ജാലകം നിത്യജീവൻ

nithyajeevan

nithyajeevan

Wednesday, August 11, 2021

വ്യാഘ്ര തുല്യമായ മൃഗം (വെളിപാട് 13:1)

(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.  (വെളിപാട് 13:1)



"സൂര്യനെ ഉടയാടയായി ധരിച്ച സ്ത്രീയുടെ മക്കളും ചുവന്ന സർപ്പത്തിൻ്റെ അനുയായികളും  തമ്മിലുള്ള ഘോരയുദ്ധത്തിൽ, എൻ്റെ വിമലഹൃദയമാണ് സുനിശ്ചിതമായ എൻ്റെ വിജയത്തിന്റെ അടയാളമായി കാണപ്പെടുന്നത്. 

ഈ ഭയാനകമായ പോരാട്ടത്തിൽ ചുവന്ന സർപ്പത്തെ സഹായിക്കാൻ വ്യാഘ്ര തുല്യമായ ഒരു മൃഗം കടലിൽനിന്ന് പൊങ്ങിവന്നു.
                            ചുവന്ന സർപ്പം മാർക്സിസ്റ് കമ്മ്യൂണിസമാണെങ്കിൽ,  ഈ കറുത്ത മൃഗമാകട്ടെ, ഫ്രീമേസൺ സംഘടനയാകുന്നു.
                      സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞുകൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു. അതിന് കരടി നഖങ്ങളും സിംഹത്തിൻ്റെ വായയുമാണ് ഉള്ളത്. കാരണം അത്, എല്ലായിടത്തും വക്രബുദ്ധി ഉപയോഗിച്ച് സാമൂഹ്യസമ്പർക്ക  മാധ്യമങ്ങൾ വഴിയാണ് പ്രചാരണ വേല നടത്തുന്നത്. ഏഴു തലകൾ സൂചിപ്പിക്കുന്നത് ഫ്രീമേസൺ സംഘടനയുടെ വിവിധ ഘടകങ്ങളെയാണ്. അവ എല്ലായിടത്തും ദുരൂഹമായ വിധത്തിൽ അപകടകാരികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 
                                      ഈ കറുത്ത മൃഗത്തിന് പത്തുകൊമ്പുകളും കൊമ്പുകളുടെ അഗ്രഭാഗത്ത് പത്തു കിരീടങ്ങളുമുണ്ട്. ഈ അടയാളങ്ങൾ അധികാരവും രാജകീയ ശക്തിയും പ്രദ്യോദിപ്പിക്കുന്നു. മേസൺ സംഘം ഈ പത്തുകൊമ്പുകൾ വഴിയാണ് ലോകമാസകലം ഭരണം നടത്തുന്നത്. കൊമ്പ് എന്ന പദം, വിശുദ്ധഗ്രന്ഥത്തിലെ പ്രയോഗപ്രകാരം, വികാസത്തിൻ്റെയും സ്വന്തം സ്വരം ശ്രവിക്കപ്പെടാനുള്ള നല്ലൊരു ഉപാധിയുടെയും ശക്തിമത്തായ ഒരു മാധ്യമത്തിൻ്റെയും  പ്രതീകമാണ്. 
                 കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു."

Sunday, August 8, 2021

തിരുരക്തത്തിൻ്റെ ശക്തി

                                                                                    


   
                                                                                                                     

      വിശുദ്ധ കുർബാനയ്ക്കിടെ, കുർബാന സ്വീകരണത്തിനു ശേഷം ഈശോ തൻ്റെ തിരുരക്തത്തിൻ്റെ  ശക്തിയെക്കുറിച്ചു സംസാരിച്ചു. "ലോകത്തിൻ്റെ രക്തദാതാവ് ഞാനാണ്. എൻ്റെ രക്തമാണ് നിന്നെ ലഹരിയിലാഴ്ത്തുന്നത്. നിൻ്റെ മനസ്സിന് ഇതു ഗ്രഹിക്കാനാകുമോ?ബുദ്ധിമുട്ടാണ്. ഞാൻ മാത്രമേയുള്ളൂ ഈ ലോകത്തിൻ്റെ  രക്തദാതാവായി; ഇതേക്കുറിച്ചു ധ്യാനിക്കുക. എൻ്റെ അളവില്ലാത്ത സ്നേഹത്തെക്കുറിച്ചു മനസ്സിലാക്കുക. നിൻ്റെ മുടന്തൻ ആത്മാവിനെ ചൂടു പിടിപ്പിക്കുന്നത് എൻ്റെ വിലയേറിയ തിരുരക്തമാണ്. എൻ്റെ രക്തം ഭൂമിയിലെ സകല ആത്മാക്കളുടെ മേലും കോരിയൊഴിക്കാൻ ഞാനാഗ്രഹിക്കുന്നു. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം; എല്ലാവരെയും എൻ്റെ കരങ്ങളിൽ മുഴുവനായി സമർപ്പിക്കുക. നിങ്ങളുടെ ആത്മാവിലെ ജോലി ചെയ്യാൻ എന്നെ അനുവദിക്കുക. നിങ്ങൾ എൻ്റെ ദൈവികജീവിതം പങ്കു വയ്ക്കാൻ ആഗ്രഹിക്കുക. അപ്പോൾ എനിക്ക്  ആഹ്ളാദിക്കാനാവും.നിങ്ങളിൽ, നിങ്ങളോടുകൂടി വളരാനും കഴിയും."                                                                                                                                                                                                                                                                                                               

Wednesday, July 28, 2021

വി.മത്തായി 24 :1 -3 - വിശദീകരണം

 വി.മത്തായി 24 :1 -3 (from the sermon of Fr.Michael Rodriges)

         
                         "യേശു ദേവാലയം വിട്ടുപോകുമ്പോൾ ദേവാലയത്തിൻ്റെ   പണികൾ അവനു കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ഇതെല്ലാം കാണുന്നല്ലോ.  സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; ഇവിടെ കല്ലിന്മേൽ കല്ലു ശേഷിക്കാതെ എല്ലാം തകർക്കപ്പെടും."
(മത്തായി 24:1 -2 )    

   ഇതൊരു അടയാളമാണ്; കാരണം, ഈ പ്രവചനം നടത്തിയിരിക്കുന്നത് കർത്താവായ ഈശോ തന്നെയാണ്. ഇത് ജെറുസലേം ദേവാലയത്തെക്കുറിച്ചു മാത്രമുള്ള പ്രവചനമല്ല, അവിടുത്തെ ശരീരമായ തിരുസഭയെ കുറിച്ചുകൂടിയുള്ള പ്രവചനമാണ്.  ഈശോ കടന്നുപോയ അതേ വഴികളിലൂടെത്തന്നെ സഭയും കടന്നുപോകും. ഈശോ ക്രൂശിക്കപ്പെട്ടതുപോലെതന്നെ സഭയും ക്രൂശിക്കപ്പെടും.  നാമിപ്പോൾ സഭയുടെ ക്രൂശീകരണനാളിലേക്കു കടന്നിരിക്കുകയാണ്. സഭ ക്രൂശിക്കപ്പെടുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും. ലോകത്തിനു നൽകാൻ അവൾക്ക് ഒരു സന്ദേശവും ഉണ്ടാവുകയില്ല.  ലോകത്തിനു മുൻപിൽ അവൾക്ക് യാതൊരു വിലയും ഉണ്ടാവുകയില്ല. 

           കല്ലുകൾ സഭയുടെ പ്രബോധനങ്ങളെ പ്രതിനിധീകരിക്കുന്നു. യുഗാന്ത്യ കാലത്തിൽ സഭയുടെ പ്രബോധനങ്ങളാകുന്ന ഈ കല്ലുകൾ വലിച്ചെറിയപ്പെടും. സഭയുടെ ചരിത്രത്തിലാദ്യമായി ഈ പ്രബോധനങ്ങളാകെ ആക്രമിക്കപ്പെടും.  കൂദാശകൾ നശിപ്പിക്കപ്പെടും. കൂദാശകളിൽ ആളുകൾക്ക് വിശ്വാസമില്ലാതാകുന്ന ഒരു കാലം വരും. പ്രാർത്ഥിക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വാസികൾ ചിന്തിക്കുന്ന ഒരു കാലം വരും. ഇതാണ് ഒരടയാളം.

ആ അടയാളം ആരംഭിച്ചുകഴിഞ്ഞു.  തെറ്റായ പ്രബോധനങ്ങളുടെ ഒരു പ്രവാഹം തന്നെ നമ്മുടെ ചുറ്റും നമുക്കിപ്പോൾ കാണാൻ കഴിയും.  നമ്മുടെ സർവ്വകലാശാലകൾ, സെമിനാരികൾ, കുടുംബങ്ങൾ, എല്ലാംതന്നെ അവയുടെ പിടിയിലമർന്നിരിക്കുന്നു. ലോകമാധ്യമങ്ങളും എല്ലാ തലങ്ങളിലുമുള്ള വ്യാജ പ്രവാചകന്മാരും ചേർന്നാണ് ഈ വ്യാജ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത്.

മത്തായി 24:3 - "അവൻ ഒലിവു മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവനെ സമീപിച്ചുപറഞ്ഞു; ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിൻ്റെ ആഗമനത്തിനെയും യുഗാന്തത്തിൻ്റെയും  അടയാളമെന്താണെന്നും ഞങ്ങൾക്കു പറഞ്ഞു തരണമേ!"

ഈശോ ഒലിവുമലയിൽ ഇരിക്കുമ്പോഴാണ് ഇതു പറഞ്ഞത്. ശിഷ്യന്മാർ മൂന്നു ചോദ്യങ്ങളാണ് അവനോടു ചോദിച്ചത്.

1. ഇത് എപ്പോഴാണ് സംഭവിക്കുക?

2. നിൻ്റെ ആഗമനത്തിൻ്റെ അടയാളമെന്താണ്?

3. യുഗാന്തത്തിൻ്റെ  അടയാളമെന്താണ് ?

യേശുവിൻ്റെ ആഗമനത്തിൻ്റെ ഒന്നാമത്തെ അടയാളം,സമീപഭാവിയിൽ  സംഭവിക്കാനിരിക്കുന്ന  അവിടുത്തെ മഹത്വപൂർണ്ണമായ

                                          ഒരു വെളിപ്പെടുത്തലാണ്.

                     

                      വി.ഫൗസ്റ്റീന ഉൾപ്പെടെ സഭയിലെ പല വിശുദ്ധരിലൂടെയും ആധുനിക കാലത്തെ പല ദർശകരിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതും ഭൂമുഖത്തുള്ള സകല മനുഷ്യരും ഒരേസമയം ഒരുപോലെ ദർശിക്കുന്നതുമായ ഒരടയാളമായിരിക്കും അത്. 

The Great Warning അഥവാ മഹാ മുന്നറിയിപ്പ് എന്ന ഈ പ്രതിഭാസം ദൈവത്തിന്റെ കരുണയുടെ അവസാന പ്രവൃത്തിയായിരിക്കും 

 

Monday, July 26, 2021

വി.ജോവാക്കിമും വി.അന്നയും

  ഇന്ന് വി.ജോവാക്കിമിൻ്റെയും വി.അന്നയുടെയും തിരുനാൾ 


ദൈവമാതാവായ പരിശുദ്ധ  കന്യകാമറിയത്തിൻ്റെ മഹനീയരായ മാതാപിതാക്കളാണ് വി.ജോവാക്കിമും  വി.അന്നയും. 

തൻ്റെ മാതാമഹനെയും മാതാമഹിയെയും പറ്റി ഈശോ ഇപ്രകാരം പറയുന്നു:

"എനിക്ക് മാനുഷികമായി ലഭിച്ച ബന്ധുക്കളിൽ എൻ്റെ ജീവിതത്തോടു കൂടുതൽ ബന്ധപ്പെട്ടവർ ജ്ഞാനമുള്ളവരായിരുന്നു. യോവാക്കിം,അന്ന, ജോസഫ്, സക്കറിയാസ്, അവരെക്കാളും കൂടുതലായി എലിസബത്തും യോഹന്നാനും (സ്നാപകൻ)..

ഇവരെല്ലാം ശരിക്കും ജ്ഞാനികളായിരുന്നില്ലേ? ജ്ഞാനത്തിൻ്റെ വാസസ്ഥലം തന്നെയായിരുന്നു എൻ്റെ അമ്മയുടെ കാര്യം പറയേണ്ടതില്ലല്ലോ?

തങ്ങളുടെ ചെറുപ്പം മുതൽ മരണം വരെയും ദൈവത്തിനിഷ്ടപ്പെട്ട വിധം ജീവിക്കേണ്ടതെങ്ങനെയെന്ന് ജ്ഞാനം എൻ്റെ വല്യപ്പനും വല്യമ്മയ്ക്കും മനസ്സിലാക്കികൊടുത്തിരുന്നു. ഒരു കൂടാരം പ്രകൃതിശക്തികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നതുപോലെ ജ്ഞാനം അവരെ പാപത്തിൻ്റെ അപകടത്തിൽനിന്നു സംരക്ഷിച്ചു. ജ്ഞാനമാകുന്ന വൃക്ഷത്തിൻ്റെ വേര് ദൈവഭയമാകുന്നു. ഈ വൃക്ഷം അതിൻ്റെ ശാഖകളെ നാലുവശത്തേക്കും വളർത്തി ശാന്തവും സമാധാനപൂർണ്ണവുമായ സ്നേഹത്തിൽ എത്തിക്കുന്നു. 

യോവാക്കിമും അന്നയും ഇപ്രകാരം ജ്ഞാനത്തെ സ്നേഹിച്ചവരാണ്. അവരുടെ പരീക്ഷണങ്ങളിൽ ജ്ഞാനം അവരോടുകൂടിയുണ്ടായിരുന്നു.

അവരുടെ വിശുദ്ധമായ ജീവിതം അർഹിച്ചിരുന്നതുപോലെ, അവരുടെ വിശുദ്ധി നിമിത്തം, ദൈവത്തിൻ്റെ  പ്രിയപ്പെട്ട കന്യകയുടെ രക്ഷകർത്താക്കളാകാൻ അവർ അർഹരായി. തങ്ങളുടെ ജീവിതാന്ത്യത്തിൽ ഒരു വലിയ സൂര്യൻ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമേ തങ്ങൾക്കു ദൈവം നൽകിയ വലിയ അനുഗ്രഹം അവർ മനസ്സിലാക്കിയുള്ളൂ. 

(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്) 

നാവിനെ നിയന്ത്രിക്കുക

(പരിശുദ്ധ അമ്മയുടെ സന്ദേശം)



കുഞ്ഞുങ്ങളേ, ഉപവസിക്കുക; ഭക്ഷണം മാത്രം   ഉപേക്ഷിച്ചാൽ  പോരാ, നിങ്ങളുടെ അവയവങ്ങളെയും നിയന്ത്രിക്കുവാൻ ശീലിക്കുക; പ്രത്യേകിച്ചും, നാവിനെ...  പ്രാർത്ഥനയ്ക്കായി മാത്രം നാവിനെ  ഉപയോഗിക്കുക. 

Sunday, July 25, 2021

ഈശോ എഫ്രായിമിൽ പ്രസംഗിക്കുന്നു

 

മാതളപ്പഴത്തിൻ്റെ ഉപമ 

               ഈശോ എഫ്രായിമിലാണ്.   ഒരരുവിക്കരയിലുള്ള വലിയൊരു പാറമേൽ ഇരിക്കുന്നു.  ഈശോയുടെ ചുറ്റിനുമായി (സമരിയാക്കാരായ) ആളുകൾ   പുല്ലുള്ള    നിലത്തിരിക്കുന്നു.  കൊച്ചുകുട്ടികളും കൂട്ടത്തിലുണ്ട്.  ഈശോ അവരെ നോക്കി പുഞ്ചിരിക്കുന്നു.

                    ഒരു ബാലൻ, തൻ്റെ കൈയിലുള്ള മൂന്ന് ചെമന്ന മാതളപ്പഴങ്ങൾ ഈശോയുടെ കൈയിൽ കൊടുത്തു. ഈശോ രണ്ടെണ്ണം പൊട്ടിച്ച് എല്ലാ കൊച്ചു കൂട്ടുകാർക്കും വീതിച്ചുകൊടുത്തു. മൂന്നാമത്തേത് ഇടതു കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് സംസാരിക്കാൻ തുടങ്ങി. മാതളപ്പഴം ഇപ്പോൾ എല്ലാവർക്കും കാണാം.

"ലോകത്തെ മുഴുവൻ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? പ്രത്യേകിച്ചും,  പാലസ്തീനാ നാടിനെ എന്തിനോടാണ് ഉപമിക്കുക? ഒരിക്കൽ അതൊരു രാഷ്ട്രമായി ഐക്യത്തിൽ വർത്തിച്ചിരുന്നു.  ദൈവഹിതവും അതായിരുന്നു.  പിൽക്കാലങ്ങളിൽ അത് തെറ്റിൽ വീണു. സഹോദരങ്ങളുടെ ദുഃശാഠ്യവും രാജ്യം വിഭജിച്ചു പോകാൻ കാരണമായി.  സ്വന്തം ഇഷ്ടത്താൽത്തന്നെ ചെറുതാക്കപ്പെട്ടുപോയ ഇസ്രായേലിനെ ഞാൻ എന്തിനോടാണ് താരതമ്യം ചെയ്യുക?  ഞാൻ അതിനെ ഈ  മാതളപ്പഴത്തോട് ഉപമിക്കുകയാണ്.  ഞാൻ ഗൗരവമായിപ്പറയുന്നു;  യഹൂദരിലും സമരിയാക്കാരിലും കാണുന്ന ഭിന്നത തന്നെ വേറെ രൂപത്തിലും അളവിലും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും കാണുന്നുണ്ട്.  ചിലപ്പോൾ  ഒരു രാജ്യത്തിലെതന്നെ പ്രവിശ്യകളിലും കാണുന്നു. അവ ദൈവം സൃഷ്ടിച്ചവയാണോ?  അല്ല.  എത്ര വർഗ്ഗങ്ങളുണ്ടോ അത്രയും ആദാമുകളെയും ഹവ്വമാരെയും ദൈവം സൃഷ്ടിച്ചില്ല. എത്രയേറേ വർഗ്ഗങ്ങളും ഗോത്രങ്ങളും കുടുംബങ്ങളുമാണ് പരസ്പരം ശത്രുതയിൽ കഴിയുന്നത്?  ദൈവം ഒരു  ആദത്തെയും ഹവ്വായെയും മാത്രമേ  സൃഷ്ടിച്ചുള്ളൂ.  അവരിൽ നിന്നാണ് സകല  മനുഷ്യരും ഉണ്ടായിട്ടുള്ളത്;  ഒരൊറ്റ കുടുംബവും വീടും പോലെ..  കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് വീടിൻ്റെ മുറികളും കൂടിയതുപോലെ ..പല മുറികളായി വളർന്നു, വർദ്ധിച്ചു .. അതിനാൽ, എന്തിനാണ് ഇത്രയധികം വിരോധം? ഇത്രയധികം പ്രതിബന്ധങ്ങളും തെറ്റിദ്ധാരണകളും ?  നിങ്ങൾ എന്നോടു പറഞ്ഞല്ലോ,  സഹോദങ്ങളെപ്പോലെ പരിഗണിച്ച് ഐക്യത്തിൽ ജീവിക്കാൻ നിങ്ങൾക്കറിയാമെന്ന് ? എന്നാൽ, അതുപോരാ; നിങ്ങൾ സമരിയാക്കാരല്ലാത്തവരെയും സ്നേഹിക്കണം. 

                   ഈ മാതളപ്പഴത്തിലേക്കു നോക്കൂ..  ഇതിൻ്റെ ഭംഗി മാത്രമല്ല, രുചിയും നിങ്ങൾക്കറിയാം. തൊണ്ടു കൊണ്ടു മൂടിയിരിക്കുന്നെങ്കിലും അതിൻ്റെ നീര് മധുരമുള്ളതാണെന്ന് നിങ്ങൾക്കറിയാം. അതു  തുറക്കുമ്പോൾ സ്വർണച്ചെപ്പിൽ അടുക്കി വെച്ചിരിക്കുന്ന മാണിക്യക്കല്ലുകൾ പോലെയാണ് അതിൻ്റെ അല്ലികൾ.  എന്നാൽ, അല്ലികളുടെ അറകൾ വേർതിരിക്കുന്ന അകത്തെ കട്ടിയുള്ള പാട നീക്കാതെ അതിന്മേൽ കടിക്കുന്നവർ,  അത് കയ്പ് , അല്ലെങ്കിൽ വിഷമാണെന്നു പറഞ്ഞു ദൂരെയെറിയും. അതുപോലെ, ജനതകൾ തമ്മിൽ, ഗോത്രങ്ങൾ തമ്മിൽ, വേർതിരിവു വരുത്തുന്ന  വിരോധം വിഷമാണ്.  മധുരത്തിനു പകരം കയ്പ്.. ഈ വേർതിരിവുകൾ കൊണ്ട് ഒരുപകാരവുമില്ല. ഇവ പരിമിതികൾ വരുത്തുകയാണ് ചെയ്യുന്നത്. ഉത്ക്കണ്ഠയും ദുഃഖവും കൂടെ അവ കയ്‌പുള്ളവയാക്കുന്നു. അതു ഭക്ഷിക്കുന്നവരിൽ വിഷമായിത്തീരുന്നു.  സ്നേഹിക്കുന്നതിനു പകരം അയൽക്കാരെ ഉപദ്രവിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുമ്പോൾ വിഷം കഴിച്ചതുപോലെയുള്ള അനുഭവമാണുണ്ടാവുക. ഇത് തുടച്ചുനീക്കാൻ സാധിക്കാത്തതാണോ?  അല്ല,  സന്മനസ്സ് അവയെ ഇല്ലാതാക്കും.  ഈ പഴത്തിലുള്ള കയ്പ് പാട ഒരു കൊച്ചുകുട്ടിക്ക് എടുത്തുകളയാൻ കഴിയുന്നതുപോലെ എളുപ്പമാകും.  സന്മനസ്സുണ്ടായാൽ മതി. "

Friday, July 16, 2021

സഹനം എന്ന സേവിങ്സ് അക്കൗണ്ട്

ഈശോ പറയുന്നു:

                          "ഓരോ സഹനവും നിൻ്റെ സേവിങ്സ് അക്കൗണ്ടിൽ

 പണം കൂട്ടുന്നതു പോലെയാണ്.      അതു നിനക്കായി

കാത്തിരിക്കുകയും നിൻ്റെ മരണ ശേഷം അതിൻ്റെ പലിശ

 അനേകം ആത്മാക്കൾക്ക് ഉപകരിക്കുകയും ചെയ്യും."