ജാലകം നിത്യജീവൻ: ദൈവം നമ്മോടുകൂടെ

nithyajeevan

nithyajeevan

Friday, August 10, 2012

ദൈവം നമ്മോടുകൂടെ

(ഗബ്രിയേലി  ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി   നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)

1940 March 6 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം) 

ഈശോ: യുവജനങ്ങളും  ജീവനും സന്തോഷവുമുള്ള ഒരു ഭവനത്തില്‍ നിന്നും എത്ര വ്യത്യസ്തമാണ്  ആള്‍പ്പാര്‍പ്പില്ലാത്ത    വിജനവും മൂകവുമായ  ഒരു വീടെന്നു നിനക്കറിയില്ലേ? ഞാന്‍ വസിക്കുന്ന ഒരാത്മാവും പാപം എന്നെ പുറംതള്ളുന്നതിനാല്‍ എനിക്കു വസിക്കാന്‍ പറ്റാത്ത ഒരാത്മാവും തമ്മിലുള്ള  വ്യത്യാസമിതാണ്.  നിന്നോടുതന്നെ കൂടെക്കൂടെ പറയുക; 'അവിടുന്ന് എന്നിലുണ്ട്.' നിന്റെ  ആതിഥേയനെ എവിടെ കൂട്ടിക്കൊണ്ടുപോയാലും അവനെ സ്നേഹിക്കുക. നിന്റെ സ്നേഹം പ്രചോദിപ്പിക്കുന്നതെല്ലാം അവനോടു  പറയുക.  വെറുതെ,   വെറുതെ  അവനോടു  വര്‍ത്തമാനം പറയുക..."

March 11 -  (ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം)

ഈശോ: നിനക്കെന്നോടുള്ള വിശ്വസ്തതയുടെ തെളിവ് ഇതായിരിക്കണം.  നീ എന്തെങ്കിലും  ജോലി  ചെയ്യുമ്പോള്‍ അതു നന്നായി ചെയ്യുക. നീ നിന്റെ ഔദ്യോഗികകാര്യങ്ങളില്‍ വ്യാപൃതയായിരിക്കുമ്പോള്‍ നിന്റെ മുഴുവന്‍ ശ്രദ്ധയും അവിടെ നല്‍കുക. എന്നാല്‍ പ്രാര്‍ഥനയ്ക്കായി നീ മാറ്റിവെച്ചിരിക്കുന്ന മണിക്കൂറില്‍,  യാതൊന്നും   നിന്നെ എന്നില്‍ നിന്നും  വ്യതിചലിപ്പിക്കാതിരിക്കട്ടെ..  നീ എന്നില്‍ ആയിരിക്കുക; അവിടെ വസിക്കുക.  എന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രം അന്വേഷിക്കുക.  എന്റെ വിശ്വസ്തയായ കുഞ്ഞേ,  ഇന്നുമുതല്‍ ഇപ്രകാരം ചെയ്യുക."