ജാലകം നിത്യജീവൻ: രക്ഷാകരസഹനം

nithyajeevan

nithyajeevan

Friday, March 8, 2013

രക്ഷാകരസഹനം

      ഈശോ പറയുന്നു:
                                                ഈ ഭൂമിയിലെ എല്ലാറ്റിനും സൂര്യകിരണങ്ങൾ എത്ര ആവശ്യമാണെന്നു നോക്കൂ..  മനുഷ്യർക്ക് ജീവൻ നൽകുന്ന സൂര്യനും അവരുടെ ദിവസത്തെ പ്രകാശിപ്പിക്കുന്നവനും അവരുടെ അസ്തിത്വത്തിന്റെ ഏകലക്ഷ്യവും   ദൈവമാണെന്ന് മനുഷ്യൻ  എന്നെങ്കിലും മനസ്സിലാക്കുമോ?         "കർത്താവേ, നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള ആകുലതയിൽ നിന്ന് എന്നെ വിമോചിപ്പിക്കേണമേ" എന്ന പ്രാർത്ഥന മനസ്സിൽ സൂക്ഷിക്കുക.  ദൈമവമല്ലാത്ത എല്ലാം അപ്രധാനമാണ്.   അവിടുത്തെ ജീവൻ നിന്നിലുണ്ട്.   അതു വർദ്ധിപ്പിക്കാൻ നീ ഓരോ ദിവസവും ശ്രമിക്കണം.   വരാനിരിക്കുന്ന ജീവിതത്തിൽ നീ  നിന്നോടുതന്നെ ചോദിക്കും  "അവിടുത്തെ   സ്നേഹിക്കാതെ ഒരു നിമിഷമെങ്കിലും കഴിയാൻ എനിക്കെങ്ങനെ സാധിച്ചു?"
               നിനക്കു യോഗ്യത ലഭിക്കാൻ വേണ്ടി നീ എന്നെ അന്ധകാരത്തിൽ തിരയണമെന്നും അരണ്ട വെളിച്ചത്തിൽ എന്നെ വീണ്ടും കണ്ടെത്തണമെന്നും ഞാനാഗ്രഹിക്കുന്നു. വിവരിക്കാനാവാത്ത പ്രകാശം പിന്നീടായിരിക്കും. എന്റെ ദൈവികത, മാനുഷികതയെ വിട്ടകന്നു പോയെന്നു തോന്നിപ്പോയ സമയത്ത് അന്ധകാരത്തിന്റെ മണിക്കൂറുകളിലൂടെ കടന്നു പോയില്ലേ? നിങ്ങളുടെ എല്ലാ ബലഹീനതകളും ഏറ്റെടുത്തുകൊണ്ട് ഞാൻ എന്തുമാത്രം നിങ്ങളോടു സദൃശനായി? എന്റെ പാവപ്പെട്ട കുഞ്ഞുങ്ങളേ, ഞാൻ മനുഷ്യരുടെയിടയിൽ തീർച്ചയായും ഒരു മനുഷ്യനായിരുന്നു.. എന്റെ പീഢാനുഭവത്തിനു മുമ്പും സഹനമെന്തെന്നു ഞാനറിഞ്ഞിരുന്നു... എന്റെ കുഞ്ഞുങ്ങളേ, നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനതിനെ സ്നേഹിച്ചു. എന്നോടുള്ള സ്നേഹത്തെപ്രതി അതിനെ സ്നേഹിക്കുക. നിങ്ങളുടെതന്നെ മഹത്വത്തിനും മറ്റുള്ളവരുടെ രൂപാന്തരീകരണത്തിനും വേണ്ടി ഞാനവയെ മാറ്റും; കാരണം, എല്ലാം നിങ്ങൾ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടെത്തും. "സഹനമില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല കർത്താവേ,"  എന്നു പറയാൻ തക്കവിധം സഹനം എന്നിലേക്ക് എത്രമാത്രം അടുപ്പിക്കുമെന്ന് വളരെ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ആളുകളുണ്ട്.  ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു. സഹിക്കുന്ന എന്റെ മക്കളെ വളരെ പ്രത്യേകമായ ഒരു സ്നേഹത്തോടെയാണ് ഞാൻ നോക്കുന്നത്. എന്റെ നോട്ടം ഒരമ്മയുടേതെന്നതിനേക്കാൾ ഹൃദയാർദ്രവും വാത്സല്യം നിറഞ്ഞതുമാണ്. തീർച്ചയായും ഞാനല്ലേ ഒരമ്മയുടെ ഹൃദയം നിർമ്മിച്ചത്?
                             നിങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ നേരെ തിരിക്കുക.  എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ വേദനകൾ എന്നോടു പറയുക. എന്നിൽനിന്ന് നിങ്ങൾ വളരെ വളരെ ദൂരത്താണെന്നു ചിന്തിച്ചാലും നിങ്ങൾ എന്റെ ഹൃദയത്തിൽത്തന്നെയുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ഉള്ളിൽ എന്നെ കണ്ടെത്താൻ ശ്രമിക്കുക. അവിടെ, തീരെ കൊച്ചുകുഞ്ഞുങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അമ്മയോടോ അപ്പച്ചനോടോ പെരുമാറുന്നതുപോലെ നിങ്ങളുടെ ഹൃദയാർദ്രഭാവങ്ങൾ എനിക്കു പകർന്നുതരിക. ഇങ്ങനെയൊരു സ്വഭാവം ആർജിച്ചെടുത്താൽ നിങ്ങൾക്ക് എന്തു സന്തോഷമായിരിക്കും!  ജീവിതം എത്ര മാധുര്യം നിറഞ്ഞതാകും!

              മനുഷ്യ്യപ്രകൃതി അതിനാൽത്തന്നെ സഹനത്തെ ഇഷ്ടപ്പെടുന്നില്ല എന്നു നീ ഉറപ്പായി അറിഞ്ഞുകൊള്ളുക. എന്റെ മനുഷ്യ്യപ്രകൃതിയും സഹനത്തെ  സ്നേഹിച്ചില്ല. എന്നാൽ അതിസ്വാഭാവികഭാവം സഹനത്തെ  ദൈവത്തെ സേവിക്കുന്നതിനുള്ള ഒരുപകരണമായി ഉപയോഗിക്കുന്നു. ഒന്നുകിൽ അവിടുത്തെ ലക്ഷ്യങ്ങൾക്കായി - അതാണ് ഏറ്റവും പരിപൂർണ്ണമായത് - അല്ലെങ്കിൽ പിതാവിന്റെ തിരുഹിതം നിങ്ങൾക്കു തരാനുദ്ദേശിക്കുന്ന കൃപാവരങ്ങൾ ലഭിക്കുന്നതിനായി..
 

(From 'He and I' by Gabrielle Bossis)