പമുണ്ടായിരുന്നു!  വളരെ സന്തോഷവതിയായി അവൾ പറഞ്ഞു: "വാലൻറ്റീനാ,  നീ എനിക്കു ചെയ്ത എല്ലാ സഹായങ്ങൾക്കും ഞാൻ നന്ദി പറയുന്നു."

ധവളവസ്ത്രത്തിൽ അവൾ അതിമനോഹരിയായിരുന്നു!! 

(1997 ഓഗസ്റ്റ് 31 വെളുപ്പിന് 4 മണിക്ക്  ഡയാനാ രാജകുമാരി  പാരീസിൽവെച്ചുണ്ടായ  ഒരു കാറപകടത്തിൽ മരണമടഞ്ഞു. )


എൻ്റെ വിമലഹൃദയത്തിൻ്റെ വിജയം

പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം 

 

         അപഥസഞ്ചാരികളായ എൻ്റെ അനേകം മക്കൾക്ക് ഞാൻ കാരുണ്യവും രക്ഷയും നൽകും. സാത്താനും അവൻ്റെ അനുയായികൾക്കും ഉഗ്രവും നിർണായകവുമായ ശിക്ഷാവിധി  ഞാൻ വരുത്തും. 

സാത്താൻ ലോകത്തിൻ്റെ അധിപനായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും താൻ വിജയിയായിയെന്ന് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്ന നിമിഷത്തിൽ, ഇരയെ അവൻ്റെ കൈകളിൽനിന്ന് കവർച്ചദ്രവ്യത്തെയെന്നപോലെ ഞാൻ തട്ടിയെടുക്കും. ജാലവിദ്യയാലെന്നപോലെ തൻ്റെ കരങ്ങൾ ശൂന്യമായിപ്പോയെന്നും ഒടുവിൽ വിജയം എൻ്റെ പുത്രൻ്റെയും എൻ്റെതുമാണെന്നും അവൻ കാണും. ഇതായിരിക്കും ലോകത്തിൽ എൻ്റെ വിമലഹൃദയത്തിൻ്റെ വിജയം. 

മനുഷ്യപുത്രൻ്റെ ആഗമനം

 ഈശോയുടെ രണ്ടാം വരവിനെക്കുറിച്ച് വിശുദ്ധഗ്രന്ഥം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:

ഏശയ്യാ 66:18 - "ഞാൻ എല്ലാ ജനതകളെയും വിവിധ ഭാഷകൾ സംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടുന്ന സമയം വരുന്നു.അവർ വന്ന് എൻ്റെ മഹത്വം ദർശിക്കും." 

മത്തായി 24 :27 - "കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ്റെ ആഗമനം." 

വെളിപാട് 22:12 - ഇതാ, ഞാൻ വേഗം വരുന്നു. എൻ്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവൃത്തികൾക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്.

ആധുനിക കാലദർശകരിലൂടെ ഈശോ വീണ്ടും വെളിപ്പെടുത്തുന്നു:

"ഞാൻ മഹത്വത്തോടെ വരുന്നു; ആകാശം തുറക്കപ്പെടുകയും എന്നെകാണാൻ ഇഷ്ടപ്പെടാതിരുന്നവരുൾപ്പെടെ സകലരും  എന്നെക്കാണുകയും ചെയ്യും.  എൻ്റെ സർവശക്തമായ സാന്നിദ്ധ്യത്തിൽ നിന്ന് മറഞ്ഞിരിക്കാൻ ആർക്കും കഴിയുകയില്ല. ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ എൻ്റെ മഹത്വത്തിൻ്റെ പ്രഭയിൽ സൂര്യൻ പോലും നിഷ്പ്രഭനായിപ്പോകും. എൻ്റെ തിരിച്ചുവരവ് വിളംബരം ചെയ്തുകൊണ്ട് ഭൂമി അതിശക്തമായി കുലുങ്ങും."


Monday, August 16, 2021

പുതിയ ജെറുസലേം

 (പരിശുദ്ധ 'അമ്മ ഫാ.സ്‌റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം) 



                  "ഒരു തള്ളപ്പക്ഷി ചിറകിൻകീഴിൽ തൻ്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതുപോലെ എത്ര പ്രാവശ്യം നിൻ്റെ  മക്കളെ സംരക്ഷിക്കുന്നതിന് ഞാൻ ആഗ്രഹിച്ചു! എന്നാൽ എന്നെ നീ തിരസ്കരിച്ചു. നിൻ്റെ സമാധാനത്തിൻ്റെതായ ദിവസങ്ങൾ നീ  അറിഞ്ഞിരുന്നെങ്കിൽ!"

   എൻ്റെ മകൻ യേശുവിൻ്റെ വിലാപസ്വരം ഞാൻ വീണ്ടും കേൾക്കുന്നു. നിങ്ങളുടെ അമ്മയായ ഞാനും എൻ്റെ മാതൃസ്നേഹത്തിന്റെ  ചിറകിൻകീഴിൽ അഭയം തേടുന്നതിന് എത്ര പ്രാവശ്യം നിങ്ങളെ വിളിച്ചിട്ടുണ്ട്? ഇപ്പോൾ ക്ലേശങ്ങളുടെ ദിവസങ്ങൾ വന്നു കഴിഞ്ഞു. 

എൻ്റെ അഭ്യർത്ഥനകൾ സ്വീകരിക്കപ്പെട്ടില്ല. എൻ്റെ അസാധാരണമായ ഇടപെടലുകളെ അവർ വിശ്വസിച്ചില്ല. 

ജറുസലേമിൽ എല്ലാ പ്രവാചകന്മാരേയും മരണത്തിനു വിധേയരാക്കിയതുപോലെ, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായായ അവിടുന്ന് ത്യജിക്കപ്പെട്ട്, അപമാനിക്കപ്പെട്ട് മരണത്തിനു വിധിക്കപ്പെട്ടു. അതുപോലെ, പുതിയ ഇസ്രായേലായ സഭയും ഈ അവസാനനാളുകളുടെ പ്രവാചകിയായ എൻ്റെ രക്ഷാകരപ്രവൃത്തിയെപ്പറ്റി പലപ്പോഴും മൗനം പാലിച്ചും  അതിനെ തിരസ്‌കരിച്ചും വിഘാതപ്പെടുത്തുന്നു.

പലവിധത്തിലും ഞാൻ സംസാരിച്ചു. എന്നാൽ, എൻ്റെ വാക്കുകൾ ശ്രവിക്കപ്പെട്ടില്ല. പലപ്രകാരത്തിലും ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, ഞാൻ നൽകിയ അടയാളങ്ങൾ ആരും വിശ്വസിച്ചില്ല. എൻ്റെ പ്രത്യക്ഷപ്പെടലുകളെപ്പറ്റി അവർ വാദപ്രതിവാദം നടത്തി. ഓ, പുതിയ ജറുസലേമേ, യേശുവിൻ്റെ സഭയേ,  ദൈവത്തിൻ്റെ പുതിയ ഇസ്രായേലേ, തള്ളപ്പക്ഷി കുഞ്ഞുങ്ങളെ തൻ്റെ ചിറകിൻകീഴിൽ ശേഖരിക്കുന്നതുപോലെ നിങ്ങളെ ശേഖരിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചു!! എൻ്റെ സമാധാനത്തിൻ്റെ ദിവസങ്ങൾ നിങ്ങൾ അറിഞ്ഞില്ല. 

എന്നാൽ, ഇപ്പോൾ  വലിയ ക്ലേശങ്ങൾ നിൻ്റെമേൽ വരും. ഒരു കൊടുംകാറ്റിൻ്റെയും ചുഴലിക്കാറ്റിൻ്റെയും ആഘാതം നിൻ്റെമേൽ പതിക്കും. മനുഷ്യൻ്റെ അഹങ്കാരം നിന്നിൽ നിർമ്മിച്ച മഹൽക്കാര്യങ്ങളിൽ കല്ലിന്മേൽ കല്ല് അവശേഷിക്കുകയില്ല. 

ഓ, പുതിയ ജറുസലേമേ, മാനസാന്തരത്തിനും ആന്തരിക ശുദ്ധീകരണത്തിനുമായി ഇന്ന് ഞാൻ നൽകുന്ന ക്ഷണം സ്വീകരിക്കുക. അങ്ങനെ, നീതിയുടേയും വിശുദ്ധിയുടേയും പുതുയുഗം നിന്നിൽ  പ്രശോഭിക്കും. നിൻ്റെ പ്രകാശം ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും വ്യാപിക്കും. സ്നേഹത്തിന്റെയും സമാധാനത്തിൻ്റെയും മഹത്വപൂർണ്ണമായ  ഭരണം എൻ്റെ മകനായ യേശു നിങ്ങളുടെയിടയിൽ സംസ്ഥാപിക്കും.

സഭയ്ക്കുള്ളിലെ ഭിന്നിപ്പ്

  (പരിശുദ്ധ അമ്മയുടെ സന്ദേശം)



         കുഞ്ഞുമക്കളേ, സഭയ്ക്കുവേണ്ടി പ്രാർഥിക്കുവിൻ; സഭയ്ക്കുള്ളിലെ ആത്മീയമായ ഭിന്നിപ്പ്  രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ വിശ്വാസം പരിത്യജിക്കുന്ന കാലം വളരെ അടുത്തെത്തിയിരിക്കുന്നു.  മനുഷ്യകുലത്തിൻ്റെ മഹാഭൂരിപക്ഷവും ദൈവത്തിൽനിന്ന് അകന്നാണ് ജീവിക്കുന്നത്. അനേകം മക്കൾ സഭയെയും എൻ്റെ തിരുക്കുമാരനെയും തള്ളിപ്പറഞ്ഞ് മാമോദീസാ പോലും സ്വീകരിക്കാതെ മതത്യാഗികളായി ജീവിക്കുന്നു.  ദൈവാത്മാവിനെ അവരിൽനിന്ന്  അകറ്റിക്കളയുന്ന  അശുദ്ധിയിൽ ജീവിക്കുന്ന ഈ പാവപ്പെട്ട മക്കളെ കാണുമ്പോൾ മനുഷ്യകുലത്തിൻ്റെ അമ്മയായ ഞാൻ എന്തുമാത്രം വേദനിക്കുന്നു! ജ്ഞാനസ്നാനത്തെയും  സഭയെയും ദൈവത്തെയും തള്ളിപ്പറയുന്നതുവഴി  നിങ്ങൾ സാത്താൻ്റെ അടിമത്തത്തിന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. 
അതിനാൽ മക്കളേ, സഭയ്ക്കുവേണ്ടിപ്രാർഥിക്കുവിൻ. സഭയുടെ അടിത്തറയെ പിടിച്ചുകുലുക്കുവാൻ പോരുന്ന ഒരു ഭിന്നിപ്പ് സഭയിലുണ്ടാകാൻ പോകുന്നു. എന്നാൽ, സഭ തകരുവാൻ സ്വർഗം  അനുവദിക്കുകയില്ല. സഭയുടെ സംരക്ഷകനായ വി.മിഖായേലിനോടും സ്വർഗീയ ദൂതഗണങ്ങളോടും ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തോടുമൊത്ത് നിങ്ങളുടെ സ്വർഗീയ മാതാവ് അതിനെ താങ്ങും.  പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽനിന്ന് ഞങ്ങൾ സഭയെ സംരക്ഷിക്കും.

ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തിലെ അംഗങ്ങളേ, ഈ യുദ്ധത്തിനായി നിങ്ങൾ ഒരുങ്ങുവിൻ;  വിശ്വസ്തരായ സൈനികരെപ്പോലെ ജാഗ്രതയുള്ളവരായിരിക്കുവിൻ. 
ആത്മീയ പോരാട്ടം തുടങ്ങുകയായി. പരിശുദ്ധ ജപമാല കൈകളിലേന്തി പ്രാർത്ഥനയിൽ ഒരുമിക്കുവിൻ. വി.മിഖായേലിനോടും സ്വർഗീയ സൈന്യത്തോടുമൊപ്പം നമുക്ക് പോരാട്ടകാഹളം മുഴക്കം; ദൈവത്തെപ്പോലെ ആരുണ്ട് !!!
ദൈവത്തെപ്പോലെ ആരുമില്ല !!!


Sunday, August 15, 2021

സ്വാതന്ത്ര്യദിനാശംസകൾ



സ്വാതന്ത്ര്യദിനാശംസകൾ 











ആഹ്ളാദത്തിൻ്റെ തിരുനാൾ

 ഇന്ന് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ  സ്വർഗാരോപണത്തിരുനാൾ 


       ( പരിശുദ്ധ അമ്മ 1994 ആഗസ്റ് 15 ന്  ഫാ.സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം )                                     

                                               സ്വർഗ്ഗത്തിൽ ഉത്സവമാണ്.  

 
                                                                      "ഇന്ന് സ്വർഗ്ഗത്തിലെ മാലാഖമാരും പുണ്യവാന്മാരും ആഹ്ളാദിക്കുന്നു. ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെടുന്നവർ  സന്തോഷിക്കുന്നു.  ഭൂമിയിലെ സഭ, എന്നെ ആശ്വാസത്തിൻ്റെയും ഗാഢമായ പ്രതീക്ഷയുടെയും അടയാളമായി കണ്ടുകൊണ്ട് ആഹ്ളാദിക്കുന്നു.   രോഗികളായ, ദരിദ്രരായ, ക്ഷതമേറ്റവരായ, നിരാശരായ എൻ്റെ മക്കളും ആഹ്ളാദിക്കുന്നു.
                          ഇന്ന് നിങ്ങളുടെ ആഹ്ളാദത്തിൻ്റെ ഉത്സവമാണ്. എൻ്റെ മക്കൾ ഈ അന്ത്യവിനാഴികകളിൽ, എല്ലാറ്റിനുമുപരിയായി ദുരന്തങ്ങൾക്കിരയാകുന്നവരായ നിങ്ങൾ ആഹ്ളാദിക്കണം. നിങ്ങളുടെ ഹൃദയങ്ങൾ പ്രത്യാശയ്ക്കായി ഒരുക്കണം. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ അന്തിമവിജയം വരിക്കുവാനുള്ള സമയമെത്തിയിരിക്കുന്നു. അവളുടെ വിമലഹൃദയം ലോകത്തിൽ വിജയത്തിൻ്റെ വെള്ളിക്കൊടി നാട്ടും."

Thursday, August 12, 2021

മരണത്തിൻ്റെ മരണം

 ഈശോ പറയുന്നു:   

         "സമയത്തിൻ്റെ  പൂർത്തിയിൽ, ഭൂമിയിലെ മനുഷ്യവാസം  അവസാനിക്കുകയും സ്വർഗത്തിലോ നരകത്തിലോ   മാത്രമായി അത് തുടരുകയും ചെയ്യുമ്പോൾ, ഈ പ്രപഞ്ചം  സൃഷ്ടിയുടെ ആരംഭത്തിൽ എങ്ങിനെയായിരുന്നോ അതുപോലെ  വീണ്ടും ആയിത്തീരും.  പിന്നീട്, ഞാൻ അന്ത്യവിധി നടത്തിക്കഴിയുമ്പോൾ പ്രപഞ്ചം പൂർണമായി നശിപ്പിക്കപ്പെടും. 

അനേകർ ചിന്തിക്കുന്നത് ലോകാവസാനത്തോടൊപ്പം തന്നെ അന്ത്യവിധിയും ഉണ്ടാകുമെന്നാണ്.  എന്നാൽ, എൻ്റെ മകളേ, അങ്ങനെയല്ല;  കാരണം, ദൈവം നല്ലവനും നീതിമാനുമാണ്.

അവസാന മണിക്കൂറിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കുകയില്ല;  അതേസമയം, എല്ലാവരും നരകത്തിനർഹരുമായിരിക്കില്ല.  സ്വർഗത്തിലെത്താനുള്ളവരിൽ ചിലർക്ക് ചില കടങ്ങൾ വീട്ടാനുണ്ടായിരിക്കും.  അങ്ങനെയുള്ളവരുടെ പരിഹാരസമയം ഞാൻ ഇളച്ചുകൊടുക്കുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഞാൻ അനീതിയായിരിക്കും  ചെയ്യുന്നത്. പ്രത്യേകിച്ചും, അവർ മരിച്ച അതേ അവസ്ഥയിൽ, അവർക്കുമുമ്പേ  മരണപ്പെട്ടവരോട്. 

 അതിനാൽ, ഭൂമിയിലെ അവസാന മണിക്കൂറിൽ ജീവിച്ചിരിക്കുന്നവരും അവസാന മണിക്കൂറിൽ മരണം വരിക്കുന്നവരുമായവരിൽ, സ്വർഗത്തിന് അർഹരായവരെങ്കിലും ശുദ്ധീകരണം ആവശ്യമുള്ളവർ, ശുദ്ധീകരണാഗ്നിയിൽക്കൂടി കടന്നു പോകേണ്ടതായി വരും.

ഭൂമിയുടെ മരണം സംഭവിച്ചു കഴിയുമ്പോൾ  പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ക്രമേണ നശിക്കും. 

മരണം - ഭൂമിയിലെ എൻ്റെ അവസാന ഭൃത്യൻ - തൻ്റെ അവസാന ജോലിയും പൂർത്തീകരിച്ചു കഴിയുമ്പോൾ , മരണവും ഇല്ലാതാകും. പിന്നെ നിത്യജീവൻ മാത്രം;  ഒന്നുകിൽ ദൈവത്തോടൊത്ത്  നിത്യാനന്ദം, അല്ലെങ്കിൽ സാത്താനോടൊത്ത്  നിത്യപീഢ."

(from "The End Times" by maria valtorta)

Wednesday, August 11, 2021

വ്യാഘ്രസമാനമായ മൃഗം

   (പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

"കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു."  (വെളിപാട് 13:1)



                   "കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു.

ഞാനല്ലാതെ     മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കൽപ്പനയ്‌ക്കെതിരെ, അവർ ക്ഷുദ്ര വിഗ്രഹങ്ങളെ പടുത്തുയർത്തുകയും നിരവധിയാളുകൾ സാഷ്ടാംഗം വീണ് അവയെ ആരാധിക്കുവാനിടയാക്കുകയും ചെയ്യുന്നു. 

നിൻ്റെ കർത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന കല്പനയ്ക്കു വിപരീതമായി, ദൈവത്തെയും അവിടുത്തെ അഭിഷിക്തനായ ക്രിസ്തുവിനെയും ദൂഷണം പറഞ്ഞുകൊണ്ട് പലതരത്തിലുള്ള കുടിലമാർഗ്ഗങ്ങളിൽക്കൂടി ദൈവനാമത്തെ അവിശുദ്ധമായ രീതിയിൽ ഒരു പരസ്യവില്പനച്ചരക്കായി തരം താഴ്ത്തുകയും അവിടുത്തെ ജീവിതത്തെയും ദിവ്യവ്യക്തിത്വത്തെയും പരാമർശിച്ചുള്ള ദൈവദൂഷണപരമായ ചലച്ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്നു. 

സാബത്തു ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന നിയമത്തിനു പകരം, അവർ ഞായറാഴ്ചയെ വാരാന്ത്യദിനമാക്കി കായിക വിനോദങ്ങൾക്കും മത്സരങ്ങൾക്കും മറ്റുമായി മാറ്റിവെച്ചിരിക്കുന്നു. 

മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന കല്പനയ്ക്കു പകരം, ഒരു പുതിയ രീതിയിലുള്ള കുടുംബ സഹവാസവും സ്വവർഗഭോഗികളുടെ സഹവർത്തിത്വവും അവർ പ്രോത്സാഹിപ്പിക്കുന്നു.

അശുദ്ധ പ്രവൃത്തികൾ ചെയ്യരുതെന്ന കല്പനയ്‌ക്കെതിരായി എല്ലാത്തരത്തിലുള്ള അശുദ്ധിയേയും പ്രകൃതിവിരുദ്ധപ്രവൃത്തികളെയും ന്യായീകരിക്കുകയും അവയെ പ്രകീർത്തിക്കുകയും പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലരുതെന്ന ദൈവപ്രമാണത്തിനു വിരുദ്ധമായ ഭ്രൂണഹത്യയെ എല്ലായിടത്തും നിയമവിധേയമാക്കുകയും  ദയാവധം സർവത്ര സ്വീകാര്യമാക്കിത്തീർക്കുകയും ചെയ്യുന്നു. മനുഷ്യജീവനു കല്പിച്ചിരിക്കുന്നു മൂല്യം തന്നെ തിരോഭവിച്ചു കഴിഞ്ഞു.

മോഷ്ടിക്കരുതെന്ന കല്പന വളച്ചൊടിച്ച്, മോഷണം, കവർച്ച, ബലപ്രയോഗം, പിടിച്ചുപറി  തുടങ്ങിയവ ദൈനംദിനം വമ്പിച്ച തോതിൽ പെരുകിക്കൊണ്ടിരിക്കുന്നു.

  കള്ളസാക്ഷി പറയരുതെന്ന കല്പനയ്‌ക്കെതിരെ വഞ്ചനയുടെ നിയമവും അസത്യഭാഷണവും ഇരട്ടത്താപ്പുനയവും കൂടുതൽ കൂടുതൽ പ്രചരിപ്പിക്കപ്പെടുകയാണ്.

അന്യൻ്റെ വസ്തുക്കളെയും ഭാര്യയേയും മോഹിക്കരുതെന്ന പ്രമാണം സംബന്ധിച്ചാണെങ്കിൽ, മനഃസാക്ഷിയുടെ ആഴങ്ങളെത്തന്നെ ദുഷിപ്പിച്ച് മനുഷ്യമനസ്സിനെയും ഹൃദയത്തെയും മരവിപ്പിക്കാനായി അത് അത്യദ്ധ്വാനം നടത്തുന്നു."

വ്യാഘ്ര തുല്യമായ മൃഗം (വെളിപാട് 13:1)

(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.  (വെളിപാട് 13:1)



"സൂര്യനെ ഉടയാടയായി ധരിച്ച സ്ത്രീയുടെ മക്കളും ചുവന്ന സർപ്പത്തിൻ്റെ അനുയായികളും  തമ്മിലുള്ള ഘോരയുദ്ധത്തിൽ, എൻ്റെ വിമലഹൃദയമാണ് സുനിശ്ചിതമായ എൻ്റെ വിജയത്തിന്റെ അടയാളമായി കാണപ്പെടുന്നത്. 

ഈ ഭയാനകമായ പോരാട്ടത്തിൽ ചുവന്ന സർപ്പത്തെ സഹായിക്കാൻ വ്യാഘ്ര തുല്യമായ ഒരു മൃഗം കടലിൽനിന്ന് പൊങ്ങിവന്നു.
                            ചുവന്ന സർപ്പം മാർക്സിസ്റ് കമ്മ്യൂണിസമാണെങ്കിൽ,  ഈ കറുത്ത മൃഗമാകട്ടെ, ഫ്രീമേസൺ സംഘടനയാകുന്നു.
                      സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞുകൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു. അതിന് കരടി നഖങ്ങളും സിംഹത്തിൻ്റെ വായയുമാണ് ഉള്ളത്. കാരണം അത്, എല്ലായിടത്തും വക്രബുദ്ധി ഉപയോഗിച്ച് സാമൂഹ്യസമ്പർക്ക  മാധ്യമങ്ങൾ വഴിയാണ് പ്രചാരണ വേല നടത്തുന്നത്. ഏഴു തലകൾ സൂചിപ്പിക്കുന്നത് ഫ്രീമേസൺ സംഘടനയുടെ വിവിധ ഘടകങ്ങളെയാണ്. അവ എല്ലായിടത്തും ദുരൂഹമായ വിധത്തിൽ അപകടകാരികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 
                                      ഈ കറുത്ത മൃഗത്തിന് പത്തുകൊമ്പുകളും കൊമ്പുകളുടെ അഗ്രഭാഗത്ത് പത്തു കിരീടങ്ങളുമുണ്ട്. ഈ അടയാളങ്ങൾ അധികാരവും രാജകീയ ശക്തിയും പ്രദ്യോദിപ്പിക്കുന്നു. മേസൺ സംഘം ഈ പത്തുകൊമ്പുകൾ വഴിയാണ് ലോകമാസകലം ഭരണം നടത്തുന്നത്. കൊമ്പ് എന്ന പദം, വിശുദ്ധഗ്രന്ഥത്തിലെ പ്രയോഗപ്രകാരം, വികാസത്തിൻ്റെയും സ്വന്തം സ്വരം ശ്രവിക്കപ്പെടാനുള്ള നല്ലൊരു ഉപാധിയുടെയും ശക്തിമത്തായ ഒരു മാധ്യമത്തിൻ്റെയും  പ്രതീകമാണ്. 
                 കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു."

Sunday, August 8, 2021

തിരുരക്തത്തിൻ്റെ ശക്തി

                                                                                    


   
                                                                                                                     

      വിശുദ്ധ കുർബാനയ്ക്കിടെ, കുർബാന സ്വീകരണത്തിനു ശേഷം ഈശോ തൻ്റെ തിരുരക്തത്തിൻ്റെ  ശക്തിയെക്കുറിച്ചു സംസാരിച്ചു. "ലോകത്തിൻ്റെ രക്തദാതാവ് ഞാനാണ്. എൻ്റെ രക്തമാണ് നിന്നെ ലഹരിയിലാഴ്ത്തുന്നത്. നിൻ്റെ മനസ്സിന് ഇതു ഗ്രഹിക്കാനാകുമോ?ബുദ്ധിമുട്ടാണ്. ഞാൻ മാത്രമേയുള്ളൂ ഈ ലോകത്തിൻ്റെ  രക്തദാതാവായി; ഇതേക്കുറിച്ചു ധ്യാനിക്കുക. എൻ്റെ അളവില്ലാത്ത സ്നേഹത്തെക്കുറിച്ചു മനസ്സിലാക്കുക. നിൻ്റെ മുടന്തൻ ആത്മാവിനെ ചൂടു പിടിപ്പിക്കുന്നത് എൻ്റെ വിലയേറിയ തിരുരക്തമാണ്. എൻ്റെ രക്തം ഭൂമിയിലെ സകല ആത്മാക്കളുടെ മേലും കോരിയൊഴിക്കാൻ ഞാനാഗ്രഹിക്കുന്നു. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം; എല്ലാവരെയും എൻ്റെ കരങ്ങളിൽ മുഴുവനായി സമർപ്പിക്കുക. നിങ്ങളുടെ ആത്മാവിലെ ജോലി ചെയ്യാൻ എന്നെ അനുവദിക്കുക. നിങ്ങൾ എൻ്റെ ദൈവികജീവിതം പങ്കു വയ്ക്കാൻ ആഗ്രഹിക്കുക. അപ്പോൾ എനിക്ക്  ആഹ്ളാദിക്കാനാവും.നിങ്ങളിൽ, നിങ്ങളോടുകൂടി വളരാനും കഴിയും."