ജാലകം നിത്യജീവൻ: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധപദവിയോടടുക്കുന്നു.

nithyajeevan

nithyajeevan

Wednesday, July 18, 2012

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധപദവിയോടടുക്കുന്നു.

ജോണ്‍പോള്‍ മാര്‍പ്പാപ്പ  മദര്‍ തെരേസയോടൊപ്പം 

Marco Fidel Rojasന്‍റെ 
Huila) യിലെ മുന്‍മേയറായ മാര്‍ക്കോയുടെ ഈ സാക്ഷ്യം,  വിശുദ്ധപദവിയിലേക്കുയര്‍ത്തുന്നതിനായുള്ള  അനന്തര നടപടികള്‍ക്കും  പരിശോധനകള്‍ക്കുമായി വത്തിക്കാനിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്‌.

                              2005 ഡിസംബറിലാണ് ലാണ് തനിക്ക് ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതെന്ന് മാര്‍ക്കോ പറയുന്നു. വിദഗ്ദ്ധ പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
സാവധാനത്തില്‍ മാര്‍ക്കോയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. 
Marco Fidel Rojas

"ഏതു നിമിഷവും  കുഴഞ്ഞു വീണുപോയേക്കാം എന്ന അവസ്ഥയിലായിരുന്നു ഞാന്‍...." മാര്‍ക്കോ പറയുന്നു.  "ഒരുപാടു  തവണ ഞാന്‍ പൊതു നിരത്തില്‍ കുഴഞ്ഞു വീണിട്ടുണ്ട്. ഒരിക്കല്‍ ഒരു കാറിനടിയില്‍പ്പെട്ടു  ചതഞ്ഞരഞ്ഞു പോകേണ്ടതായിരുന്നു ഞാന്‍..."

       വര്‍ഷങ്ങള്‍ കടന്നുപോകുംതോറും  പ്രയാസങ്ങള്‍ കൂടിക്കൂടി വന്നു. 2010 അവസാനമായപ്പോഴേക്കും മാര്‍ക്കോ തീര്‍ത്തും അവശനായി.  മാര്‍ക്കോ പറയുന്നു   "ഒരു ദിവസം വേദനകള്‍ക്കിടയില്‍,  പെട്ടെന്ന്, 
 കാണുകയും സംസാരിക്കുകയും ചെയ്ത കാര്യം എന്‍റെ ഓര്‍മ്മയില്‍ വന്നു.  ഞാന്‍ എന്നോടു തന്നെ പറഞ്ഞു: "എനിക്ക് അങ്ങു സ്വര്‍ഗത്തില്‍ നല്ലൊരു സ്നേഹിതനുണ്ട്.  അദ്ദേഹവും എന്നെപ്പോലെ  അദ്ദേഹത്തിന്‍റെ മാദ്ധ്യസ്ഥം ഞാന്‍ യാചിക്കും...എന്തുകൊണ്ട് എനിക്കിതു നേരത്തെ തോന്നിയില്ല.?"    അന്ന് രാത്രി ഞാന്‍ പ്രാര്‍ഥിച്ചു: "ജോണ്‍പോള്‍ പിതാവേ, വന്ന് എന്റെ തലയില്‍ അങ്ങയുടെ കരങ്ങള്‍ വച്ച് എനിക്കായി യേശുവിനോടു പ്രാര്‍ഥിച്ചാലും. ഈ രോഗത്തിന്‍റെ ദുരിതങ്ങള്‍ ഏറെ അനുഭവിച്ചവനാണല്ലോ അങ്ങ്...എനിക്കു വേണ്ടി   പ്രാര്‍ഥിച്ചാലും...."     അന്നു രാത്രി വളരെ സുഖമായി ഞാനുറങ്ങി. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ രോഗത്തിന്‍റെ അസ്വസ്ഥതകളൊന്നും തന്നെ എനിക്ക് അനുഭവപ്പെട്ടില്ല."

       പിന്നീട്,  Dr. Antonio Schlesinger Piedrahita  മാര്‍ക്കിന്‍റെ രോഗവിമുക്തി സ്ഥിരീകരിക്കുകയുണ്ടായി.

"അതെ, എന്‍റെ രോഗം മാറിയെന്നും ജോണ്‍പോള്‍ പിതാവിന്‍റെ മദ്ധ്യസ്ഥതയാലാണ് അതു സംഭവിച്ചതെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.അദ്ദേഹത്തോട് ഞാന്‍ ചെയ്ത വാഗ്ദാനപ്രകാരം, അദ്ദേഹത്തോടുള്ള ഭക്തി പ്രചരിപ്പിക്കാന്‍ എന്നാല്‍ കഴിവുള്ളതെല്ലാം ഞാന്‍ ചെയ്യുന്നതാണ്."   മാര്‍ക്ക് വാചാലനാവുന്നു.

     ഫ്രഞ്ചുകാരിയായ കന്യാസ്ത്രീ സിസ്റ്റര്‍ മേരി സൈമണ്‍ പിയറിയും ജോണ്‍പോള്‍ മാര്‍പ്പാപ്പയുടെ  മദ്ധ്യസ്ഥതയാല്‍   അദ്ദേഹത്തെ  . വരുടെ നിരയിലേക്കുയര്‍ത്താന്‍ നിദാനമായത്.