ജാലകം നിത്യജീവൻ: March 2014

nithyajeevan

nithyajeevan

Friday, March 28, 2014

സാർവലൗകിക സ്നേഹം

ഈശോ പറയുന്നു: "സഹോദരങ്ങളോടുള്ള സ്നേഹം മാനുഷിക പരിമിതികളിൽ ഒതുക്കി നിർത്തേണ്ട ഒന്നല്ല; അതിനുപരിയായി അത് വളരണം. അതു പൂർണ്ണമാകുമ്പോൾ ദൈവസിംഹാസനത്തെ അത് സ്പർശിക്കയും ദൈവത്തിന്റെ അനന്തസ്നേഹവും ഔദാര്യവുമായി ഒന്നിക്കയും ചെയ്യും. വിശുദ്ധരുടെ ഐക്യം എന്നു പറയുന്നത് നിരന്തരമായ ഈ പ്രവർത്തനമാണ്. നമ്മുടെ സഹോദങ്ങളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിന് നിരന്തരമായി, എല്ലാ വിധത്തിലും പ്രവർത്തനനിരതനാണ് ദൈവം. സ്നേഹത്തെ പ്രതി സഹോദരങ്ങൾക്കു വേണ്ടി ചെയ്യുന്ന ത്യാഗപ്രവൃത്തിക്ക് ദൈവതൃക്കണ്ണുകളിൽ വലുതായ മൂല്യമാണുള്ളത്. ഒരു കഷണം കേക്കോ മറ്റെന്തെങ്കിലും ഭക്ഷണമോ സ്നേഹത്തെ പ്രതി ത്യാഗം ചെയ്ത് ഉപേക്ഷിച്ചാൽ, അതുവഴി നാമറിയാതെ വിദൂരതയിൽ പട്ടണി കിടക്കുന്ന ഒരു  സഹോദരന് അത്ഭുതകരമായി ഭക്ഷണം ലഭിച്ചെന്നു വരാം; അല്ലെങ്കിൽ നിരാശയിലും മനഃക്ളേശത്തിലും കഴിയുന്ന ഒരാത്മാവിൽ സമാധാനവും പ്രത്യാശയും ഉളവാക്കാൻ കുഴിഞ്ഞെന്നു വരാം. ത്യാഗത്തിന്റെ അടിസ്ഥാനത്തിൽ കോപത്തിന്റെ ഒരു വാക്ക് ഉച്ചരിക്കാതിരിക്കയാണെങ്കിൽ, വിദൂരസ്ഥനായ ഒരുവന്റെ ഒരു കുറ്റകൃത്യം അതുവഴി തടയപ്പെട്ടേക്കാം. അതുപോലെ സ്നേഹത്തെ പ്രതി ഒരു പഴം പറിക്കാനുള്ള ആഗ്രഹം നിഗ്രഹിക്കുമ്പോൾ, ഒരു  കള്ളനെ മോഷണത്തിൽ നിന്ന് അതു  തടഞ്ഞേക്കാം. സാർവലൗകിക സ്നേഹം  എന്ന ദൈവത്തിന്റെ പദ്ധതിയിൽ ഒന്നും നഷ്ടപ്പെടുന്നില്ല. ഒരു ചെറിയ കുട്ടിയുടെ നിസ്സാരമായ ഭക്ഷണ പരിത്യാഗമോ ഒരു  രക്തസാക്ഷിയുടെ ബലിയോ നഷ്ടപ്പെടുന്നില്ല. പോരാ, ഞാൻ പറയുന്നു, ഒരു   രക്തസാക്ഷിയുടെ ദഹനബലി ആരംഭിക്കുന്നത് അവന്റെ ബാല്യം മുതൽ അവനു ലഭിച്ചിട്ടുള്ള വീരോചിതമായ പരിശീലനത്തിലാണ്. ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടി ചെയ്യുന്ന ത്യാഗങ്ങളിലൂടെയാണ്..."

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Wednesday, March 26, 2014

കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...

 


                                                                                                                                                                      കുരിശു ചുമന്നവനെ നിൻവഴി തിരയുന്നു ഞങ്ങൾ...
കരുണ നിറഞ്ഞവനെ നിൻ കഴൽ തിരയുന്നു ഞങ്ങൾ...

Wednesday, March 5, 2014

ക്ഷാരബുധൻ

ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക

(പരിശുദ്ധഅമ്മ ഫാ.സ്റ്റെഫാനോ  ഗോബി വഴി  നൽകുന്ന നോമ്പുകാലസന്ദേശം)


                          "പ്രിയസുതരെ, തിരുസഭ ഈ നോമ്പുകാലത്ത്  നിങ്ങൾക്കു നൽകുന്ന മാനസാന്തരത്തിനായുള്ള ക്ഷണം സ്വീകരിക്കുക.
                                            ഈ സമയത്ത് നിങ്ങളുടെ സ്വർഗ്ഗീയമാതാവ് നിങ്ങളിൽനിന്ന് പ്രായശ്ചിത്തത്തിന്റെയും മാനസാന്തരത്തിന്റെയും പ്രവൃത്തികൾ ആവശ്യപ്പെടുന്നു.  നിങ്ങളുടെ പ്രാർത്ഥനകൾ  അർപ്പിക്കേണ്ടത്, എപ്പോഴും ഫലപ്രദമായ ആന്തരിക സ്വയനിഗ്രഹത്തോടുകൂടിയായിരിക്കണം.
                  നിങ്ങളുടെമേലും നിങ്ങളുടെ വഴങ്ങാത്ത ദുർവികാരങ്ങളുടെമേലും ആധിപത്യം നേടുന്നതിന്   നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുക.
                        കണ്ണുകൾ മനസ്സിന്റെ യഥാർത്ഥ ദർപ്പണമായിരിക്കട്ടെ! സ്വീകരിക്കാനും തിരസ്കരിക്കാനും വേണ്ടി അവയെ തുറക്കുകയും അടക്കുകയും ചെയ്യുക. പുണ്യത്തിന്റെയും കൃപാവരത്തിന്റെയും പ്രകാശത്തെ സ്വീകരിക്കാനായി കണ്ണുകളെ തുറക്കുക.  തിന്മയ്ക്കും പാപകരമായ പ്രവണതകൾക്കുമെതിരെ അവയെ അടച്ചുകളയുക.
                            നന്മയുടേയും സത്യത്തിന്റെയും സ്നേഹത്തിന്റെയും ഭാവങ്ങൾക്കു രൂപം കൊടുക്കുവാൻ നാവു സ്വതന്ത്രമാക്കുക. 
                           സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും ചിന്തകൾക്കുവേണ്ടി മാത്രം മനസ്സു തുറക്കുക.വിധി കൽപ്പിക്കലും വിമർശനവും മൂലം മനസ്സ് അശുദ്ധമാകാതിരിക്കട്ടെ! 
                               സ്വാർഥതയോടും സൃഷ്ടികളോടും നിങ്ങൾ ജീവിക്കുന്ന ലോകത്തോടുമുള്ള ഹൃദയപക്ഷങ്ങൾക്ക്‌, ഹൃദയം അടച്ചുകളയുക. ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പൂർണ്ണിമയ്ക്ക് ഹൃദയം തുറന്നുകൊടുക്കുക.
               നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ അപകടത്തിലാക്കാൻ ഒരുക്കി വെച്ചിരിക്കുന്നതും നിങ്ങൾ ഓടി അകലേണ്ടതുമായ  കെണികളിൽ നിന്ന് പലായനം ചെയ്യുക.
          പരിശുദ്ധിയിലും നിശബ്ദതയിലും വിശ്വസ്തതയിലും അനുദിനം എന്നെ അനുഗമിക്കുക. യേശു നടന്ന അതേ വഴിയിലൂടെയാണ് ഞാൻ നിങ്ങളെ നയിക്കുന്നത്.                     
      അനുദിനം കുരിശു വഹിച്ചുകൊണ്ടും പെസഹായുടെ പരിപൂർത്തിയിലേക്ക് യേശുവിനെ അനുധാവനം ചെയ്തുകൊണ്ടും നിങ്ങൾ യാത്ര ചെയ്യേണ്ട കാൽവരിയിലേക്കുള്ള വഴി ഇതത്രേ.."

Sunday, March 2, 2014

പ്രാർത്ഥനയുടെ ശക്തി

ഈശോ പറയുന്നു:   


                  "ഈ ലോകത്തിലെ തിന്മയുടെ എല്ലാ സാമ്രാജ്യങ്ങളെയും തട്ടിത്തരിപ്പണമാക്കാൻ നിങ്ങളുടെ പ്രാർത്ഥനകൾക്കു കഴിയും.  തിന്മയെ പാടെ ഉന്മൂലനം ചെയ്യുന്നതിനും എന്റെ മക്കളോടൊപ്പം ഈ ഭൂമിയെ മുഴുവനും വെട്ടിവിഴുങ്ങുവാൻ ഒരുമ്പെട്ടുനിൽക്കുന്ന ആ പത്തു കൊമ്പുകളെയും (ദൈവത്തിന്റെ പത്തു കൽപ്പനകൾക്കെതിരെയുള്ള ദൈവദൂഷണങ്ങൾ) തച്ചുടയ്ക്കുന്നതിനും ആ പ്രാർത്ഥനകൾക്കു കഴിയും. ദുഷ്ടശക്തികൾ വളരെ കരുത്തുള്ളവയാണെങ്കിൽത്തന്നെയും നിങ്ങളുടെ പ്രാർത്ഥനകൾക്ക് അവയെ അതിജീവിക്കാൻ  കഴിയും. നിങ്ങളുടെ സുഗന്ധധൂളികൾക്ക് (ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനകൾക്ക്) ഈ ലോകത്തെ ശുദ്ധീകരിക്കാൻ കഴിയും. ഞാനിതാ നിങ്ങളോടു പറയുന്നു; നിങ്ങളെത്തന്നെ  വിശ്രമരഹിതരായി പ്രാർഥനാനിരതരായിക്കാൻ അനുവദിക്കുക. അല്ലാത്തപക്ഷം       നിങ്ങൾ പ്രലോഭിതരായിപ്പോകും. പൂർവാധികം ജാഗരൂകരായിരിക്കുക. ഞാൻ നിങ്ങളെ കൈവെടിയുകയില്ല. ഞാൻ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കും.." 

(From True Life in God by Vassula Ryden)