ജാലകം നിത്യജീവൻ: ദിവ്യകാരുണ്യത്തിരുനാള്‍

nithyajeevan

nithyajeevan

Sunday, June 26, 2011

ദിവ്യകാരുണ്യത്തിരുനാള്‍

ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ 


യേശു പറഞ്ഞു:  'സ്വര്‍ഗ്ഗത്തില്‍  നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും അപ്പത്തില്‍  നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനു വേണ്ടി ഞാന്‍  നല്കുന്ന അപ്പം എന്റെ ശരീരമാണ്.' 
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്ക് ഭക്ഷണമായിത്തരാന്‍ ഇവനെങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.  യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു  പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം  ഭക്ഷിക്കുകയും  അവന്റെ  രക്തം  പാനം  ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍‍  നിങ്ങള്‍ക്ക്  ജീവന്‍ ഉണ്ടായിരിക്കുകയില്ല.  എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്.
എന്റെ  ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍  എന്നിലും ഞാന്‍  അവനിലും വസിക്കുന്നു: ജീവിക്കുന്നവനായ   പിതാവ്  എന്നെ അയച്ചു: ഞാന്‍  പിതാവു മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍  
ഞാന്‍ മൂലം ജീവിക്കും. ഇത് സ്വര്‍ഗത്തില്‍  നിന്നിറങ്ങി വന്ന അപ്പമാണ്. പിതാക്കന്മാര്‍  മന്നാ ഭക്ഷിച്ചു: എങ്കിലും മരിച്ചു. അതുപോലെയല്ല അപ്പം. ഇതു ഭക്ഷിക്കുന്നവന്‍  എന്നേക്കും ജീവിക്കും
കഫര്‍നാമിലെ സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് യേശു ഇതു പറഞ്ഞത്.

 (John 6:51- 59)