ജാലകം നിത്യജീവൻ: കുരിശിന്റെ വഴി - മൂന്നാം സ്ഥലം

2012, മാർച്ച് 21, ബുധനാഴ്ച

കുരിശിന്റെ വഴി - മൂന്നാം സ്ഥലം

ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം വീഴുന്നു
          ഈശോ പറയുന്നു: "ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായിരുന്നു മനുഷ്യന്‍. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും ദൈവം അവനെ സൃഷ്ടിച്ചു. ദൈവത്തിന്റെ പൈതൃക സ്നേഹം നിമിത്തം, സൃഷ്ടവസ്തുക്കളൊന്നും മനുഷ്യന് ഉപദ്രവകാരണമാകരുതെന്ന് ദൈവം നിശ്ചയിച്ചു. 
                      എന്നാല്‍  സാത്താന്‍  മനുഷ്യന് കെണിവച്ചു;  ആദ്യം മനുഷ്യന്റെ ഹൃദയത്തില്‍, പിന്നീട്‌, പാപത്തിന്റെ ശിക്ഷയോടൊപ്പം ഭൂമിയില്‍  മുള്ളുകളും കൂര്‍മുള്ളുകളും ഉണ്ടായി. അതിനാല്‍  മനുഷ്യനായ ഞാന്‍,  മനുഷ്യരില്‍  നിന്നു മാത്രമല്ല വസ്തുക്കളില്‍  നിന്നും വേദന സഹിക്കേണ്ടി വന്നു. മനുഷ്യര്‍  എന്നെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വസ്തുക്കള്‍  അവര്‍ക്ക്  ആയുധങ്ങളായി. മനുഷ്യര്‍  ഭൂമിയെ അതിന്റെ വിവിധ രൂപങ്ങളില്‍  പങ്കെടുപ്പിച്ച് എന്നെ ഉപദ്രവിച്ചു. കല്ലുകള്‍  കൊണ്ട് മനുഷ്യപുത്രനെ എറിഞ്ഞു മുറിവേല്‍പ്പിച്ചു; വൃക്ഷക്കമ്പുകള്‍  ഒടിച്ചു വടികളാക്കി എന്നെ പ്രഹരിച്ചു; ചണക്കയര്‍  കൊണ്ട് എന്നെ ബന്ധിച്ചു; വലിച്ചിഴച്ചു; അവ മാംസത്തിലേക്കു മുറിഞ്ഞുകയറി. ക്ഷീണിതമായ എന്റെ ശിരസ്സില്‍  അവര്‍  മുള്ളുകള്‍  കൊണ്ടുള്ള മുടി അണിയിച്ചു; കുത്തിക്കയറുന്ന തീയായിരുന്നു അത്....... വഴിയിലുണ്ടായിരുന്ന കല്ലുകള്‍   ബലക്ഷയപ്പെട്ട എന്റെ കാലുകള്‍ക്ക് ഒരു കെണിയായി; കുന്നു കയറിയപ്പോള്‍  എന്നെ തട്ടിവീഴിച്ചു..
      അന്തരീക്ഷത്തിലെ,  ആകാശത്തിലെ വസ്തുക്കള്‍ ഭൂമിയിലുള്ളവയോടു ചേര്‍ന്നു. പ്രഭാതത്തിലെ തണുപ്പ്, ഗദ്സെമന്‍ തോട്ടത്തിലെ കഠിനവേദന നിമിത്തം തളര്‍ന്ന എന്റെ ശരീരത്തിന്വേദനയായി; മുറിവുകളിലേക്കു തുളഞ്ഞു കയറിയ കാറ്റ്, തൊണ്ടയുണങ്ങി ദാഹിക്കുന്ന സമയത്തുണ്ടായിരുന്ന വെയില്‍, ഈച്ചകള്‍, പൊടി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഇവയെല്ലാം ദൈവപുത്രനെ   ഉപദ്രവിക്കുവാന് ഉപകരണങ്ങളായി.

            നിങ്ങള്‍ക്കു വേദനയുണ്ടാകുമ്പോള്‍ ഇതാണു നിങ്ങള്‍ ചിന്തിക്കേണ്ടത്. നിങ്ങളുടെ വേദനകളെ എന്റെ വേദനകളോടു തുലനം ചെയ്യുക. സമയത്ത് പിതാവ് എന്നോടു കാണിച്ചതില്‍ക്കൂടുതല്‍ സ്നേഹമാണ്  നിങ്ങളോടു കാണിക്കുന്നത്    എന്നു    കാണുക.     അതിനാല്‍    നിങ്ങളുടെ ര്‍വശക്തിയുമുപയോഗിച്ച് പിതാവിനെ നിങ്ങള്‍ സ്നേഹിക്കണം. അവന്റെ കാര്‍ക്കശ്യം വക വയ്ക്കാതെ ഞാനവനെ സ്നേഹിച്ചതുപോലെ നിങ്ങള്‍സ്നേഹിക്കണം."