ജാലകം നിത്യജീവൻ: സ്വർഗ്ഗവും നരകവും ഉണ്ടോ?

nithyajeevan

nithyajeevan

Wednesday, January 29, 2014

സ്വർഗ്ഗവും നരകവും ഉണ്ടോ?

സ്വർഗ്ഗവും നരകവും ഉണ്ടോ?
അവ ഉണ്ടെന്നു തെളിയിക്കുന്ന റവ.ഫാ.ജോസ് മണിയങ്ങാട്ടിന്റെ അനുഭവസാക്ഷ്യം 

Fr.Jose
ഞാൻ 1949 ജൂലയ് 15 ന് മണിയങ്ങാട്ട് ജോസഫിന്റെയും തെരെസായുടെയും മകനായി കേരളത്തിൽ ജനിച്ചു. എനിക്കു 14 വയസ്സുള്ളപ്പോൾ തിരുവല്ലായിലെ സെൻറ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്നു. നാലു വർഷത്തിനു ശേഷം ആലുവായിലെ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പഠനം തുടർന്നു. ഫിലോസഫിയിലും തിയോളജിയിലും 7 വർഷത്തെ പഠനത്തിനുശേഷം 1975 ജനുവരി ഒന്നാം തീയതി എനിക്കു വൈദിക പട്ടം ലഭിച്ചു. തുടർന്ന് തിരുവല്ലാ രൂപതയിൽ മിഷനറിയായി സേവനം ചെയ്യാൻ തുടങ്ങി. 
                           സുൽത്താൻ ബത്തേരിയിലെ മൈനർ സെമിനാരിയിൽ അദ്ധ്യാപകനായിരിക്കെ, 1978 - ൽ കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ സജീവ അംഗമായി മാറി. ഏറെ കരിസ്മാറ്റിക് ധ്യാനങ്ങളും സമ്മേളനങ്ങളും കേരളത്തിൽ സംഘടിപ്പിക്കുവാൻ കഴിഞ്ഞു. 1985 ഏപ്രിൽ പതിന്നാലാം തീയതി, ദൈവകരുണയുടെ തിരുനാൾ ദിവസം, കേരളത്തിന്റെ വടക്കുഭാഗത്തുള്ള ഒരു ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കാനായി പോകവേ, ഞാനൊരു വലിയ അപകടത്തിൽപ്പെട്ടു.
                മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന എന്നെ,  മദ്യപനായ ഒരാൾ  ഓടിച്ചിരുന്ന ഒരു ജീപ്പ് ഇടിച്ചുവീഴ്ത്തി.  ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയിൽ കിടന്നിരുന്ന എന്നെ, ഏകദേശം 35 മൈൽ അകലെയുള്ള ഒരാശുപത്രിയിൽ എത്തിച്ചു.  ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ, ഞാൻ മരിക്കുകയും എന്റെ ആത്മാവ് എന്റെ ശരീരത്തിനു പുറത്തുവരികയും ചെയ്തു.എന്റെ കാവൽമാലാഖയെ ഞാൻ കണ്ടു.  എന്റെ ശരീരത്തെയും അതിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവരെയുമൊക്കെ പുറത്തുനിന്ന് ഞാൻ കാണുന്നുണ്ടായിരുന്നു. അവർ കരയുന്നതും എനിക്കുവേണ്ടി പ്രാർഥിക്കുന്നതുമല്ലാം ഞാൻ കണ്ടു. അപ്പോൾ എന്റെ  കാവൽ മാലാഖ ഇപ്രകാരം പറഞ്ഞു: "ദൈവം നിന്നെ കാണുവാനും നിന്നോടു സംസാരിക്കാനും ആഗ്രഹിക്കുന്നു."  പോകുന്ന വഴിക്ക് നരകവും ശുദ്ധീകരണസ്ഥലവും എന്നെ കാണിച്ചുതരാമെന്നും കാവൽമാലാഖ പറഞ്ഞു. 
                           


ആദ്യം, മാലാഖ എന്നെ നരകം കാണിച്ചു. സാത്താനും പിശാചുക്കളും അത്യധികം ചൂടു വമിക്കുന്ന കെടാത്ത അഗ്നിയും ഇഴഞ്ഞു നടക്കുന്ന പുഴുക്കളും കരയുകയും തമ്മിൽ പോരടിക്കുകയും ചെയ്യുന്ന അനേകം മനുഷ്യരും എല്ലാംകൂടി വളരെ ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. മനുഷ്യരെയെല്ലാം പിശാചുക്കൾ പീഡിപ്പിക്കുന്നുണ്ടായിരുന്നു.    മാരകപാപങ്ങൾ ചെയ്തിട്ട് അനുതപിക്കാത്തതുകൊണ്ടാണ്  ഈ പീഡനങ്ങൾ അവർക്കുണ്ടായതെന്നു മാലാഖ പറഞ്ഞുതന്നു.  ഏഴു തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്നും അവ ഭൂമിയിൽ വെച്ച് മനുഷ്യർ ചെയ്തിട്ടുള്ള മാരകപാപങ്ങൾക്ക്‌ അനുസൃതമായിട്ടായിരിക്കുമെന്നും എനിക്കു മനസ്സിലായി. എനിക്കറിയാവുന്ന പല ആളുകളേയും ഞാനവിടെ കണ്ടു. അവർ ആരൊക്കെയെന്നു വെളിപ്പെടുത്തുവാൻ എനിക്ക് അനുവാദമില്ല. അവിടെ കണ്ട ആത്മാക്കൾ ചെയ്ത മാരകപാപങ്ങൾ പ്രധാനമായും  ഭ്രൂണഹത്യ, സ്വവർഗഭോഗം, വെറുപ്പ്‌,  വിശുദ്ധരായ വ്യക്തികളോടോ പവിത്രമായ വസ്തുക്കളോടോ കാണിച്ചിട്ടുള്ള നിന്ദ, ക്ഷമിക്കാത്ത അവസ്ഥ ഇവയൊക്കെയായിരുന്നു.. അവർ മരിക്കുന്നതിനു മുൻപ് അനുതപിച്ചിരുന്നെങ്കിൽ നരകത്തിൽ പോകാതെ ശുദ്ധീകരണസ്ഥലത്തു പോകുമായിരുന്നു എന്ന് എന്റെ കാവൽമാലാഖ എന്നോടു പറഞ്ഞു. അവിടെ കാണുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പലരെയും എനിക്കവിടെ കാണാൻ കഴിഞ്ഞു!! സഭാനേതൃത്വത്തിലിരുന്ന ചിലർ, അവരുടെ തെറ്റായ പഠിപ്പിക്കലുകളും ദുർമാതൃകയും മൂലമാണ് നരകത്തിലെത്തിയത്.
                               
നരകം കാണിച്ചതിനു ശേഷം കാവൽമാലാഖ എന്നെ ശുദ്ധീകരണസ്ഥലത്തേക്ക് നയിച്ചു.  അവിടെയും ഏഴു തരത്തിലുള്ള പീഡനങ്ങളും കെടാത്ത അഗ്നിയും ഞാൻ കണ്ടു. എന്നാൽ, അവിടെയുള്ള ആത്മാക്കൾ തമ്മിൽ പോരടിക്കുന്നില്ല.. അവിടെയുള്ള ആത്മാക്കളുടെ ഏറ്റം വലിയ പീഡനം, അവർ ദൈവസന്നിധിയിൽ നിന്ന് അകന്നുനിൽക്കുന്നു എന്ന അവസ്ഥയാണ്.  ജീവിച്ചിരുന്നപ്പോൾ കൊടിയ പാപങ്ങൾ ചെയ്തവരെങ്കിലും മരണസമയത്ത് പശ്ചാത്തപിച്ച് ദൈവവുമായി അനുരഞ്ജനപ്പെട്ടതിനാൽ നരകത്തിൽ നിന്നു രക്ഷപ്പെടാൻ കഴിഞ്ഞ പല ആത്മാക്കളേയും ഞാൻ കണ്ടു. അവർ അവിടെ നിരവധി യാതനകൾ അനുഭവിക്കുന്നുവെങ്കിലും ഒരു ദിവസം ദൈവദർശനം ലഭിക്കുമെന്ന പ്രത്യാശയിൽ സമാധാനത്തോടെ എല്ലാം സഹിക്കുന്നു. 
                       ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ആശയവിനിമയം നടത്താൻ എനിക്ക് അനുവാദംനൽകപ്പെട്ടു. അവർക്കുവേണ്ടി പ്രാർഥിക്കണമെന്ന് എന്നോടവർ അപേക്ഷിച്ചു.. കൂടാതെ, ലോകത്തിലുള്ളവരോട് അവർക്കുവേണ്ടി പ്രാർഥിക്കുവാൻ പറയണമെന്നും പറഞ്ഞു.  അവർക്കുവേണ്ടി നാം പ്രാർഥിക്കുമ്പോൾ അവരുടെ സ്വർഗ്ഗപ്രവേശനം ത്വരിതപ്പെടുമെന്നും നമ്മുടെ പ്രാർഥനകൾക്ക് എന്നെന്നും അവർ നമ്മോട് നന്ദിയുള്ളവരായിരിക്കുമെന്നും നിത്യതയിലെത്തുമ്പോൾ അതിന് പ്രതിസമ്മാനം ദൈവത്തിൽ നിന്നു പ്രാപിച്ചുതരുന്നതാണെന്നും അവർ പറഞ്ഞു. 

പിന്നീട്, മാലാഖ എന്നെ കണ്ണഞ്ചിപ്പിക്കുന്ന ഒരു വെളുത്ത തുരങ്കത്തിലൂടെ കൊണ്ടുപോയി. ഈ സമയത്ത് ഞാനനുഭവിച സന്തോഷവും സമാധാനവും ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല! പെട്ടെന്ന് സ്വർഗം തുറന്നു...സ്വർഗീയ സംഗീതം കേൾക്കാൻ തുടങ്ങി... മാലാഖമാരെല്ലാം ദൈവത്തെ പടി സ്തുതിക്കുകയാണ് ... പരിശുദ്ധ കന്യകാമാതാവിനെയും വി. യൌസേപ്പുപിതാവിനെയും മറ്റനേകം വിശുദ്ധരേയും അവിടെ കണ്ടു. അവരെല്ലാം നക്ഷത്രങ്ങൾ പോലെ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു. തുടർന്ന് ഈശോ എന്റെ മുൻപിൽ നിൽക്കുന്നതായി  ഞാൻ കണ്ടു !!ഈശോ എന്നോടു പറഞ്ഞു: "നിന്നെ ഞാൻ ഭൂമിയിലേക്കു തിരിച്ചയയ്ക്കാനാഗ്രഹിക്കുന്നു. നിന്റെ ഈ രണ്ടാം ജന്മത്തിൽ നീ എന്റെ സമാധാനത്തിന്റെ ഉപകരണവും മനുഷ്യർക്കു സൗഖ്യവുമായിത്തീരും. ഒരു വിദേശ രാജ്യത്തു പോയി നീ വിദേശഭാഷ സംസാരിക്കും. എന്റെ കൃപ മൂലം ഇതെല്ലാം നിനക്കു സാധ്യമാകും.  അപ്പോൾ പരിശുദ്ധമാതാവ് എന്നോടു പറഞ്ഞു: "അവിടുന്ന് പറയുന്നതുപോലെ ചെയ്ക.  നിന്റെ ശുശ്രൂഷയിൽ ഞാൻ നിന്നെ സഹായിക്കും."
                            തുടർന്ന് എന്റെ കാവൽമാലാഖയോടൊപ്പം ഞാൻ ഭൂമിയിലേക്കു മടങ്ങി വന്നു.  

Father Jose 
email: frmaniyangathealingministry@hotmail.com

Website:http://frmaniyangathealingministry.com