ജാലകം നിത്യജീവൻ: ആദി പാപം - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Friday, July 1, 2011

ആദി പാപം - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു:   "ലൂസിഫര്‍ ഒരു ദൈവദൂതനായിരുന്നു.  
ദൈവദൂതന്മാരില്‍ ഏറ്റം സുന്ദരനായിരുന്നു. ഒരു പരിപൂര്‍ണ്ണനായ അരൂപിയായിരുന്നു.  അവന്‍ ദൈവത്തെക്കാള്‍ മാത്രം   താണവനായിരുന്നു.  എന്നാലും പ്രകാശപൂരിതനായ അവന്റെ അന്തസ്സത്തയില്‍ അഹങ്കാരത്തിന്റെ ആവി പൊങ്ങി.  അവന്‍ അത് ചിതറിച്ചുകളഞ്ഞില്ല.  നേരെമറിച്ച്, അതിന്മേല്‍ 
മനസ്സു വെച്ച് അടയിരുന്നു;  അതിനെ  ഘനീഭവിപ്പിച്ചു.  ഈ  അടയിരിക്കലില്‍നിന്ന് തിന്മ വിരിഞ്ഞുവന്നു.മനുഷ്യ സൃഷ്ടിക്കു മുന്‍പേ  തിന്മയുണ്ടായിരുന്നു. ദൈവം ലൂസിഫറിനെ പറുദീസായില്‍ നിന്ന് വെളിയിലേക്കെറിഞ്ഞു. പറുദീസായെ  അശുദ്ധമാക്കിയ  അവനെ,  തിന്മ  വിരിയിച്ചെടുത്ത ആ ശപിക്കപ്പെട്ടവനെ,  സ്വര്‍ഗ്ഗത്തില്‍ നിന്ന് ബഹിഷ്കരിച്ചു. എന്നാല്‍ അവന്‍ നിത്യമായി  തിന്മ  വിരിയിക്കുന്നവനാണ്‌. ഇപ്പോള്‍ പറുദീസാ അശുദ്ധമാക്കാന്‍  കഴിയാത്തതുകൊണ്ട് അവന്‍ ഭൂമിയെ അശുദ്ധമാക്കുന്നു.

 വിശുദ്ധഗ്രന്ഥത്തില്‍  ആലങ്കാരികമായി  പറഞ്ഞിരിക്കുന്ന  വൃക്ഷം,   ഈ സത്യത്തെ  തെളിയിക്കുന്നു.  ദൈവം മനുഷ്യനോടും സ്ത്രീയോടും പറഞ്ഞു: "നിങ്ങള്‍ക്ക് സൃഷ്ടിയുടെ  എല്ലാ      നിയമങ്ങളും       രഹസ്യങ്ങളുമറിയാം. 
എന്നാല്‍, മനുഷ്യനെ സൃഷ്ടിക്കുവാനുള്ള എന്‍റെ അവകാശത്തില്‍ കൈ കടത്തരുത്.  മനുഷ്യവംശത്തിന്‍റെ  വര്‍ദ്ധനവിനും  നിലനില്‍പ്പിനും  എന്റെ സ്നേഹം  മാത്രം മതി. ആ സ്നേഹം നിങ്ങളുടെ ഇടയില്‍ പ്രചരിക്കും. അത് അനേകംപുതിയ 'ആദാമു'കളെ -വെറുംഇന്ദ്രിയങ്ങളുടെ  മോഹത്താലല്ല - നിര്‍മലമായ സ്നേഹത്തിന്‍റെ  സ്പന്ദനങ്ങളാല്‍ ഉത്തേജിപ്പിക്കും.  ഞാന്‍ നിങ്ങള്‍ക്ക് എല്ലാം തന്നിരിക്കുന്നു. എന്നാല്‍, മനുഷ്യനെ രൂപപ്പെടുത്തുക എന്ന രഹസ്യം മാത്രം എന്‍റെ സ്വന്തമായി ഞാന്‍  സൂക്ഷിക്കുന്നു."

അരൂപിയിലുള്ള കന്യാത്വം  മനുഷ്യനില്‍ നിന്ന് ഇല്ലാതാക്കണമെന്ന് സാത്താന്‍  ആഗ്രഹിച്ചു.  അവന്റെ വിഷമുള്ള നാവു കൊണ്ട് ഹവ്വയുടെ അവയവങ്ങളെയും കണ്ണുകളെയും  ലാളിച്ച്,  ഓമനിച്ച്,  പ്രലോഭിപ്പിച്ച്, ഉത്തേജിപ്പിച്ച് അവയ്ക്ക്  മുന്പില്ലാതിരുന്ന  ഒരു സൂക്ഷ്മദൃഷ്ടി  ഉളവാക്കി.    കാരണം,  മുന്‍പ്  തിന്മ  അവളെ  ലഹരി പിടിപ്പിച്ചിട്ടില്ലായിരുന്നു.

അവള്‍'കണ്ടു'.കണ്ടതുകൊണ്ട്അവള്‍പരീക്ഷിക്കുവാനാരംഭിച്ചു. അവളുടെ മാംസംഉത്തേജിതമായി.ഓ!അവള്‍ ദൈവത്തെ  
വിളിച്ചിരുന്നെങ്കില്‍!   ദൈവത്തിന്റെ പക്കലേക്ക് ഓടിയെത്തി പിതാവേ, സര്‍പ്പം എന്നെതലോടി, താലോലിച്ച;ഞാന്‍ അസ്വസ്ഥയായിരിക്കുന്നു' എന്നു പറഞ്ഞിരുന്നെങ്കില്‍!പിതാവ്തന്റെ നിശ്വാസത്താല്‍  അവളെ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയുംചെയ്യുമായിരുന്നു. നവമായ നിര്‍മ്മലത അവളില്‍ഉളവാക്കുമായിരുന്നു.അവളില്‍ ജീവന്‍ ഉളവാക്കിയത് അവിടുത്തെ  നിശ്വസനമാണല്ലോ. സര്‍പ്പത്തിന്റെ വിഷം മറന്നുപോകാന്‍ അതിടയാക്കുമായിരുന്നു. എന്നാല്‍ ഹവ്വാ  ദൈവത്തിന്റെ പക്കലേക്കു പോകുന്നില്ല.അവള്‍ സര്‍പ്പത്തിന്റെ 
പക്കലേക്കാണ്  വീണ്ടും  പോകുന്നത്.  അവളുടെ 
ഇന്ദ്രിയാനുഭൂതി  മധുരമുള്ളതായിരുന്നു.വൃക്ഷത്തിന്റെഫലം കാഴ്ചക്ക് മനോഹരവും തിന്നാന്‍ കൊള്ളാവുന്നതു മാണെന്നു കണ്ട് അവള്‍ അതെടുത്തു തിന്നു. 

അവള്‍ക്കു  മനസ്സിലായി;  തിന്മ  അവളുടെഉള്ളില്‍പ്രവേശിച്ചു.
അവള്‍ പുതിയ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ ആരംഭിച്ചു. പുതിയ ചെവികള്‍ കൊണ്ട് മൃഗങ്ങളുടെ  ശബ്ദങ്ങളും സ്വഭാവങ്ങളും  മനസ്സിലാക്കി.  അത്യധികമായ ഭ്രാന്ത് ബാധിച്ചതുപോലെ അവള്‍ അവ ആഗ്രഹിച്ചു. പാപം ആരംഭിച്ചത്അവള്‍തന്നെയാണ്. കൂട്ടുകാരനുമൊത്ത് അത് നിര്‍വ്വഹിച്ചു. അതുകൊണ്ടാണ്
സ്ത്രീക്ക് കൂടുതല്‍ ഭാരമേറിയ വിധി ലഭിച്ചത്.അവള്‍ നിമിത്തം പുരുഷന്‍ദൈവത്തോട്എതിര്‍ത്തു. ജഡികാഗ്രഹങ്ങളോടും മരണത്തോടും പരിചയം നേടി. അവള്‍ നിമിത്തം അവനു  തന്‍റെ മൂന്ന് തരത്തിലുള്ള അധികാരം നില നിര്‍ത്താന്‍ കഴിഞ്ഞില്ല.  അരൂപിയുടെ ഭരണം നഷ്ടപ്പെട്ടു; കാരണം, ദൈവത്തെ അനുസരിക്കാതിരിക്കാന്‍  അരൂപിയെ അനുവദിച്ചു. ധാര്‍മ്മികമായ ഭരണം നഷ്ടപ്പെട്ടു; കാരണം, അനിയന്ത്രിതമായ  വികാരങ്ങള്‍ അവരെ കീഴടക്കാന്‍ സമ്മതിച്ചു.  മാംസത്തിന്മേലുള്ള    ഭരണവും   നഷ്ടപ്പെട്ടു; കാരണം, മൃഗങ്ങളുടെ ജന്മവാസനയുടെ  തലത്തിലേക്ക് അത് താഴ്ത്തപ്പെട്ടു. 'സര്‍പ്പംഎന്നെ ചതിച്ചു'എന്ന്ഹവ്വാപറയുന്നു. സ്ത്രീ ആ കനി എനിക്ക് തന്നു; ഞാന്‍ അതു തിന്നുകയുംചെയ്തു'എന്ന് ആദം പറയുന്നു. ഇവ മൂന്നും, മൂന്ന്അത്യാഗ്രഹങ്ങള്‍, അന്ന് മുതല്‍ മനുഷ്യനിലുള്ള  ഈ മൂന്ന് തലങ്ങളെയും ഭരിക്കുന്നു."