ജാലകം നിത്യജീവൻ: ആട്ടിടയന്മാർ - ദിവ്യകാരുണ്യത്തിന്റെ ആദ്യത്തെ ആരാധകർ

nithyajeevan

nithyajeevan

Monday, December 26, 2011

ആട്ടിടയന്മാർ - ദിവ്യകാരുണ്യത്തിന്റെ ആദ്യത്തെ ആരാധകർ

ഈശോ പറയുന്നു: ഇന്ന് ദിവ്യകാരുണ്യത്തെക്കുറിച്ചും അതിന്റെ പ്രേഷിതരെക്കുറിച്ചും ഞാൻ സംസാരിക്കാം. മാംസമായ വചനത്തിന്റെ   ശരീരത്തെ   ആദ്യം    ആരാധിച്ചത് ആട്ടിടയന്മാരായിരുന്നു. പരിശുദ്ധ കുർബാനയുടെ ആരാധകരുടെ മുന്നോടികളായിരുന്നു അവർ.  ഹേറോദേസിനാൽ കൊല്ലപ്പെട്ട ദിവ്യപൈതങ്ങൾ  ക്രിസ്തുവിന്റെ  ആദ്യത്തെ രക്തസാക്ഷികളായിരുന്നു.    ഇപ്പോൾ ഞാൻ പറയുന്നു, ദൈവത്തിന്റെ ശരീരത്തിന്റെ ആദ്യ ആരാധകർ ഇടയന്മാരായിരുന്നു. ദിവ്യകാരുണ്യത്തിന്റെ ആത്മാക്കളെ! എന്റെ ശരീരത്തിന്റെ ആരാധകരാകുവാനുള്ള എല്ലാ ഗുണവിശേഷങ്ങളും അവർക്കുണ്ടായിരുന്നു.

ഉറച്ച വിശ്വാസം: അവർ ദൈവദൂതനെ ചോദ്യം ചെയ്യാതെ ഉത്സാഹപൂർവ്വം വിശ്വസിക്കുന്നു.

ഔദാര്യം: അവർക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കർത്താവിനു കൊടുത്തു.

എളിമ: മാനുഷികമായ വീക്ഷണത്തിൽ, അവരേക്കാൾ ദരിദ്രരായവരെ അവർ സമീപിക്കുന്നു. അവരെ ഒട്ടും താഴ്ത്താതെ വിനയത്തോടെ പെരുമാറുന്നു. തങ്ങളെത്തന്നെ ദാസരായി ഏറ്റുപറയുന്നു.

ആഗ്രഹം: അവർക്കു കൊടുക്കുവാൻ സാധിക്കാത്തത് അവരുടെ പരിശ്രമഫലമായി മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

അനുസരണം: സക്കറിയാസിനെ അറിയിക്കാൻ മേരി ആഗ്രഹിക്കുന്നു. ഏലിയാസ് ഉടനെ പോകാൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അക്കാര്യം നീട്ടിവയ്ക്കുന്നില്ല.

സ്നേഹം:    ഗുഹയിൽ നിന്നു പോകുന്നത് അവർക്ക് വേദനയായിരുന്നു. വേറൊരു കാര്യം കൂടിയുണ്ട്. ദൈവദൂതൻ ആർക്കാണു് ആദ്യമേ സ്വയം വെളിപ്പെടുത്തിയത്? ആർക്കാണു് മേരിയുടെ സ്നേഹാമൃതം ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടായത്? ബാലനായ ലേവിക്കല്ലേ?  ഒരു ശിശുവിന്റെ ആത്മാവുള്ളവർക്കാണ് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത്. തന്റെ രഹസ്യങ്ങൾ അവിടുന്ന് അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. തന്റെ ദൈവിക വചനങ്ങളും മേരിയുടെ വാക്കുകളും കേൾക്കാൻ അവരെ അനുവദിക്കുന്നു.  ഒരു ശിശുവിന്റെ
ആത്മാവുള്ളവർക്ക് ധൈര്യവും ലഭിക്കുന്നു. ലേവി പറഞ്ഞതുപോലെ അവരും പറയുന്നു; "നമുക്കു് അവന്റെ വസ്ത്രം ചുംബിക്കാം." അവർ അതു മേരിയോടാണു പറയുന്നത്. കാരണം, മേരിയാണ് എപ്പോഴും ഈശോയെ നിങ്ങൾക്കു തരുന്നത്.

ദിവ്യകാരുണ്യത്തിന്റെ വാഹകയാണ് മേരി. അവൾ 'ജീവനുള്ള അരുളിക്കാ'യാണ്. മേരിയുടെ പക്കൽ പോകുന്നവർ എന്നെക്കാണുന്നു. അവളോടു ചോദിക്കുന്നവർക്ക് അവളിൽ നിന്ന് എന്നെ ലഭിക്കുന്നു. അതുകൊണ്ട് അവളോട് ഇങ്ങനെ പറയുക: "ഈശോയുടെ വസ്ത്രം ഞാനൊന്നു ചുംബിച്ചുകൊള്ളട്ടെ. ഈശോയുടെ മുറിവുകൾ ഞാൻ ചുംബിക്കട്ടെ.." അതിനേക്കാൾ കൂടുതൽ ധൈര്യത്തോടെ ഇങ്ങനെ പറയുക: "നിന്റെ ഈശോയുടെ ഹൃദയത്തിൽ എന്റെ ശിരസ്സു വച്ചു ഞാൻ വിശ്രമിച്ചുകൊള്ളട്ടെ. അതിൽ ഞാനാനന്ദം കണ്ടെത്തട്ടെ!"