ജാലകം നിത്യജീവൻ: ആദ്യത്തെ അപ്പസ്തോല രക്തസാക്ഷി

nithyajeevan

nithyajeevan

Monday, July 25, 2011

ആദ്യത്തെ അപ്പസ്തോല രക്തസാക്ഷി

ജൂലൈ 25
ഇന്ന് ആദ്യത്തെ അപ്പസ്തോല രക്തസാക്ഷിയായ  വി. യാക്കോബ് ശ്ളീഹായുടെ തിരുനാൾ 
സെബദീപുത്രനും ജോണിന്റെ മൂത്ത സഹോദരനുമായ  ജയിംസാണ് (വി. യാക്കോബ്)  അപ്പസ്തോലന്മാരിൽ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ആൾ. ഈശോയ്ക്ക് ഏറ്റം പ്രിയപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ പത്രോസും ജയിംസും ജോണുമായിരുന്നു. ജയ്റസിന്റെ മകളെ 
ഉയിർപ്പിക്കുന്ന വേളയിലും (Mark 5) താബോർ മലയിൽ വച്ച് ഈശോ രൂപാന്തരപ്പെട്ടപ്പോഴും ((Mark 9) ഗദ്സമെനിലും (Matthew 26) ഈ മൂന്നുപേരെയുമാണ് ഈശോ കൂടെക്കൂട്ടിയത്. 


ഈശോയുടെ പുനരുത്ഥാനത്തിനും സ്വർഗ്ഗാരോഹണത്തിനും പന്തക്കുസ്തയ്ക്കും ശേഷം ജോണും ഈശോയുടെ കസിൻ ജയിംസും  (ചെറിയ യാക്കോബ്  -  പിന്നീട് ജറുസലേം 
മെത്രാനായിത്തീർന്നു) ഒഴികെയുള്ള അപ്പസ്തോലന്മാർ സുവിശേഷ പ്രചാരണത്തിനായി പല രാജ്യങ്ങളിലേക്കും പോയി. വി. യാക്കോബ് സ്പെയിനിലേക്കാണു പോയതെന്നും  അവിടെ വച്ച് അദ്ദേഹത്തിനു് പരിശുദ്ധ കന്യകാ മാതാവിന്റെ ദർശനം ലഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.  മാതാവ് ജീവിച്ചിരിക്കെ സ്പെയിനിലെ സർഗോസയിൽ ഒരു കൽത്തൂണിൽ നിൽക്കുന്ന രൂപത്തിലാണ് പ്രത്യക്ഷയായത്. ജയിംസിനോട് ജറുസലേമിലേക്കു തിരിച്ചു വരാനും അവിടെ രക്തസാക്ഷിയാകാനും ഈശോ  ആവശ്യപ്പെടുന്നതായി അമ്മ അറിയിച്ചു. അതനുസരിച്ച് ജറുസലേമിലെത്തിയ ജയിംസ്, ഹേറോദ് അഗ്രിപ്പാ രാജാവിനാൽ ശിരഛേദം ചെയ്യപ്പെടുകയായിരുന്നു.