ഈശോ ജനക്കൂട്ടത്തോട് സംസാരിക്കുന്നു.
"വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങൾക്കു സമാധാനം. ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങൾ എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്. അതായത് - അമ്മയുടെ ഉദരത്തിൽ നിന്നു ജനിച്ച്, ശ്വസിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്. മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാൻ പാകമായിത്തീരുന്ന അവസ്ഥയും... എന്നാൽ അതങ്ങനെയല്ല. ജീവനെന്നാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്. ഉണ്ടായിരിക്കുക എന്നത് ജീവനുമല്ല. ഈ തൂണുകൾക്ക്മേൽ പടരുന്നു കിടക്കുന്നു മുന്തിരിവള്ളി 'ഉണ്ട്'. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തിൽ കെട്ടിയിരിക്കുന്ന, കരയുന്ന ആടിൻ അസ്തിത്വമുണ്ട്. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. ഞാൻ പറയുന്ന ജീവന് , ശരീരത്തിൻ്റെ അസ്തിത്വത്തോടെ ആരംഭിക്കുന്നതല്ല; മാസത്തിൻ്റെ അന്ത്യത്തോടെ അവസാനിക്കുന്നു. ഞാൻ പരാമർശിക്കുന്ന ജീവന് അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു ശരീരത്തിൽ വസിക്കാൻ ദൈവം ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവൻ ആരംഭിക്കുന്നത്. ആ ജീവന് അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യൻ ആദ്യം ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല. ആദ്യം അവൻ്റെ രൂപം പ്രാപിക്കുന്നത് ഒരു മൃഗമായി. എന്നാൽ ശാരീരികമല്ലാത്ത ഭാഗം, അതായത് ആത്മാവ്, അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ അരൂപി വളരെ ശക്തിയുള്ളതാണ് ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കില്ല. സൃഷ്ടാവിൻ്റെ ചിന്തകനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിൻ്റെ ഛായയിലും ദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ പുത്രൻ; സ്വർഗ്ഗത്തിലെ ഭാവിപൗരൻ.
ഇതു സംഭവിക്കണമെങ്കിൽ ജീവൻ തുടരണം. മനുഷ്യനല്ലാതായിക്കഴിയുമ്പോഴും, അതായത് മരിച്ചു കുഴിഞ്ഞാലും മനുഷ്യൻ്റെ ഛായയിൽ അവന് ആയിരിക്കുവാൻ കഴിയും. അതുകൊണ്ടാണ് ഞാൻ പറയുന്നത് ജീവിതം ആരംഭിക്കുന്നത് മാസത്തിൻ്റെ ആരംഭത്തിലല്ല; അതവസാനിക്കുന്നത് മാസത്തിൻ്റെ അവസാനത്തിലുമല്ല എന്ന്. ജനിക്കുന്നതിനു മുമ്പ് ജീവിതം ആരംഭിക്കുന്നു; ജീവിതം ഒരിക്കലും അവസാനിക്കുന്നില്ല. കാരണം, ആത്മാവ് മരിക്കയില്ല. അതായത് ഇല്ലായ്മയായിത്തീരുന്നില്ല. പാപം വഴി അതിൻ്റെ ലക്ഷ്യത്തിന് അത് മരിച്ചതായിത്തീരുന്നു. ലക്ഷ്യം സ്വർഗ്ഗമാണ്. കൃപാവരത്തിനു മരിക്കാൻ കഴിയുമ്പോൾ അതിൻ്റെ സൗഭാഗ്യകരമായ ലക്ഷ്യത്തിന് മരിച്ചതായിത്തീരുന്നു. എന്നാൽ ശിക്ഷയ്ക്കായി അത് ജീവിതം തുടരുന്നു. നിത്യതയോളം തുടരുന്നു. എന്നാൽ ആത്മീയജീവന് ഭദ്രമായി സംരക്ഷിക്കപ്പെടുന്നു നിത്യതയിലേക്ക് സൃഷ്ടാവിനെപ്പോലെ ആനന്ദത്തോടെ ചെന്നുചേരുന്നു. "വചനത്തിനായി നോക്കിയിരിക്കുന്ന നിങ്ങൾക്കു സമാധാനം. ജീവനെക്കുറിച്ചും മരണത്തെക്കുറിച്ചും പരിഗണിക്കുമ്പോഴും ഈ രണ്ടു പദങ്ങൾ എന്നു വിളിക്കുന്നത് ഒരു കാലഘട്ടത്തെയാണ്. അതായത് - അമ്മയുടെ ഉദരത്തിൽ നിന്നു ജനിച്ച്, ശ്വസിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ചുതുടങ്ങി, ചലിക്കുവാനും പ്രവർത്തിക്കുവാനും ചിന്തിക്കുവാനും തുടങ്ങി, അങ്ങനെ പോകുന്ന ഒരു കാലഘട്ടത്തെയാണ്. മരണം എന്നു വിളിക്കുന്നതാകട്ടെ, ശ്വാസോച്ഛാസം നിന്നുപോയി, ഭക്ഷണം കഴിക്കാതെയായി, ചലനവും ചിന്തയും പ്രവൃത്തിയുമെല്ലാം നിന്നുപോയി, തണുത്ത് ശവകുടീരത്തിലേക്ക് പോകാൻ പാകമായിത്തീരുന്ന അവസ്ഥയും... എന്നാൽ അതങ്ങനെയല്ല. ജീവനെന്നാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. ജീവനു യോജിച്ച പ്രവൃത്തികളെന്താണെന്നു ചൂണ്ടിക്കാട്ടുവാനും ആഗ്രഹിക്കുന്നു. ഉണ്ടായിരിക്കുക എന്നതല്ല ജീവന്. ഉണ്ടായിരിക്കുക എന്നത് ജീവനുമല്ല. ഈ തൂണുകൾക്ക്മേൽ പടരുന്നു കിടക്കുന്നു മുന്തിരിവള്ളി 'ഉണ്ട്'. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. അതുപോലെ, അവിടെ അകലെയുള്ള മരത്തിൽ കെട്ടിയിരിക്കുന്ന, കരയുന്ന ആടിൻ അസ്തിത്വമുണ്ട്. എന്നാൽ അതിന് ഞാൻ പറയുന്ന ജീവനില്ല. ഞാൻ പറയുന്ന ജീവന് , ശരീരത്തിൻ്റെ അസ്തിത്വത്തോടെ ആരംഭിക്കുന്നതല്ല; മാസത്തിൻ്റെ അന്ത്യത്തോടെ അവസാനിക്കുന്നു. ഞാൻ പരാമർശിക്കുന്ന ജീവന് അമ്മയുടെ ഉദരത്തിലല്ല ആരംഭിക്കുന്നത്; ഒരു ശരീരത്തിൽ വസിക്കാൻ ദൈവം ഒരാത്മാവിനെ സൃഷ്ടിക്കുമ്പോഴാണ് ആ ജീവൻ ആരംഭിക്കുന്നത്. ആ ജീവന് അവസാനിക്കുന്നത് പാപം അതിനെ കൊല്ലുമ്പോഴാണ്.
മനുഷ്യൻ ആദ്യം ഒരു വിത്താണ്. വളരുന്ന ഒരു വിത്ത്; മാംസളമായ ഒരു വിത്ത്. ധാന്യങ്ങളുടേയും പഴങ്ങളുടേയും വിത്തു പോലെയല്ല. ആദ്യം അവൻ്റെ രൂപം പ്രാപിക്കുന്നത് ഒരു മൃഗമായി. എന്നാൽ ശാരീരികമല്ലാത്ത ഭാഗം, അതായത് ആത്മാവ്, അതിലേക്കു നിവേശിക്കപ്പെടുന്നു. ഈ അരൂപി വളരെ ശക്തിയുള്ളതാണ് ആത്മീയജീവനാണ്. ഈ നിവേശനം കഴിയുമ്പോൾ ഭ്രൂണം ചലനമുള്ള ഒരു ചങ്കു മാത്രമായിരിക്കില്ല. സൃഷ്ടാവിൻ്റെ ചിന്തകനുസൃതമായി അതു ജീവിക്കുന്നു; അത് മനുഷ്യനായിത്തീരുന്നു. ദൈവത്തിൻ്റെ ഛായയിലും ദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവത്തിൻ്റെ പുത്രൻ; സ്വർഗ്ഗത്തിലെ ഭാവിപൗരൻ.
മഞ്ഞുവീണ് ഇലകൊഴിഞ്ഞ് നഗ്നമായി മരവിച്ചു നിൽക്കുന്ന ഒരു വനത്തേക്കാൾ കഷ്ടമാണ് മൃതമായ ഒരാത്മാവിൻ്റെ സ്ഥിതി. എന്നാൽ എളിമ, സന്മനസ്സ്, പ്രായശ്ചിത്തം, ഇവ നിങ്ങളിൽ തറഞ്ഞുകയറിയിട്ടുണ്ടെങ്കിൽ ജീവന് നിങ്ങളിലേക്ക് തിരിയേണ്ടിവരും. വസന്തകാലത്തിലെ വനം പോലെയായിത്തീരും അത്. ദൈവത്തിനായി നിങ്ങൾ പുഷ്പിക്കും. നിത്യം നിലനിൽക്കുന്ന ജീവൻ്റെ ഫലങ്ങൾ നിങ്ങളിലുളവാകും.അത് അവസാനമില്ലാതെ നൂറ്റാണ്ടുകളും നൂറ്റാണ്ടുകളും പിന്നിടും.
ജീവനിലേക്കു വരൂ.. ഉണ്ടെന്ന അവസ്ഥയിൽ മാത്രമായിരിക്കാതെ, ജീവിക്കാൻ ആരംഭിക്കൂ. അപ്പോൾ മരണം അവസാനമായില്ല. പ്രത്യുത, ആരംഭമായിരിക്കും. ഒരിക്കലും അവസാനിക്കാത്ത സമാധാനവും അളക്കാനാവാത്ത സന്തോഷവും നിറഞ്ഞ ഒരു ദിവസത്തിൻ്റെ തുടക്കമായിരിക്കുമത്. ആവശ്യമുള്ളവർക്കെല്ലാം സത്യദൈവത്തിൻ്റെ നാമത്തിൽ ഈ ജീവിതം ഞാൻ വാഗ്ദാനം ചെയ്യുന്നു. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിക്കുവാൻ അവർ ജഡികാശങ്ങളും ദുർമോഹങ്ങളും പാദത്തിനടിയിലാക്കി ഞെരിച്ചു കളയണം.
സമാധാനത്തിൽ പോവുക. കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ."
(ദൈവമനുഷ്യൻറെ സ്നേഹഗീതയിൽ നിന്ന്)