ജാലകം നിത്യജീവൻ: March 2013

nithyajeevan

nithyajeevan

Thursday, March 28, 2013

നിങ്ങളുടെ പെസഹാ

1989 മാർച്ച് 23  പെസഹാ വ്യാഴാഴ്ചദിനത്തിൽ,  പരിശുദ്ധ അമ്മ  MMP (Marian Movement for Priests) സ്ഥാപകനായ ഫാദർ സ്റ്റെഫാനോ ഗോബി വഴി വൈദികർക്കു നൽകിയ സന്ദേശം:
                 

             എന്റെ വത്സലസുതരേ,  ഇന്നേദിവസം നിങ്ങളുടെ പെസഹാ ആകുന്നു. ജറുസലേമിലെ പ്രാർത്ഥനായോഗത്തിൽ നടത്തിയ അന്തിമ അത്താഴവിരുന്നിന്റെയും പൗരോഹിത്യസ്ഥാപനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിവസമാണിന്ന്. ഇതു നിങ്ങളുടെ തിരുനാളാണ്.  തന്റെ അത്യുന്നതവും സനാതനവുമായ പൗരോഹിത്യവുമായി വ്യക്തിഗതമായി നിങ്ങളെ ബന്ധപ്പെടുത്തിയ, നിങ്ങളുടെ സഹോദരനായ യേശുവുമായി ഗാഢമായ ഐക്യത്തിൽ ജീവിക്കുക. അവിടുത്തെപ്രതി സ്നേഹത്തിൽ ജീവിക്കുവിൻ. അവിടുത്തെ പുരോഹിതന്മാരും മക്കളുമായ നിങ്ങൾ വഴി യേശു ഓരോ ദിവസവും നമ്മുടെയിടയിൽ വരുന്നു.
              ഇന്ന് പരിശുദ്ധ കുർബാന, തിരുപ്പട്ടം എന്നീ കൂദാശകളുടെ സ്ഥാപന ദിവസമാണെന്ന കാര്യം ഓർക്കുക. ദൈവത്തിന്റെ കാരുണ്യത്തിന്റെ പദ്ധതിയിൽ പന്ത്രണ്ട് അപ്പസ്തോലന്മാരോടൊപ്പം പ്രിയമക്കളെ, നിങ്ങളും സന്നിഹിതരായിരുന്നു. വൈദികരുടെ ഏറ്റവും വലിയ ദിവസമാകുന്നു ഇന്ന്. നിങ്ങൾ വൈദികപട്ടം സ്വീകരിച്ച ദിനത്തിൽ എടുത്ത വാഗ്ദാനം പുതുക്കുവാൻ നിങ്ങളുടെ അധികാരിയായ മെത്രാനു ചുറ്റും കൂടിയിരിക്കയാണ്.  നിങ്ങളുടെ വിശ്വസ്തയുടെ വാഗ്ദാനം പുതുക്കുവാൻ ഞാൻ നിങ്ങളെ എല്ലാവരേയും ഇന്നു ക്ഷണിക്കുകയാണ്. 
              ഞാൻ വൈദികരുടെ മാതാവാണ്. നിങ്ങളുടെ പൗരോഹിത്യത്തിന്റെ സ്നേഹരഹസ്യം മുഴുവനായി മനസ്സിലാക്കുന്നതിനായി ഞാനിതാ നിങ്ങളെ നയിക്കുന്നു. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ, പ്രത്യേകിച്ച് ബ്രഹ്മചര്യം,  വിശ്വസ്തയോടെ പാലിക്കാൻ നിങ്ങളുടെ സഹായത്തിനെത്തുകയും ആ വലിയ ദാനം നിങ്ങൾക്കു നൽകിയ എന്റെ തിരുക്കുമാരൻ ഈശോയോടുള്ള പ്രതിനന്ദി കാട്ടുന്നതിനായി നിങ്ങൾ നടക്കേണ്ടുന്ന വഴികൾ ഞാൻ കാണിച്ചുതരികയും ചെയ്യുന്നതാണ്.
                നിങ്ങൾ കണ്ടിട്ടുള്ളതാണല്ലോ, കൊച്ചുകുഞ്ഞുങ്ങൾ അവരുടെ മാതാവിനാൽ നയിക്കപ്പെടാൻ അനുവദിക്കുന്നതും  അവളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതും, എല്ലാം അവളിൽ നിന്നുതന്നെ പ്രതീക്ഷിക്കുന്നതും..  നിങ്ങളും അപ്രകാരം എല്ലാം എന്നോടൊത്ത്  ചെയ്യാൻ ശീലിക്കുക. നിങ്ങൾ എഴുന്നേൽക്കുമ്പോൾ, പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ, സമയാസമയങ്ങളിൽ കാനോനനമസ്കാരം ചൊല്ലുമ്പോൾ,  പ്രേഷിതപ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ, എല്ലാം എന്നോടൊത്ത്  ചെയ്യുക.
                             നിങ്ങൾ പള്ളി മോടിയാക്കുമ്പോഴും എന്തെങ്കിലും നൂതനകൃത്യം   ചെയ്യാൻ  ആഗ്രഹിക്കുമ്പോഴും  അത്   എന്നോടുള്ള നിങ്ങളുടെ   പുത്രസഹജമായ   ആത്മവിശ്വാസ   അരൂപിയിലും നിരന്തരമായ        ആശ്രയബോധത്തോടും     കൂടെ       ചെയ്യുക. അപ്പോൾ   ഒന്നും  നിങ്ങളുടെ   ഹൃദയസമാധാനത്തിനു   ഭംഗം വരുത്തുകയില്ല.        എന്റെ    ശത്രുവായവൻ        നിങ്ങളെ സമീപിക്കുമ്പോൾ,     ഭേദിക്കാനാവാത്ത  പടച്ചട്ടയാൽ നിങ്ങൾ  ആവരണം   ചെയ്യപ്പെട്ടിരിക്കുന്നതും മാറ്റപ്പെടാനാവാത്ത ഒരു സമാധാനത്തിൽ മുഴുകിയിരിക്കുന്നതുമായി കാണുന്നതാണ്."

Tuesday, March 26, 2013

ദിവ്യകാരുണ്യത്തിന്റെ മാതാവ്

പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി വൈദികർക്കു നൽകിയ സന്ദേശം : 
                     
             "എന്റെ വത്സലമക്കളേ, എന്റെ പുത്രനോട് നിങ്ങൾ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾക്ക് നിങ്ങൾക്കെല്ലാം വളരെ നന്ദി. അവിടുന്ന് നിങ്ങളെ നോക്കി ആഹ്ളാദത്തോടുകൂടി പുഞ്ചിരിക്കുകയും ആർദ്രചിത്തനായി നിങ്ങളെ  വീക്ഷിക്കുകയും ചെയ്യുന്നു.
                 പരിശുദ്ധ  ദിവ്യകാരുണ്യത്തിന്റെ  മാതാവാണു ഞാൻ. മനുഷ്യാവതാരസമയത്ത് ഞാൻ പ്രത്യുത്തരിച്ച 'അതെ' എന്ന വാക്കിലൂടെയാണ് ഞാൻ അപ്രകാരമായിത്തീർന്നത്. ഞാൻ ദൈവമാതാവാണ്; കാരണം, എന്റെ പുത്രൻ യേശു സത്യമായും ദൈവപുത്രനാണ്.     പിതാവിന്റെ   വചനം   എന്റെ ഉദരത്തിലാകുവാൻ ഞാൻ വഴിയൊരുക്കി. അങ്ങനെ പരിശുദ്ധ  ത്രിത്വത്തിലെ രണ്ടാമനും നിത്യനായ പിതാവിന്റെ പുത്രനുമായ യേശു നിങ്ങളുടെ സഹോദരനായി.
                                                  മനുഷ്യപ്രകൃതി സ്വീകരിച്ചതിലൂടെ   വീണ്ടെടുപ്പിന്റെ   പദ്ധതി  നിറവേറ്റാൻ ക്രിസ്തുവിനു സാധിച്ചു. തിരുവവതാരത്തിന്റെ മാതാവായതു പോലെ     വീണ്ടെടുപ്പിന്റെ  കൂടെ         മാതാവാണു       ഞാൻ.    
                          മനുഷ്യാവതാരത്തിന്റെ           പ്രഥമനിമിഷം  തുടങ്ങി                വീണ്ടെടുപ്പാരംഭിക്കുകയും                                       മാനുഷിക വ്യക്തിത്വത്തിനുടമയായിരുന്നതിനാൽ കുരിശുമരണത്തിന്റെ അവസാന നിമിഷം വരെ അതു നീളുകയും ചെയ്തു. പക്ഷേ, ദൈവമെന്ന നിലയിൽ സാധിക്കാത്തത് - സഹിക്കുവാനും കഷ്ടതകളനുഭവിക്കുവാനും മരിക്കുവാനും സ്വപിതാവിനു തന്നെത്തന്നെ ഒരു പരിഹാരബലിയായി അർപ്പിക്കുവാനും - മനുഷ്യാവതാരത്തിലൂടെ അവിടുത്തേക്കു സാധിച്ചു.
                 സ്നേഹിക്കുകയും അദ്ധ്വാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന യേശുവിനെ നിങ്ങൾ  ശ്രദ്ധിക്കൂ..  നിത്യപുരോഹിതനായ  ക്രിസ്തുവിന്റെ അമ്മ കൂടിയാണു ഞാനെന്നുള്ള അവബോധം നിങ്ങളിൽ ഉണർത്തുവാനായിരുന്നു മനുഷ്യാവതാരം മുതൽ കുരിശുമരണം വരെ അവിടുന്നു നടത്തിയ നിരന്തരമായ വൈദികവൃത്തി.
                 അതുകൊണ്ട് പരിശുദ്ധ  ദിവ്യകാരുണ്യത്തിന്റെ  യഥാർത്ഥ മാതാവു കൂടിയാണു ഞാൻ.  അൾത്താരയിൽ സംഭവിക്കുന്ന രഹസ്യാത്മകമായ ഈ യാഥാർത്ഥ്യത്തിനായി, വീണ്ടും ഒരിക്കൽക്കൂടി അവനെ ജനിപ്പിക്കുവാൻ എനിക്കാവില്ല.  ഈ ദൗത്യം എന്റെ വത്സലമക്കളേ, നിങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.  നിങ്ങളുടെ ഈ പ്രവൃത്തിയും അമ്മയ്ക്കടുത്ത എന്റെ കടമയോടു സദൃശമാണ്. കാരണം, ബലിയർപ്പണ സമയത്ത് കൂദാശാവചനങ്ങൾ ഉച്ചരിക്കുന്നതിലൂടെ  നിങ്ങളും എന്റെ പുത്രനു ജന്മം നൽകുകയാണ്.. നിങ്ങളുടെ പൗരോഹിത്യ കർമ്മത്തിലൂടെ കൂദാശാവചനങ്ങൾ ഉച്ചരിക്കുന്ന ആ നിമിഷം  മുതൽ യേശു അവിടെ സന്നിഹിതനാണ്. നിങ്ങളുടെ മാനുഷികമായ 'അതെ'യിലൂടെ പരിശുദ്ധാത്മാവിന്റെ ശക്തിയേറിയ പ്രവർത്തനം വഴിയായി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ മാംസരക്തങ്ങളായി രൂപാന്തരപ്പെടുന്നു. അങ്ങനെ നിങ്ങൾക്കിടയിൽ യഥാർത്ഥമായും അവൻ വസിക്കുന്നതിന് ഈ പ്രവൃത്തിയിലൂടെ നിങ്ങൾ  കാരണഭൂതരാകുന്നു...

             ഒരമ്മയെന്ന നിലയിൽ  പുത്രനു സമീപെ എപ്പോഴും ഞാനുണ്ട്. യേശു സന്നിഹിതനായിരിക്കുന്ന എല്ലാ സക്രാരികൾക്കും സമീപെ എന്നെയും നിങ്ങൾക്കു കാണാൻ കഴിയും..."

Tuesday, March 19, 2013

വി.യൗസേപ്പിന്റെ തിരുനാൾ

               മാർച്ച് 19 - ഇന്ന് വി.യൗസേപ്പുപിതാവിന്റെ തിരുനാൾ
                     
                      വേദപാരംഗതയായ വി.അമ്മത്രേസ്യ വി.യൗസേപ്പിന്റെ മഹാഭക്തയായിരുന്നു. തന്റെ സ്വയംകൃതചരിതത്തിൽ വിശുദ്ധ എഴുതുന്നു:
                         
                   "യൗവനയുക്തയായ ഞാൻ പക്ഷവാതം പിടിപെട്ടു കിടക്കയാണെന്നും ഭൗമിക ഭിഷഗ്വരന്മാർക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ലെന്നും എനിക്കു മനസ്സിലായപ്പോൾ സ്വർഗ്ഗീയ ഭിഷഗ്വരന്മാരിൽ നിന്നും സൗഖ്യം തേടാൻ ഞാനാഗ്രഹിച്ചു.  സന്തോഷത്തോടെയാണു രോഗത്തിന്റെ കെടുതികൾ ഞാൻ സ്വീകരിച്ചതെങ്കിലും സൗഖ്യം പ്രാപിക്കാൻ ഞാനാഗ്രഹിച്ചിരുന്നു. ആരോഗ്യം പ്രാപിക്കുകയാണെങ്കിൽ ദൈവത്തെ മെച്ചമായി സേവിക്കാമെന്നു ഞാൻ വിചാരിച്ചു. ഇതാണു നമുക്കു പറ്റുന്ന അമളി;  ദൈവത്തിന്റെ കരങ്ങളിൽ നാം നമ്മെ പൂർണ്ണമായി സമർപ്പിക്കയില്ല. നമുക്കു  നല്ലതെന്താണെന്ന് അവിടുത്തേക്കാണല്ലോ ഏറ്റവും നന്നായി അറിയുന്നത്.
                     എനിക്കുവേണ്ടി ദിവ്യബലികളും അംഗീകൃതമായ മറ്റു പ്രാർത്ഥനകളും നടത്താൻ ഞാൻ ഏർപ്പാടു ചെയ്തു. ഭാഗ്യപ്പെട്ട മാർ യൗസേപ്പിനെ എന്റെ മദ്ധ്യസ്ഥനും നാഥനുമായി ഞാൻ തെരഞ്ഞെടുക്കുകയും എന്നെ അദ്ദേഹത്തിന് ഏൽപ്പിക്കുകയും ചെയ്തു. ഈ ദുരദൃഷ്ടത്തിൽ നിന്നും ഇതിനേക്കാൾ പ്രാധാന്യമേറിയതും എന്റെ ആത്മരക്ഷയേയും സൽപ്പേരിനേയും സംബന്ധിക്കുന്നതുമായ മറ്റു സങ്കടങ്ങളിൽ നിന്നും ഈ പിതാവ് എന്നെ രക്ഷിച്ചു. ഞാൻ ചോദിച്ചതിനേക്കാൾ കൂടുതൽ അനുഗ്രഹങ്ങൾ അദ്ദേഹം എനിക്കു തന്നു. ഞാൻ അദ്ദേഹത്തോടു ചോദിച്ചിട്ടുള്ള യാതൊന്നും കിട്ടാതിരുന്നതായി ഇന്നും എനിക്കോർമ്മയില്ല. ശാരീരികവും ആത്മീയവുമായ ഏതെല്ലാം വിപത്തുകളിൽ നിന്നാണ്  ആ ഭാഗ്യപ്പെട്ട വിശുദ്ധൻ എന്നെ രക്ഷിച്ചിട്ടുള്ളത്?  ഇതും അദ്ദേഹം വഴി എനിക്കു  ലഭിച്ചിട്ടുള്ള മറ്റനുഗ്രഹങ്ങളും ഓർക്കുമ്പോൾ ഞാൻ ആശ്ചര്യഭരിതയായിപ്പോകുന്നു.  മറ്റു വിശുദ്ധന്മാർക്ക് ചില ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനുള്ള അനുഗ്രഹമാണു നൽകിയിരിക്കുന്നത്. ഈ വിശുദ്ധനാകട്ടെ, നമ്മുടെ എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കാനുള്ള അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു. അങ്ങനെ ഭൂമിയിൽ അവിടുന്ന് അദ്ദേഹത്തിനു കീഴ്പ്പെട്ടിരുന്നുവെന്നത് വ്യക്തമാക്കുന്നു. അദ്ദേഹം അവിടുത്തേ വളർത്തുപിതാവായിരുന്നുവല്ലോ. പിതാവ് എന്നു വിളിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന് ആജ്ഞാപിക്കാം. സ്വർഗ്ഗത്തിലും അദ്ദേഹം ചോദിക്കുന്നതെല്ലാം അവിടുന്ന് ചെയ്തുകൊടുക്കുന്നു. ഈ സത്യം മനസ്സിലാക്കി അദ്ദേഹത്തോടുള്ള ഭക്തി പ്രദർശിപ്പിക്കുന്നവർ ഇന്നു വളരെയേറെയുണ്ട്.
                               പ്രാർത്ഥിക്കുന്നവർക്ക് വി.യൗസേപ്പിനോട് പ്രത്യേക സ്നേഹമുണ്ടായിരിക്കേണ്ടതാണ്. ഉണ്ണീശോയോടുകൂടെ മാലാഖമാരുടെ രാജ്ഞി പീഡകളനുഭവിച്ചിരുന്ന സമയത്ത് യൗസേപ്പുപിതാവ് അവർക്കു ചെയ്ത സേവനങ്ങളെപ്രതി അദ്ദേഹത്തിനു കൃതജ്ഞത പ്രദർശിപ്പിക്കാതെ ദൈവജനനിയെപ്പറ്റി ചിന്തിക്കുവാൻ എങ്ങനെ കഴിയുമെന്ന് എനിക്കറിഞ്ഞുകൂടാ. എങ്ങനെ പ്രാർത്ഥിക്കണമെന്നു പഠിപ്പിക്കുവാൻ ഗുരുവിനെ ലഭിച്ചിട്ടില്ലാത്തവർ ഈ മഹാവിശുദ്ധനെ ഗുരുവായി സ്വീകരിക്കട്ടെ; എങ്കിൽ അവർക്കു വഴി തെറ്റിപ്പോകയില്ല."

Monday, March 18, 2013

പുണ്യവാനായ യൗസേപ്പ്


         പുണ്യവാനായ യൗസേപ്പിന്
             എണ്ണമില്ലാ ഗുണങ്ങൾ; ദിവ്യ -
         ഉണ്ണിയെ കൈകളിൽ വച്ചുകൊണ്ടീടുക
               ഗണ്യമാം പുണ്യമല്ലോ..
 
തെല്ലുനേരങ്ങളല്ല എത്രയോ
   കൊല്ലങ്ങളോളമങ്ങ്
തിരുവല്ലഭനെ നിജ കൈകളിൽ വച്ചതു
                  ചില്ലറ ഭാഗ്യമാണോ...             
            
ശത്രുക്കളെ ഭയന്നു് ദിവ്യനാം
    പുത്രനെ രക്ഷിക്കുവാൻ 
            നിനക്കെത്രയോ സങ്കടം സംഭവിച്ചു അവ
        അത്രയും നീ സഹിച്ചു..
          
            വേല ചെയ്തു ലഭിച്ച അൽപ്പമാം
              കൂലി കൊണ്ടല്ലയോ നീ
            ദിവ്യബാലനേയും മറിയത്തിനെയും പരി-
              പാലനം ചെയ്തു പോന്നു...

                അപ്പനെന്നു വിളിക്കാനങ്ങ്
                      എപ്പോഴും  രക്ഷകൻ താൻ..
                          നിനക്കിപ്പദം കിട്ടിയല്ലോ പിതാവേ
                     ഇതിന്നപ്പുറമെന്തു വേണ്ടൂ...

                ഇത്തരം ഭാഗ്യമേറ്റ,  മർത്ത്യരി-
                 ലുത്തമനായ താതാ
                 മമ ചിത്തമെല്ലാം തെളിഞ്ഞു
ത്തമയാകുവാൻ
                 സത്വരം കാത്തിടണേ..

Sunday, March 17, 2013

സ്നേഹത്തിന്റെ ആഘോഷങ്ങൾ

ഈശോ പറയുന്നു:  "ശരിയായ പശ്ചാത്താപത്തോടുകൂടെ  നിന്റെ ഉപേക്ഷകളെക്കുറിച്ച്   നീ  എന്നോടു പറയുമ്പോൾ എപ്പോഴും ഞാൻ ക്ഷമിക്കും.   ശകാരിക്കാൻ   വേണ്ടി, പരാജയങ്ങളും തെറ്റുകളും മാത്രം അന്വേഷിച്ചു നടക്കുന്ന ഒരുവനല്ല ഞാൻ.   ഞാൻ  മുഴുവനും  നന്മ  തന്നെയാണ്.   എത്രയെളുപ്പത്തിലാണ് കൊച്ചുകുഞ്ഞുങ്ങൾ  എന്റെയടുത്തു  വരുന്നതെന്നു  കാണുക. നിന്റെ ഹൃദയം ശിശുതുല്യമാക്കിക്കൊണ്ട്  എന്റെയടുക്കൽ വരിക.  എന്റെ സ്നേഹത്തെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നിന്നെത്തന്നെ പൂർണ്ണമായി ആ സ്നേഹത്തിനു സമർപ്പിക്കുക.  പുഷ്പങ്ങളാലും തിരികളാലും ഒരുവൻ അൾത്താര എങ്ങനെ   അലങ്കരിക്കുന്നുവെന്ന്   നിനക്കറിയാം...  എന്റെ സ്നേഹത്തിന് ഒരു അൾത്താര തീർക്കുക. ഇങ്ങനെ പറയുക; 'എന്റെ വലിയ സ്നേഹിതാ, ഇതാ ഒരു ത്യാഗം, ഒരു മൗനം, അവിടുത്തെ    സ്നേഹത്തെപ്രതി   ഒരു   പുഞ്ചിരി....'    നീ ചെയ്യുന്നതെല്ലാം സ്നേഹത്തിന്റെ ആഘോഷങ്ങളാകട്ടെ!  നിസ്സംഗരായി എന്നെ കടന്നുപോകുന്നവർക്കു പകരം എനിക്ക് ആശ്വാസമായിരിക്കും അത്. സ്നേഹത്തിനു മാത്രമേ സ്നേഹത്തെ ആശ്വസിപ്പിക്കാൻ കഴിയൂ..."

(From 'He and I' by Gabrielle Bossis)

Friday, March 8, 2013

രക്ഷാകരസഹനം

      ഈശോ പറയുന്നു:
                                                ഈ ഭൂമിയിലെ എല്ലാറ്റിനും സൂര്യകിരണങ്ങൾ എത്ര ആവശ്യമാണെന്നു നോക്കൂ..  മനുഷ്യർക്ക് ജീവൻ നൽകുന്ന സൂര്യനും അവരുടെ ദിവസത്തെ പ്രകാശിപ്പിക്കുന്നവനും അവരുടെ അസ്തിത്വത്തിന്റെ ഏകലക്ഷ്യവും   ദൈവമാണെന്ന് മനുഷ്യൻ  എന്നെങ്കിലും മനസ്സിലാക്കുമോ?         "കർത്താവേ, നിസ്സാര കാര്യങ്ങളെക്കുറിച്ചുള്ള ആകുലതയിൽ നിന്ന് എന്നെ വിമോചിപ്പിക്കേണമേ" എന്ന പ്രാർത്ഥന മനസ്സിൽ സൂക്ഷിക്കുക.  ദൈമവമല്ലാത്ത എല്ലാം അപ്രധാനമാണ്.   അവിടുത്തെ ജീവൻ നിന്നിലുണ്ട്.   അതു വർദ്ധിപ്പിക്കാൻ നീ ഓരോ ദിവസവും ശ്രമിക്കണം.   വരാനിരിക്കുന്ന ജീവിതത്തിൽ നീ  നിന്നോടുതന്നെ ചോദിക്കും  "അവിടുത്തെ   സ്നേഹിക്കാതെ ഒരു നിമിഷമെങ്കിലും കഴിയാൻ എനിക്കെങ്ങനെ സാധിച്ചു?"
               നിനക്കു യോഗ്യത ലഭിക്കാൻ വേണ്ടി നീ എന്നെ അന്ധകാരത്തിൽ തിരയണമെന്നും അരണ്ട വെളിച്ചത്തിൽ എന്നെ വീണ്ടും കണ്ടെത്തണമെന്നും ഞാനാഗ്രഹിക്കുന്നു. വിവരിക്കാനാവാത്ത പ്രകാശം പിന്നീടായിരിക്കും. എന്റെ ദൈവികത, മാനുഷികതയെ വിട്ടകന്നു പോയെന്നു തോന്നിപ്പോയ സമയത്ത് അന്ധകാരത്തിന്റെ മണിക്കൂറുകളിലൂടെ കടന്നു പോയില്ലേ? നിങ്ങളുടെ എല്ലാ ബലഹീനതകളും ഏറ്റെടുത്തുകൊണ്ട് ഞാൻ എന്തുമാത്രം നിങ്ങളോടു സദൃശനായി? എന്റെ പാവപ്പെട്ട കുഞ്ഞുങ്ങളേ, ഞാൻ മനുഷ്യരുടെയിടയിൽ തീർച്ചയായും ഒരു മനുഷ്യനായിരുന്നു.. എന്റെ പീഢാനുഭവത്തിനു മുമ്പും സഹനമെന്തെന്നു ഞാനറിഞ്ഞിരുന്നു... എന്റെ കുഞ്ഞുങ്ങളേ, നിങ്ങളോടുള്ള സ്നേഹത്തെപ്രതി ഞാനതിനെ സ്നേഹിച്ചു. എന്നോടുള്ള സ്നേഹത്തെപ്രതി അതിനെ സ്നേഹിക്കുക. നിങ്ങളുടെതന്നെ മഹത്വത്തിനും മറ്റുള്ളവരുടെ രൂപാന്തരീകരണത്തിനും വേണ്ടി ഞാനവയെ മാറ്റും; കാരണം, എല്ലാം നിങ്ങൾ സ്വർഗ്ഗത്തിൽ വീണ്ടും കണ്ടെത്തും. "സഹനമില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല കർത്താവേ,"  എന്നു പറയാൻ തക്കവിധം സഹനം എന്നിലേക്ക് എത്രമാത്രം അടുപ്പിക്കുമെന്ന് വളരെ ആഴത്തിൽ അനുഭവിച്ചറിഞ്ഞ ആളുകളുണ്ട്.  ഞാൻ നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു. സഹിക്കുന്ന എന്റെ മക്കളെ വളരെ പ്രത്യേകമായ ഒരു സ്നേഹത്തോടെയാണ് ഞാൻ നോക്കുന്നത്. എന്റെ നോട്ടം ഒരമ്മയുടേതെന്നതിനേക്കാൾ ഹൃദയാർദ്രവും വാത്സല്യം നിറഞ്ഞതുമാണ്. തീർച്ചയായും ഞാനല്ലേ ഒരമ്മയുടെ ഹൃദയം നിർമ്മിച്ചത്?
                             നിങ്ങളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ നേരെ തിരിക്കുക.  എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നിങ്ങളുടെ വേദനകൾ എന്നോടു പറയുക. എന്നിൽനിന്ന് നിങ്ങൾ വളരെ വളരെ ദൂരത്താണെന്നു ചിന്തിച്ചാലും നിങ്ങൾ എന്റെ ഹൃദയത്തിൽത്തന്നെയുണ്ട്. ഓരോ ദിവസവും നിങ്ങളുടെ ഉള്ളിൽ എന്നെ കണ്ടെത്താൻ ശ്രമിക്കുക. അവിടെ, തീരെ കൊച്ചുകുഞ്ഞുങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട അമ്മയോടോ അപ്പച്ചനോടോ പെരുമാറുന്നതുപോലെ നിങ്ങളുടെ ഹൃദയാർദ്രഭാവങ്ങൾ എനിക്കു പകർന്നുതരിക. ഇങ്ങനെയൊരു സ്വഭാവം ആർജിച്ചെടുത്താൽ നിങ്ങൾക്ക് എന്തു സന്തോഷമായിരിക്കും!  ജീവിതം എത്ര മാധുര്യം നിറഞ്ഞതാകും!

              മനുഷ്യ്യപ്രകൃതി അതിനാൽത്തന്നെ സഹനത്തെ ഇഷ്ടപ്പെടുന്നില്ല എന്നു നീ ഉറപ്പായി അറിഞ്ഞുകൊള്ളുക. എന്റെ മനുഷ്യ്യപ്രകൃതിയും സഹനത്തെ  സ്നേഹിച്ചില്ല. എന്നാൽ അതിസ്വാഭാവികഭാവം സഹനത്തെ  ദൈവത്തെ സേവിക്കുന്നതിനുള്ള ഒരുപകരണമായി ഉപയോഗിക്കുന്നു. ഒന്നുകിൽ അവിടുത്തെ ലക്ഷ്യങ്ങൾക്കായി - അതാണ് ഏറ്റവും പരിപൂർണ്ണമായത് - അല്ലെങ്കിൽ പിതാവിന്റെ തിരുഹിതം നിങ്ങൾക്കു തരാനുദ്ദേശിക്കുന്ന കൃപാവരങ്ങൾ ലഭിക്കുന്നതിനായി..
 

(From 'He and I' by Gabrielle Bossis)

Saturday, March 2, 2013

പീഢാനുഭവം

പീഢാനുഭവം - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: "എന്റെ പിതാവിനോടുള്ള എന്റെ സ്നേഹവും എന്റെ പിതാവിന്റെ മക്കളോടുള്ള  സ്നേഹവും നിമിത്തം ഞാൻ എന്റെ ശരീരം എന്നെ പ്രഹരിച്ചവർക്കായി വിട്ടുകൊടുത്തു. എന്റെ മുഖം എന്നെ അടിച്ചവർക്കും തുപ്പിയവർക്കുമായി ഞാൻ നൽകി. എന്റെ മുടിയും മീശയും വലിച്ചു പറിക്കുന്നത് ബഹുമതിയായി കരുതിയവരിൽ നിന്ന് ഞാൻ മുഖം തിരിച്ചില്ല.  മുൾമുടി കൊണ്ട് അവർ എന്റെ ശിരസ്സ് തുളച്ചു; ഭൂമിയെയും അതിന്റെ ഫലങ്ങളെയും എന്നെ, അവരുടെ രക്ഷകനെ, പീഡിപ്പിക്കുന്നതിന് ഉപകരണങ്ങളാക്കി.  എന്റെ കൈകാലുകൾ അവയുടെ സ്ഥാനത്തു നിന്നിളക്കി; എന്റെ അസ്ഥികൾ പുറത്തു കാണത്തക്കവിധത്തിൽ ഉപദ്രവിച്ചു; എന്റെ വസ്ത്രങ്ങൾ വലിച്ചു കീറിമാറ്റി; അങ്ങനെ എന്റെ പരിശുദ്ധിയെ ഏറ്റവും ക്രൂരമായ വിധത്തിൽ അപമാനിച്ചു. ഒരു തടിയിന്മേൽ എന്നെ ആണിയടിച്ചുറപ്പിച്ചു; കൊല്ലപ്പെട്ട ആടിനെ കശാപ്പുകാരൻ കൊളുത്തിന്മേൽ തൂക്കിയിടുന്നതുപോലെ എന്നെ ഉയർത്തി തൂക്കിയിട്ടു.. ഞാൻ  കഠോരവേദനയനുഭവിക്കുന്ന സമയത്ത് എന്റെ ചുറ്റും നായ്ക്കളെപ്പോലെ കുരച്ചു; രക്തത്തിന്റെ മണംപിടിച്ച് കൂടുതൽ ക്രൂരരായ, ആർത്തിയുള്ള ചെന്നായ്ക്കളെപ്പോലെ അവർ വർത്തിച്ചു.
                     എന്നിൽ കുറ്റങ്ങൾ ആരോപിച്ചു; എന്നെശിക്ഷയ്ക്കുവിധിച്ചു; ഒറ്റുകൊടുത്തു; തള്ളിപ്പറഞ്ഞു; വിറ്റു; കൊന്നു.. ദൈവം പോലും എന്നെ കൈവിട്ടു; കാരണം, ഞൻ ഏറ്റെടുത്ത കുറ്റങ്ങളാൽ ഞാൻ ഭാരപ്പെട്ടു. കൊള്ളക്കാർ അപഹരിച്ചു ദരിദ്രനാക്കിയവനേക്കാൾ ഞാൻ ദരിദ്രനായി; എന്റെ അങ്കി പോലും അവർ ഊരിയെടുത്തു. മരിക്കുന്ന എന്റെ നഗ്നത മറയ്ക്കാൻ പോലും അനുവദിച്ചില്ല. മരിച്ചശേഷം,  ശവത്തിൽ കുത്തുക എന്ന അപമാനവും എന്റെ ശത്രുക്കളുടെ ഏഷണി മൂലം എന്നോടു ചെയ്തു. നിങ്ങളുടെ പാപങ്ങളാകുന്ന അഴുക്ക് എന്നെ കീഴ്പ്പെടുത്തുകയായിരുന്നു; ദുഃഖമാകുന്ന അന്ധകാരത്തിന്റെ അഗാധതയിലേക്ക് ഞാൻ വലിച്ചെറിയപ്പെട്ടു; സ്വർഗ്ഗീയ പ്രകാശം പിൻവലിക്കപ്പൈട്ടു; എന്റെ ഒടുവിലത്തെ പ്രാർത്ഥനയ്ക്ക് ഉത്തരമരുളുന്ന ദൈവികസ്വരവും എനിക്കു നിരസിക്കപ്പെട്ടു.
ഇത്രയധികമായ ദുഃഖത്തിന്റെ കാരണം ഏശയ്യാ പറയുന്നുണ്ട്: "നമ്മുടെ തിന്മകൾ അവന്റെമേൽ അവൻ വഹിച്ചു; അവൻ ചുമന്ന ദുഃഖങ്ങൾ നമ്മുടേതാണ്."
                       നമ്മുടെ ദുഃഖങ്ങൾ; അതെ, നിങ്ങളുടെ പേർക്ക് ഞാൻ അവ ചുമന്നു; നിങ്ങളുടേത് ഒഴിവാക്കുവാൻ, അവയുടെ ശക്തി കെടുത്തുവാൻ, അവ ഇല്ലായ്മ ചെയ്യാൻ...  എന്നോടു  വിശ്വസ്തയുള്ളവർക്ക് ഇവ ചെയ്യാൻ ഞാനവ വഹിച്ചു. എന്നാൽ നിങ്ങൾ അങ്ങനെ വിശ്വസ്തരാകാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് എനിക്കെന്താണു നേട്ടമുണ്ടായത്? നിങ്ങൾ എന്നെ ഒരു കുഷ്ഠരോഗിയെ എന്നപോലെ നോക്കി; ദൈവത്താൽ പ്രഹരിക്കപ്പെട്ടവൻ; അതെ, കണക്കില്ലാത്ത വിധത്തിലുള്ള നിങ്ങളുടെ  പാപങ്ങളാകുന്ന  കുഷ്ഠം എന്റെമേൽ പതിച്ചു..
                      "നമ്മുടെ ദുഷ്ടത നിമിത്തം അവൻ മുറിവേൽപ്പിക്കപ്പെട്ടു; നമ്മുടെ അപരാധങ്ങൾ നിമിത്തം  അവൻ തുളയ്ക്കപ്പെട്ടു.." ഏശയ്യാ പ്രവാചക ദർശനത്തിൽ, മനുഷ്യരുടെ മുറിവുകൾ സുഖപ്പെടുന്നതിനായി മനുഷ്യപുത്രൻ ഒരു  വലിയ വ്രണമായിത്തീരുന്നത് കണ്ടു.. അവർ  എന്റെ ശരീരത്തിൽ മാത്രം മുറിവേൽപ്പിച്ചിരുന്നെങ്കിൽ!! 
 
            എന്നാൽ നിങ്ങൾ കൂടുതലായി മുറിവേൽപ്പിച്ചത് എന്റെ വികാരങ്ങളേയും അരൂപിയെയുമാണ്. അവയെ നിങ്ങൾക്കു പരിഹസിച്ചു ചിരിക്കാനുള്ള വകയാക്കി. യൂദാസ് വഴി ഞാൻ  നിങ്ങൾക്കു നൽകിയ സ്നേഹിതസ്ഥാനത്തു നിന്നു് നിങ്ങൾ  എന്നെ പ്രഹരിച്ചു;  പത്രോസ് വഴി ഞാൻ  പ്രതീക്ഷിച്ച വിശ്വസ്തതയുടെ സ്ഥാനത്ത് നിങ്ങൾ  എന്നെ തള്ളിപ്പറഞ്ഞു; എന്റെ അനുഗ്രഹങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കുള്ള നന്ദിയുടെ സ്ഥാനത്ത് 'അവനെ കൊല്ലുക' എന്നുള്ള ആർപ്പുവിളിയാണുയർന്നത്.. അവരെ അനേക രോഗങ്ങളിൽ നിന്നു മോചിപ്പിച്ച സ്നേഹത്തിന് എന്റെ അമ്മയെ അവർ  വേദനിപ്പിക്കയാണു ചെയ്തത്;  മതത്തിന്റെ പേരിൽ ' ദൈവദൂഷകൻ' എന്ന് എന്നെ വിളിച്ചു; ഇവയൊക്കെയും ഒരു പരാതിയും കൂടാതെ ഞാൻ  സഹിച്ചു.
              ഒരു  നോട്ടം മാത്രം കൊണ്ട് എന്നെ കുറ്റക്കാരായി വിധിച്ചവരേയും ന്യായാധിപന്മാരേയും കൊലയാളികളേയും കത്തിച്ചു ചാമ്പലാക്കുവാൻ എനിക്കു  കഴിയുമായിരുന്നു. എന്നാൽ ഞാൻ  സ്വമേധയാ വന്നത് ഒരാട്ടിൻകുട്ടിയെപ്പോലെ  ബലിയർപ്പിക്കപ്പെടാനാണ്. കാരണം, ഞാൻ  ദൈവത്തിന്റെ കുഞ്ഞാടായിരുന്നു; എക്കാലത്തും അങ്ങനെതന്നെ ആയിരിക്കയും ചെയ്യും.  എന്റെ മാംസം കൊണ്ട് നിങ്ങൾക്ക് ഒരു  ജീവിതം നൽകാൻ മനുഷ്യർ എന്നെക്കൊണ്ടുപോയി തോലുരിയുവാനും കൊല്ലുവാനും ഞാൻ അനുവദിച്ചു..

                   ഞാൻ (കുരിശിൽ) ഉയർത്തപ്പെട്ടപ്പോൾ പേരു പറയാൻ സാധിക്കാത്ത സകല വേദനകളും പേരുള്ള സകല വേദനകളും ഞാൻ  സഹിക്കയായിരുന്നു.  ബത്ലഹേമിൽത്തന്നെ ഞാൻ മരിക്കാൻ തുടങ്ങി; ഭൂമിയിലെ പ്രകാശം, വിഷമിപ്പിക്കുന്ന അത് എനിക്കു  പരിചയമില്ലാത്തതായിരുന്നു; സ്വർഗ്ഗത്തിൽ ജീവിക്കുന്നവനായ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.   ദാരിദ്ര്യത്തിൽ, പരദേശിയായി, അഭയാർത്ഥിയായി, ജോലിയിൽ, ധാരണയില്ലായ്മയിൽ, ക്ഷീണത്തിൽ, ഒറ്റുകൊടുക്കലിൽ, നഷ്ടപ്പെട്ട സ്നേഹത്തിൽ, പീഡനങ്ങളിൽ, കാപട്യങ്ങളിൽ, ദൈവദൂഷണങ്ങളിൽ എല്ലാം ഞാൻ  മരിക്കയായിരുന്നു. ഞാൻ  വന്നത്  മനുഷ്യരെ ദൈവവുമായി വീണ്ടും ഒന്നിപ്പിക്കുവാനാണ്; എന്നാൽ മനുഷ്യർ എനിക്കു  നൽകിയത് ഇവയെല്ലാമാണ്...."