ജാലകം നിത്യജീവൻ: പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത

nithyajeevan

nithyajeevan

Wednesday, February 12, 2014

പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത

ഈശോ പുനരുഥാനത്തിനു ശേഷം   അപ്പസ്തോലന്മാർക്കു  നൽകുന്ന പ്രബോധനം: 
                  

 "എന്റെ സ്നേഹിതരേ, പുരോഹിതർ  എന്നുള്ള നിലയില്‍ നിങ്ങള്‍ക്കുള്ള ശ്രേഷ്ഠത നിങ്ങള്‍  പരിഗണിക്കുവിൻ. 
                                                 വിധിക്കുവാനും പാപപ്പൊറുതി 
നല്‍കുവാനുമുള്ള   അധികാരം   പൂര്‍ണ്ണമായും    എന്റെ കരങ്ങളിലാണ്.      കാരണം,    പിതാവ്    അത്   എന്നെ ഏല്‍പ്പിച്ചിരിക്കുന്നു.    എന്നാലത്   ഭയാനകമായ   ഒരു വിധിയായിരിക്കും. കാരണം, അതു സംഭവിക്കുന്നത് മനുഷ്യന് ഭൂമിയില്‍  എത്രനാള്‍  പരിഹാരം ചെയ്താലും പാപപ്പൊറുതി ലഭിക്കാന്‍    സാദ്ധ്യമല്ലാതാകുമ്പോഴായിരിക്കും.   ഓരോ മനുഷ്യനും അവന്റെ അരൂപിയില്‍  എന്റെ പക്കല്‍  വരും. അതു സംഭവിക്കുന്നത്‌  പദാര്‍ത്ഥപരമായ അവന്റെ മരണത്തില്‍  അവന്‍  ശരീരം വിട്ടുപിരിയുമ്പോഴാണ്. ഉപയോഗശൂന്യമായ ശരീരം.......   അപ്പോള്‍ ആദ്യത്തെ വിധി ഞാന്‍  നടത്തും. പിന്നീട്‌ മനുഷ്യവംശം   വീണ്ടും   മാംസം   ധരിച്ചു വരും. ദൈവകല്‍പ്പനയാല്‍  രണ്ടായി വിഭജിക്കപ്പെടുന്നതിനായി വീണ്ടും വരും.    ചെമ്മരിയാട്ടിന്‍കുട്ടികള്‍   അവരുടെ ഇടയനോടുകൂടിയും   കാട്ടാടുമുട്ടന്മാര്‍    അവരുടെ പീഡകനോടു കൂടിയും ചേര്‍ക്കപ്പെടും. എന്നാല്‍ മാമോദീസാ കഴിഞ്ഞ് അവര്‍ക്കു പാപപ്പൊറുതി നല്‍കുവാന്‍  ആരുമില്ലെങ്കില്‍  എത്രപേര്‍  അവരുടെ ഇടയനോടുകൂടിയുണ്ടായിരിക്കും?
                   അതുകൊണ്ടാണ് ഞാന്‍   പുരോഹിതരെ സൃഷ്ടിക്കുന്നത്. എന്റെ രക്തത്താൽ രക്ഷിക്കപ്പെട്ടവരെ രക്ഷിക്കുന്നതിന്.... എന്റെ രക്തം രക്ഷിക്കുന്നു... എന്നാല്‍  മനുഷ്യന്‍  മരണത്തിലേക്കുള്ള വീഴ്ച തുടരുന്നു. വീണ്ടും മരണത്തിലേക്കു നിപതിക്കുന്നു... അവരെ തുടര്‍ച്ചയായി കഴുകിക്കൊണ്ടിരിക്കണം...ഏഴ് എഴുപതു പ്രാവശ്യം അതു ചെയ്യാന്‍  അധികാരമുള്ളവരാല്‍  അതു  നിര്‍വ്വഹിക്കപ്പെടണം. നിങ്ങളും നിങ്ങളുടെ പിന്‍ഗാമികളും അതു ചെയ്യണം. അതുകൊണ്ട് നിങ്ങളെ നിങ്ങളുടെ  സകല പാപങ്ങളില്‍  നിന്നും ഞാന്‍   മോചിക്കുന്നു. 
                                  എന്റെ നാമത്തില്‍  വിധിക്കുകയും പാപം മോചിക്കുകയും ചെയ്യുക എന്നത് വലിയ ശുശ്രൂഷയാണ്. നിങ്ങള്‍  അപ്പവും വീഞ്ഞും സമര്‍പ്പിച്ചു് അവ എന്റെ ശരീരവും രക്തവുമായി    മാറ്റുമ്പോള്‍,     സ്വഭാവാതീതമായ, അതിശ്രേഷ്ഠമായ ഒരു കര്‍മ്മമാണ് നിങ്ങള്‍   ചെയ്യുന്നത്. അതു  യോഗ്യതയോടുകൂടി നിര്‍വ്വഹിക്കണമെങ്കില്‍  നിങ്ങള്‍   പരിശുദ്ധരായിരിക്കണം.   കാരണം   നിങ്ങള്‍  പരിശുദ്ധനായവനെ സ്പര്‍ശിക്കയാണു ചെയ്യുന്നത്. ദൈവത്തിന്റെ മാംസത്താല്‍  നിങ്ങള്‍   നിങ്ങളെത്തന്നെ   പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. നിങ്ങള്‍   നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും അവയവങ്ങളിലും നാവിലും പരിശുദ്ധിയുള്ളവരായിരിക്കണം.   പരിശുദ്ധകുര്‍ബ്ബാനയെ  നിങ്ങള്‍   സ്നേഹിക്കണം. ഈ സ്വര്‍ഗ്ഗീയ സ്നേഹത്തോടു  കൂടി അശുദ്ധമായ യാതൊരു സ്നേഹവും കൂട്ടിക്കുഴയ്ക്കുവാന്‍  പാടുള്ളതല്ല.   അങ്ങനെ   ചെയ്യുന്നത് ദൈവനിന്ദയായിരിക്കും. നിങ്ങള്‍  ഈ സ്നേഹത്തിന്റെ രഹസ്യം വിശ്വസിക്കുകയും മനസ്സിലാക്കുകയും വേണം. ചിന്തയിലെ അശുദ്ധി വിശ്വാസത്തെ കൊല്ലുന്നു..." 

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)